HOME
DETAILS

നോട്ട് നിരോധനം: രാഷ്ട്രപതി ഭവനിലേക്ക് മമതയുടെ നേതൃത്വത്തില്‍ മാര്‍ച്ച്

  
Web Desk
November 16 2016 | 18:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa

 

ശിവസേന പങ്കെടുത്തു

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവനിലേക്ക് ഒരുവിഭാഗം രാഷ്ട്രീയനേതാക്കള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന, ആംആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയുടെ നേതാക്കള്‍ പെങ്കെടുത്തു. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ല. മാര്‍ച്ചില്‍ ശിവസേനയുടേതുള്‍പ്പെടെ 40 ഓളം എം.പിമാര്‍ അണിനിരന്നു.
ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനാണ് മാര്‍ച്ചെന്ന് മമത മാധ്യമങ്ങളോടു പറഞ്ഞു. ഒരു മുന്നൊരുക്കവുമില്ലാതെ നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിച്ചതെന്ന് രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. ചെറുകിട വ്യാപാരികളെയും ഗ്രാമങ്ങളെയും നിരോധനം കാര്യമായി ബാധിച്ചിരിക്കുന്നു. രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയാണുള്ളത്. അത് സാമ്പത്തിക അരാജകത്വമായി മാറിയിരിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നാലു ശതമാനം ജനങ്ങള്‍ക്കാണ് ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡുള്ളതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടിയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
പണം പിന്‍വലിച്ച നടപടിയ്ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അത് നടപ്പാക്കിയ രീതിയിലാണ് പ്രശ്‌നമെന്നും ശിവസേനാ എം.പി ആനന്ദറാവു അദ്‌സുല്‍ പറഞ്ഞു.
പരിപാടിക്കു ഐക്യദാര്‍ഢ്യം അറിയിച്ച ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago