HOME
DETAILS

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ അവഗണനക്കെതിരേ ഒറ്റയാള്‍ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക

  
backup
November 18, 2016 | 10:01 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa


കാക്കാനാട്:  തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ വേറിട്ട  പ്രതിഷേധ സമരവുമായി സാമൂഹ്യ പ്രവര്‍ത്തക.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ വാര്‍ഡായ നിലംപതിഞ്ഞി മുകളിലെ തെരുവ് നായ  ശല്യത്തിനെതിരെ അതെ വാര്‍ഡിലെ താമസക്കാരിയും പൊതു പ്രവര്‍ത്തകയുമായ സില്‍വി സുനില്‍ വ്യത്യസ്ഥമായ സമരമുറയുമായി രംഗത്തെത്തിയത്. 14  പട്ടിക്കുഞ്ഞുങ്ങളുമായാണു സില്‍വി സുനില്‍ സമരത്തിനെത്തിയത്.  
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിന്റെ  വാര്‍ഡിലെ ഇന്‍ഫൊ പാര്‍ക്ക്  റോഡരികില്‍  നിന്നുമാണ്  പട്ടിക്കുഞ്ഞുങ്ങളെ ചാക്കിലാക്കി നഗരസഭ ഓഫിസില്‍ എത്തിച്ച്  പൊതുപ്രവര്‍ത്തക സമരായുധമാക്കിയത്.
നഗരസഭയുടെ  കാര്‍പോര്‍ച്ചില്‍ എത്തിച്ച പട്ടിക്കുഞ്ഞുങ്ങളെ കണ്ട് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും ചുറ്റും കൂടിയതോടെ ബഹളവും വാക്കേറ്റവുമായി.
ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് തൃക്കാക്കര  പൊലിസ്  സ്ഥലത്തെത്തുകയും എസ്.ഐ എ.എന്‍ ഷാജു സമരക്കാരിയുമായി സംസാരിച്ചതിനെ തുടര്‍ന്നു പട്ടിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വന്ന സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ട് പോയി ആക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.  
രാജഗിരി സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് നേരെ തെരുവ് പട്ടികള്‍ കുരച്ച് ചാടുന്നത് നിത്യസംഭവമാണ്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിരക്കേറിയ റോഡിലേക്ക് കുട്ടികള്‍ എടുത്ത് ചാടുന്നത് അപകടത്തിന് ഇടയാക്കുമെന്നാണ് വീട്ടമ്മ കൂടിയായ സമരക്കാരി പറയുന്നത്.
നായ്ക്കളെ വന്ധീകരിച്ച് പ്രശ്‌നത്തിന് പരിഹാരിക്കണമെന്ന് ഗ്രാമസഭാ യോഗങ്ങളില്‍  പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പല തവണ നഗരസഭ ചെയര്‍പേഴ്‌സന്നെ നേരിട്ടും, രേഖാമൂലവും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മയുടെ  ഒറ്റയാന്‍ സമരം.
തെരുവ് നായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിനുവേണ്ടി നഗരസഭയുടെ ഭാഗത്തു നിന്നും വെറ്റിനറി ഹോസ്പിറ്റലില്‍ സജ്ജീകരണങ്ങള്‍  ഒന്നും ഒരുക്കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതെസമയം മുനിസിപ്പല്‍ പ്രദേശത്തെ തെരുവ് നായശല്യം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.
അനിമല്‍ ബര്‍ത്ത് പ്രോഗ്രാം (എ.ബി.സി) നടപ്പിലാക്കുന്നതിനു 201516 സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം രൂപ നഗരസഭയില്‍ നിന്നും ജില്ലാ പഞ്ചായത്തിന് നല്‍കിയെന്നും, എന്നാല്‍ എ.ബി.സി പ്രോഗ്രാം ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നും നഗരസഭ ഉദ്ദോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago