HOME
DETAILS

നോട്ട് നിരോധനം: രാഷ്ട്രപതി ഭവനിലേക്ക് മമതയുടെ നേതൃത്വത്തില്‍ മാര്‍ച്ച്

  
Web Desk
November 16 2016 | 18:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa

 

ശിവസേന പങ്കെടുത്തു

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവനിലേക്ക് ഒരുവിഭാഗം രാഷ്ട്രീയനേതാക്കള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന, ആംആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയുടെ നേതാക്കള്‍ പെങ്കെടുത്തു. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ല. മാര്‍ച്ചില്‍ ശിവസേനയുടേതുള്‍പ്പെടെ 40 ഓളം എം.പിമാര്‍ അണിനിരന്നു.
ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനാണ് മാര്‍ച്ചെന്ന് മമത മാധ്യമങ്ങളോടു പറഞ്ഞു. ഒരു മുന്നൊരുക്കവുമില്ലാതെ നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിച്ചതെന്ന് രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. ചെറുകിട വ്യാപാരികളെയും ഗ്രാമങ്ങളെയും നിരോധനം കാര്യമായി ബാധിച്ചിരിക്കുന്നു. രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയാണുള്ളത്. അത് സാമ്പത്തിക അരാജകത്വമായി മാറിയിരിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നാലു ശതമാനം ജനങ്ങള്‍ക്കാണ് ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡുള്ളതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടിയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
പണം പിന്‍വലിച്ച നടപടിയ്ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അത് നടപ്പാക്കിയ രീതിയിലാണ് പ്രശ്‌നമെന്നും ശിവസേനാ എം.പി ആനന്ദറാവു അദ്‌സുല്‍ പറഞ്ഞു.
പരിപാടിക്കു ഐക്യദാര്‍ഢ്യം അറിയിച്ച ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  14 minutes ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  22 minutes ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  an hour ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  an hour ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  2 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  3 hours ago