HOME
DETAILS

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ അവഗണനക്കെതിരേ ഒറ്റയാള്‍ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക

  
backup
November 18, 2016 | 10:01 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa


കാക്കാനാട്:  തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ വേറിട്ട  പ്രതിഷേധ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ വാര്‍ഡായ നിലംപതിഞ്ഞി മുകളിലെ തെരുവ് നായ  ശല്യത്തിനെതിരെ അതെ വാര്‍ഡിലെ താമസക്കാരിയും പൊതു പ്രവര്‍ത്തകയുമായ സില്‍വി സുനില്‍ വ്യത്യസ്ഥമായ സമരമുറയുമായി രംഗത്തെത്തിയത്. 14  പട്ടിക്കുഞ്ഞുങ്ങളുമായാണു സില്‍വി സുനില്‍ സമരത്തിനെത്തിയത്.  
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിന്റെ  വാര്‍ഡിലെ ഇന്‍ഫൊ പാര്‍ക്ക്  റോഡരികില്‍  നിന്നുമാണ്  പട്ടിക്കുഞ്ഞുങ്ങളെ ചാക്കിലാക്കി നഗരസഭ ഓഫിസില്‍ എത്തിച്ച്  പൊതുപ്രവര്‍ത്തക സമരായുധമാക്കിയത്.
നഗരസഭയുടെ  കാര്‍പോര്‍ച്ചില്‍ എത്തിച്ച പട്ടിക്കുഞ്ഞുങ്ങളെ കണ്ട് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും ചുറ്റും കൂടിയതോടെ ബഹളവും വാക്കേറ്റവുമായി.
ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് തൃക്കാക്കര  പൊലിസ്  സ്ഥലത്തെത്തുകയും എസ്.ഐ എ.എന്‍ ഷാജു സമരക്കാരിയുമായി സംസാരിച്ചതിനെ തുടര്‍ന്നു പട്ടിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വന്ന സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ട് പോയി ആക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.  
രാജഗിരി സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് നേരെ തെരുവ് പട്ടികള്‍ കുരച്ച് ചാടുന്നത് നിത്യസംഭവമാണ്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിരക്കേറിയ റോഡിലേക്ക് കുട്ടികള്‍ എടുത്ത് ചാടുന്നത് അപകടത്തിന് ഇടയാക്കുമെന്നാണ് വീട്ടമ്മ കൂടിയായ സമരക്കാരി പറയുന്നത്.
നായ്ക്കളെ വന്ധീകരിച്ച് പ്രശ്‌നത്തിന് പരിഹാരിക്കണമെന്ന് ഗ്രാമസഭാ യോഗങ്ങളില്‍  പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പല തവണ നഗരസഭ ചെയര്‍പേഴ്‌സന്നെ നേരിട്ടും, രേഖാമൂലവും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മയുടെ  ഒറ്റയാന്‍ സമരം.
തെരുവ് നായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിനുവേണ്ടി നഗരസഭയുടെ ഭാഗത്തു നിന്നും വെറ്റിനറി ഹോസ്പിറ്റലില്‍ സജ്ജീകരണങ്ങള്‍  ഒന്നും ഒരുക്കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതെസമയം മുനിസിപ്പല്‍ പ്രദേശത്തെ തെരുവ് നായശല്യം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.
അനിമല്‍ ബര്‍ത്ത് പ്രോഗ്രാം (എ.ബി.സി) നടപ്പിലാക്കുന്നതിനു 201516 സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം രൂപ നഗരസഭയില്‍ നിന്നും ജില്ലാ പഞ്ചായത്തിന് നല്‍കിയെന്നും, എന്നാല്‍ എ.ബി.സി പ്രോഗ്രാം ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നും നഗരസഭ ഉദ്ദോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാർ തെരഞ്ഞെടുപ്പ്: വിധി അറിയാൻ മണിക്കൂറുകൾ മാത്രം; പ്രതീക്ഷയിൽ മഹാസഖ്യം

National
  •  2 months ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം ഇതാ

uae
  •  2 months ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യക്കെതിരെയുള്ള പ്രതിഷേധത്തിൽ മുൻനിരയിൽ നിന്ന പത്താം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ: കണ്ണാടി സ്‌കൂളിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത?

Kerala
  •  2 months ago
No Image

താജ്മഹലിനുള്ളിലെ രഹസ്യം; എന്താണ് അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച 'തഹ്ഖാന'?

National
  •  2 months ago
No Image

ദുബൈയിലെ ടാക്സി ഡ്രൈവർമാരുടെ ചെവിക്ക് പിടിച്ച് എഐ; 7 മാസത്തിനിടെ പിഴ ചുമത്തിയത് 30,000-ത്തോളം പേർക്ക്

uae
  •  2 months ago
No Image

സർക്കാർ ഉറപ്പ് വെറും പാഴ്വാക്ക് മാത്രം: ഒരാഴ്ചക്കകം പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് ഇടുക്കി നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും

Kerala
  •  2 months ago
No Image

1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ ഇനിമുതൽ എളുപ്പമാകും

uae
  •  2 months ago
No Image

സർക്കാർ അനുമതിയില്ലാതെ സർവീസ് തുടരുന്നു: ഓൺലൈൻ ടാക്സികൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Kerala
  •  2 months ago
No Image

1967-ൽ ഉരുവിൽ ​ഗൾഫിലെത്തി: പലചരക്ക് കടയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; യുഎഇയിൽ 58 വർഷം പിന്നിട്ട കുഞ്ഞു മുഹമ്മദിന്റെ ജീവിതകഥ

uae
  •  2 months ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

Kerala
  •  2 months ago