HOME
DETAILS

സ്വകാര്യ ബസിന്റെ സമയം മാറ്റല്‍: യോഗത്തില്‍ ഉടമയെത്തിയത് ഗുണ്ടകളുമായി സമയം മാറ്റാനുള്ള ശ്രമം പരാജയം; സംഘര്‍ഷം

  
backup
October 28, 2016 | 4:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be


കാക്കനാട്: സ്വകാര്യ ബസിന്റെ സര്‍വീസ് സമയം സംബന്ധിച്ച് ആര്‍.ടി.ഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഗുണ്ടാ സംഘങ്ങളുമായെത്തി സമയം മാറ്റാനുള്ള ഉടമയുടെ ശ്രമം വിജയിച്ചില്ല. എറണാകുളം സൗത്തില്‍ നിന്ന് രാത്രി കാക്കനാട്ടേക്ക് ഒടുവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് വിളിച്ച ടൈം കോണ്‍ഫറസിലാണ് ഉടമ ഗുണ്ടകളുമായെത്തിയത്. എതിര്‍പ്പുകളുമായി മറ്റ് ബസുടമകള്‍ രംഗത്തെത്തിയതോടെ  സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ടൈം കോണ്‍ഫറസ് ഹാള്‍ സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പൊലിസെത്തിയതോടെയാണ് സംഘര്‍ഷത്തിനയവുവന്നത്.
ഇന്നലെ ഉച്ചയോടെ ബസിന്റെ നിലവിലെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് ഹിയറിങ് തുടങ്ങിപ്പോള്‍ തന്നെ തര്‍ക്കമായി. രാത്രി 9.47ന് പുറപ്പെടുന്ന സമയം 9.07 ആക്കി മാറ്റണമെന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാല്‍ മറ്റു ബസുടമകള്‍ സമ്മതിച്ചിച്ചില്ല. തര്‍ക്കം രൂക്ഷമായതോടെ ബസുടമക്കൊപ്പം ഗുണ്ടകളും ബസിലെ ജീവനക്കാരും ഇടപെട്ട് ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു.  തുടര്‍ന്ന് ആര്‍.ടി.ഒ ഇടപെട്ട് ബസുടമകളല്ലാത്തവരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ഗുണ്ടാസംഘത്തെ പുറത്താക്കി ഓഫിസ് കെട്ടിടത്തിന്റെ ഷട്ടര്‍ താഴ്ത്തിയതിന് ശേഷവും ബഹളം തുടരുകയായിരുന്നു.
ബലപ്രയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തി അകത്ത് കടന്ന സംഘം ബഹളംവച്ചതിനെ  തുടര്‍ന്ന് ആര്‍.ടി.ഒ ടി.എച്ച് സാദിഖ് അലി തൃക്കാക്കര പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ഹിയറിങ് നടത്താനായില്ല. കഴിഞ്ഞ മാസം നടത്തിയ ഹിയറിങിലും ബഹളത്തെ തുടര്‍ന്ന് നടത്താനായില്ല.
എറണാകുളത്ത് നിന്ന് രാത്രി ഒടുവില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ സമയം മാറ്റുന്നതിന് യാത്രക്കാരും എതിരാണ്. രാത്രി പത്ത് മണിക്ക് ശേഷം എറണാകുളത്ത് നിന്ന് കാക്കാനാട്ടിലേക്ക് ബസ് സര്‍വീസ് ഇല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  5 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  5 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  5 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  5 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  6 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  6 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  6 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  6 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  7 hours ago