HOME
DETAILS

സ്വകാര്യ ബസിന്റെ സമയം മാറ്റല്‍: യോഗത്തില്‍ ഉടമയെത്തിയത് ഗുണ്ടകളുമായി സമയം മാറ്റാനുള്ള ശ്രമം പരാജയം; സംഘര്‍ഷം

  
backup
October 28, 2016 | 4:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be


കാക്കനാട്: സ്വകാര്യ ബസിന്റെ സര്‍വീസ് സമയം സംബന്ധിച്ച് ആര്‍.ടി.ഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഗുണ്ടാ സംഘങ്ങളുമായെത്തി സമയം മാറ്റാനുള്ള ഉടമയുടെ ശ്രമം വിജയിച്ചില്ല. എറണാകുളം സൗത്തില്‍ നിന്ന് രാത്രി കാക്കനാട്ടേക്ക് ഒടുവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് വിളിച്ച ടൈം കോണ്‍ഫറസിലാണ് ഉടമ ഗുണ്ടകളുമായെത്തിയത്. എതിര്‍പ്പുകളുമായി മറ്റ് ബസുടമകള്‍ രംഗത്തെത്തിയതോടെ  സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ടൈം കോണ്‍ഫറസ് ഹാള്‍ സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പൊലിസെത്തിയതോടെയാണ് സംഘര്‍ഷത്തിനയവുവന്നത്.
ഇന്നലെ ഉച്ചയോടെ ബസിന്റെ നിലവിലെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് ഹിയറിങ് തുടങ്ങിപ്പോള്‍ തന്നെ തര്‍ക്കമായി. രാത്രി 9.47ന് പുറപ്പെടുന്ന സമയം 9.07 ആക്കി മാറ്റണമെന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാല്‍ മറ്റു ബസുടമകള്‍ സമ്മതിച്ചിച്ചില്ല. തര്‍ക്കം രൂക്ഷമായതോടെ ബസുടമക്കൊപ്പം ഗുണ്ടകളും ബസിലെ ജീവനക്കാരും ഇടപെട്ട് ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു.  തുടര്‍ന്ന് ആര്‍.ടി.ഒ ഇടപെട്ട് ബസുടമകളല്ലാത്തവരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ഗുണ്ടാസംഘത്തെ പുറത്താക്കി ഓഫിസ് കെട്ടിടത്തിന്റെ ഷട്ടര്‍ താഴ്ത്തിയതിന് ശേഷവും ബഹളം തുടരുകയായിരുന്നു.
ബലപ്രയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തി അകത്ത് കടന്ന സംഘം ബഹളംവച്ചതിനെ  തുടര്‍ന്ന് ആര്‍.ടി.ഒ ടി.എച്ച് സാദിഖ് അലി തൃക്കാക്കര പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ഹിയറിങ് നടത്താനായില്ല. കഴിഞ്ഞ മാസം നടത്തിയ ഹിയറിങിലും ബഹളത്തെ തുടര്‍ന്ന് നടത്താനായില്ല.
എറണാകുളത്ത് നിന്ന് രാത്രി ഒടുവില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ സമയം മാറ്റുന്നതിന് യാത്രക്കാരും എതിരാണ്. രാത്രി പത്ത് മണിക്ക് ശേഷം എറണാകുളത്ത് നിന്ന് കാക്കാനാട്ടിലേക്ക് ബസ് സര്‍വീസ് ഇല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago