HOME
DETAILS

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ അവഗണനക്കെതിരേ ഒറ്റയാള്‍ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക

  
backup
November 18, 2016 | 10:01 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa


കാക്കാനാട്:  തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ വേറിട്ട  പ്രതിഷേധ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ വാര്‍ഡായ നിലംപതിഞ്ഞി മുകളിലെ തെരുവ് നായ  ശല്യത്തിനെതിരെ അതെ വാര്‍ഡിലെ താമസക്കാരിയും പൊതു പ്രവര്‍ത്തകയുമായ സില്‍വി സുനില്‍ വ്യത്യസ്ഥമായ സമരമുറയുമായി രംഗത്തെത്തിയത്. 14  പട്ടിക്കുഞ്ഞുങ്ങളുമായാണു സില്‍വി സുനില്‍ സമരത്തിനെത്തിയത്.  
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിന്റെ  വാര്‍ഡിലെ ഇന്‍ഫൊ പാര്‍ക്ക്  റോഡരികില്‍  നിന്നുമാണ്  പട്ടിക്കുഞ്ഞുങ്ങളെ ചാക്കിലാക്കി നഗരസഭ ഓഫിസില്‍ എത്തിച്ച്  പൊതുപ്രവര്‍ത്തക സമരായുധമാക്കിയത്.
നഗരസഭയുടെ  കാര്‍പോര്‍ച്ചില്‍ എത്തിച്ച പട്ടിക്കുഞ്ഞുങ്ങളെ കണ്ട് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും ചുറ്റും കൂടിയതോടെ ബഹളവും വാക്കേറ്റവുമായി.
ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് തൃക്കാക്കര  പൊലിസ്  സ്ഥലത്തെത്തുകയും എസ്.ഐ എ.എന്‍ ഷാജു സമരക്കാരിയുമായി സംസാരിച്ചതിനെ തുടര്‍ന്നു പട്ടിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വന്ന സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ട് പോയി ആക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.  
രാജഗിരി സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് നേരെ തെരുവ് പട്ടികള്‍ കുരച്ച് ചാടുന്നത് നിത്യസംഭവമാണ്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിരക്കേറിയ റോഡിലേക്ക് കുട്ടികള്‍ എടുത്ത് ചാടുന്നത് അപകടത്തിന് ഇടയാക്കുമെന്നാണ് വീട്ടമ്മ കൂടിയായ സമരക്കാരി പറയുന്നത്.
നായ്ക്കളെ വന്ധീകരിച്ച് പ്രശ്‌നത്തിന് പരിഹാരിക്കണമെന്ന് ഗ്രാമസഭാ യോഗങ്ങളില്‍  പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പല തവണ നഗരസഭ ചെയര്‍പേഴ്‌സന്നെ നേരിട്ടും, രേഖാമൂലവും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മയുടെ  ഒറ്റയാന്‍ സമരം.
തെരുവ് നായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിനുവേണ്ടി നഗരസഭയുടെ ഭാഗത്തു നിന്നും വെറ്റിനറി ഹോസ്പിറ്റലില്‍ സജ്ജീകരണങ്ങള്‍  ഒന്നും ഒരുക്കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതെസമയം മുനിസിപ്പല്‍ പ്രദേശത്തെ തെരുവ് നായശല്യം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.
അനിമല്‍ ബര്‍ത്ത് പ്രോഗ്രാം (എ.ബി.സി) നടപ്പിലാക്കുന്നതിനു 201516 സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം രൂപ നഗരസഭയില്‍ നിന്നും ജില്ലാ പഞ്ചായത്തിന് നല്‍കിയെന്നും, എന്നാല്‍ എ.ബി.സി പ്രോഗ്രാം ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നും നഗരസഭ ഉദ്ദോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  2 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  2 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  2 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  2 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  2 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  2 days ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  2 days ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  2 days ago
No Image

തോട്ടം തൊഴിലാളികളും പാവങ്ങളാണ് സർ...2021ന് ശേഷം മിനിമം വേതനത്തിൽ വർധന 41 രൂപ മാത്രം

Kerala
  •  2 days ago