HOME
DETAILS

അസീസിയ ചെയര്‍മാന്റെ വീടിന് നേരെയുള്ള ആക്രമണം; പ്രതിഷേധം ശക്തം

  
Web Desk
September 25 2016 | 01:09 AM

%e0%b4%85%e0%b4%b8%e0%b5%80%e0%b4%b8%e0%b4%bf%e0%b4%af-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf


കൊല്ലം: മീയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്റെ വീടിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തം. വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്(55), ഭാര്യ ഹഫ്‌സത്ത്(48), മിഥിലാജ്(30), ഹസന്‍(28) എന്നിവര്‍ക്ക് പരിുക്കേറ്റു. ഇതില്‍ മിഥിലാജിനെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസീസിയ മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം സംഘടിപ്പിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രി അബ്ദുല്‍ അസീസും കുടുംബവും ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ബീച്ച് റോഡിലുള്ള വീട്ടിലേക്ക് എത്തുമ്പോള്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് വിലക്കിയ ശേഷം കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് കയറി. അല്‍പ്പനേരത്തിന് ശേഷം നിരവധി ബൈക്കുകളിലായി 25ഓളം പേരടങ്ങുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തില്‍ മിഥിലാജിന്റെ കൈ ഒടിഞ്ഞു. ഒരു വയസുള്ള കുഞ്ഞിനെ വരെ ഉപദ്രവിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഗേറ്റും വീട്ടിലെ ഗൃഹോപകരണങ്ങളും തകര്‍ത്തു.
പൊലിസ് ഉദാസീനത
വെടിഞ്ഞ് നടപടി
സ്വീകരിക്കണം: സമസ്ത
കൊല്ലം: അസീസിയാ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എം അബ്ദുല്‍ അസീസിന്റെ വീട് ആക്രമിക്കുകയും അബ്ദുല്‍ അസീസിനെയും ഭാര്യയെയും രണ്ടു മക്കളെയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് ഉദാസീനത വെടിഞ്ഞ് നടപടി സ്വീകരിക്കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.
സമസ്ത ജില്ലാ പ്രസിഡന്റ് കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മഹമൂദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഷരീഫ് കാഷിഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ് അഹമ്മദ് ഉഖൈല്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജവാദ് ബാഖവി, ജനറല്‍ സെക്രട്ടറി ഇ.കെ മുഹമ്മദ് ഷഹീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി റഹ്മാനി, ജനറല്‍ സെക്രട്ടറി സലീം ചടയമംഗലം, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുണ്ടറ പങ്കെടുത്തു.
മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചു
കൊല്ലം: അസീസിയ്യാ മെഡിക്കല്‍കോളജ് ചെയര്‍മാനും കേരളാമുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സിറ്റി കമ്മിറ്റി പ്രസിഡന്റും പൊതുകാര്യ പ്രസക്തനുമായ എം.അബ്ദുല്‍അസീസിന്റെ വീട്ടില്‍ കടന്നുകയറി അക്രമങ്ങള്‍ നടത്തുകയും ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കിരാത പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം സംഘടനാ നേതാക്കളുടെ അടിയന്തിരയോഗം ശക്തമായി പ്രതിഷേധിച്ചു.
പോലീസ് നിസ്സംഗതരാകാതെ കുറ്റവാളികളെ എത്രയുംവേഗം നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും കൊടിയേരി ബാലകൃഷ്ണനെയും നേരില്‍കണ്ട് പ്രതിഷേധമറിയിക്കുവാനും യോഗം തീരുമാനിച്ചു.
ജംഇയ്യത്തുല്‍ ഉലമാ സുവര്‍ണ്ണജൂബിലി ഹാളില്‍ കൂടിയ യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി അദ്ധ്യക്ഷതവഹിച്ചു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ:കെ.പി.മുഹമ്മദ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എം.എ.സമദ്, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ ഉമര്‍ മൗലവി,  ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ആസാദ് റഹീം, ജനറല്‍ സെക്രട്ടറി കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, താലൂക്ക് പ്രസിഡന്റ് റ്റി.ഐ.നൂറുദ്ദീന്‍ വൈദ്യര്‍, സെക്രട്ടറി മേക്കോണ്‍ അബ്ദുല്‍അസീസ്, യുവജന ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ എസ്.അബ്ദുല്‍ ഹക്കീം മൗലവി എന്നിവര്‍ സംസാരിച്ചു.
നേതാക്കള്‍ സന്ദര്‍ശിച്ചു
കൊല്ലം: അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എം.അബ്ദുല്‍ അസീസിന്റെ വീട് ആക്രമിക്കുകയും അബ്ദുല്‍ അസീസിനെയും ഭാര്യയെയും രണ്ടു മക്കളെയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും സമുദായ സംഘടനാ നേതാക്കളും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ അസീസിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു.
മീയ്യന്നൂര്‍ അസീസിയ മെഡിക്കല്‍ കോളജില്‍ നടക്കുന്ന സമരത്തിന്റെ മറവില്‍ കൊല്ലത്തെ വീട്ടില്‍ ആക്രമണം നടത്തിയ ഡി.വൈ.എഫ് പ്രവര്‍ത്തകരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ യൂനുസ്‌കുഞ്ഞ്, എ.കെ ഹഫീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ സെക്രട്ടറി കെ.പി മുഹമ്മദ്, എം.എ സമദ്, ഡി.സി.സി സെക്രട്ടറി ആദിക്കാട് ഗിരീഷ് തുടങ്ങിയവര്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ  സന്ദര്‍ശിച്ചു.
കൊല്ലൂര്‍വിള, ചാത്തിനാംകുളം, മേക്കോണ്‍, കണ്ടച്ചിറ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ആക്രമത്തെ അപലിപിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അക്രമത്തിനെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്നും മുസ്‌ലിം ജില്ലാ പ്രസിഡന്റ് എ.യൂനുസ്‌കുഞ്ഞ്, ജനറല്‍ സെക്രട്ടറി എം.അന്‍സാറുദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.  മുസ് ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.അബ്ദുല്‍ റഹുമാന്‍, ഇരവിപുരം മേഖല പ്രസിഡന്റ് .എ.കെ അസനാരുകുഞ്ഞ്, ജനറല്‍ സെക്രട്ടറി എസ്.മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago