HOME
DETAILS

സ്വകാര്യ ബസിന്റെ സമയം മാറ്റല്‍: യോഗത്തില്‍ ഉടമയെത്തിയത് ഗുണ്ടകളുമായി സമയം മാറ്റാനുള്ള ശ്രമം പരാജയം; സംഘര്‍ഷം

  
backup
October 28, 2016 | 4:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be


കാക്കനാട്: സ്വകാര്യ ബസിന്റെ സര്‍വീസ് സമയം സംബന്ധിച്ച് ആര്‍.ടി.ഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഗുണ്ടാ സംഘങ്ങളുമായെത്തി സമയം മാറ്റാനുള്ള ഉടമയുടെ ശ്രമം വിജയിച്ചില്ല. എറണാകുളം സൗത്തില്‍ നിന്ന് രാത്രി കാക്കനാട്ടേക്ക് ഒടുവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് വിളിച്ച ടൈം കോണ്‍ഫറസിലാണ് ഉടമ ഗുണ്ടകളുമായെത്തിയത്. എതിര്‍പ്പുകളുമായി മറ്റ് ബസുടമകള്‍ രംഗത്തെത്തിയതോടെ  സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ടൈം കോണ്‍ഫറസ് ഹാള്‍ സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പൊലിസെത്തിയതോടെയാണ് സംഘര്‍ഷത്തിനയവുവന്നത്.
ഇന്നലെ ഉച്ചയോടെ ബസിന്റെ നിലവിലെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് ഹിയറിങ് തുടങ്ങിപ്പോള്‍ തന്നെ തര്‍ക്കമായി. രാത്രി 9.47ന് പുറപ്പെടുന്ന സമയം 9.07 ആക്കി മാറ്റണമെന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാല്‍ മറ്റു ബസുടമകള്‍ സമ്മതിച്ചിച്ചില്ല. തര്‍ക്കം രൂക്ഷമായതോടെ ബസുടമക്കൊപ്പം ഗുണ്ടകളും ബസിലെ ജീവനക്കാരും ഇടപെട്ട് ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു.  തുടര്‍ന്ന് ആര്‍.ടി.ഒ ഇടപെട്ട് ബസുടമകളല്ലാത്തവരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ഗുണ്ടാസംഘത്തെ പുറത്താക്കി ഓഫിസ് കെട്ടിടത്തിന്റെ ഷട്ടര്‍ താഴ്ത്തിയതിന് ശേഷവും ബഹളം തുടരുകയായിരുന്നു.
ബലപ്രയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തി അകത്ത് കടന്ന സംഘം ബഹളംവച്ചതിനെ  തുടര്‍ന്ന് ആര്‍.ടി.ഒ ടി.എച്ച് സാദിഖ് അലി തൃക്കാക്കര പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ഹിയറിങ് നടത്താനായില്ല. കഴിഞ്ഞ മാസം നടത്തിയ ഹിയറിങിലും ബഹളത്തെ തുടര്‍ന്ന് നടത്താനായില്ല.
എറണാകുളത്ത് നിന്ന് രാത്രി ഒടുവില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ സമയം മാറ്റുന്നതിന് യാത്രക്കാരും എതിരാണ്. രാത്രി പത്ത് മണിക്ക് ശേഷം എറണാകുളത്ത് നിന്ന് കാക്കാനാട്ടിലേക്ക് ബസ് സര്‍വീസ് ഇല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  a day ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  a day ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  a day ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  a day ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  a day ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  a day ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  a day ago
No Image

ഫസല്‍ വധക്കേസ്: എലി കൊണ്ടുപോയെന്ന് കരുതിയ ചോരപുരണ്ട തൂവാല കോടതിയില്‍ നിന്ന് തന്നെ കണ്ടെത്തി

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയില്‍, പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

Kerala
  •  a day ago