HOME
DETAILS

ഗതിമാറിയൊഴുകി പരമ്പരാഗത വോട്ടുകള്‍ ; കനത്ത തിരിച്ചടിയില്‍ ഞെട്ടലൊഴിയാതെ കോണ്‍ഗ്രസ്

  
Web Desk
May 20 2016 | 19:05 PM

%e0%b4%97%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%be%e0%b4%97%e0%b4%a4

ആലപ്പുഴ: ചെഞ്ചായം പൂശി ഒരിക്കല്‍ കൂടി ആലപ്പുഴ ജില്ല ചുവന്നു തുടുത്തതോടെ പരമ്പരാഗത വോട്ടു ബാങ്കിലെ അടിയൊഴുക്ക് യു.ഡി.എഫിനെയും പ്രത്യേകിച്ച് കോണ്‍ഗ്രസിനെയും ഉലയ്ക്കുന്നു. ലോകസഭ തെരഞ്ഞെടുപ്പില്‍ നേടിയ മേല്‍കൈ നഷ്്ടമായത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ആലപ്പുഴ ജില്ലയില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. അടിത്തട്ടിലെ സംഘടന പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലായതും പരമ്പരാഗത ക്രിസ്ത്യന്‍ മുസ്്‌ലിം വോട്ടു ബാങ്കില്‍ ഉണ്ടായ ചോര്‍ച്ചയും കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതാണ്. നവാഗതരായ ബി.ഡി.ജെ.എസ് സി.പി.എം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സി.പി.എം സ്ഥനാര്‍ഥികള്‍ വിജയിച്ച മണ്ഡലങ്ങളിലെല്ലാം ഈഴവ വോട്ടുകള്‍ ചോര്‍ന്നില്ലെന്ന് മാത്രമല്ല യു.ഡി.എഫിന് ഒപ്പം നിന്നിരുന്ന ക്രൈസ്തവ മുസ്്‌ലിം വോട്ടു ബാങ്കിനെ ഒപ്പം കൂട്ടാനും അവര്‍ക്കായി. ഇതു കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതാണ്. എന്‍.ഡി.എ പക്ഷത്തേക്ക് ബി.ഡി.ജെ.എസ് ചോര്‍ത്തിയ വോട്ടുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് വോട്ടുകളാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറെ അടുപ്പമുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍ ജയപ്രകാശ് മത്സരിച്ച അരൂരില്‍ പോലും കോണ്‍ഗ്ര് വോട്ടുകള്‍ ഗണ്യമായി ബി.ഡി.ജെ.എസ് പെട്ടിയിലേക്ക് വീണു.

 

2011 ല്‍ അരൂരില്‍ ബി.ജെ.പി 7486 വോട്ടുകളാണ് നേടിയത്. എന്നാല്‍, ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ ടി അനിയയപ്പന് 27753 വോട്ടുകള്‍ നേടി. 2011 ല്‍ 59823 വോട്ട് നേടിയ കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 46,201 വോട്ടുകള്‍ മാത്രമാണ്. സി.പി.എമ്മിലെ ആരിഫാകട്ടെ 84720 വോട്ടുകള്‍ നേടിയതിനൊപ്പം കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തില്‍ വന്‍വര്‍ധനവും ഉണ്ടാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ചേര്‍ത്തയിലും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത് ബി.ഡി.ജെ.എസ് തന്നെയായിരുന്നു. 7196 വോട്ടിന് പി തിലോത്തമന്‍ ജയിച്ചു കയറിയപ്പോള്‍ ബി.ഡി.ജെ.എസിന്റെ കുടത്തില്‍ വീണത് 19614 വോട്ടുകളാണ്. 2011 ല്‍ 5933 വോട്ടുകള്‍ മാത്രമായിരുന്നു ബി.ജെ.പി നേടിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് മത്സരിച്ച ആലപ്പുഴയില്‍ ഈഴവ വോട്ടുകള്‍ക്ക് പുറമേ ക്രൈസ്തവ മുസ്്‌ലിം വോട്ടുകളിലും കോണ്‍ഗ്രസ് പക്ഷത്തു നിന്നു വന്‍ ചോര്‍ച്ച സംഭവിച്ചു. തോമസ് ഐസക് ഭൂരിപക്ഷം 31032 ആയി ഭൂരിപക്ഷം കൂട്ടിയപ്പോള്‍ ബി.ജെ.പി 2011 ലെ 3540 വോട്ടില്‍ നിന്നും വിഹിതം 18214 ആയി വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് പക്ഷത്തു നിന്ന ക്രൈസ്തവ മുസ്്‌ലിം വോട്ടുകളിലേറെയും സി.പി.എമ്മിലേക്ക് മറിഞ്ഞപ്പോള്‍ ഈഴവ വോട്ടുകള്‍ താമരയിലേക്കും വീണു. അമ്പലപ്പുഴയിലും തീരദേശ മേഖല യു.ഡി.എഫിനെ കൈവിട്ടു. ജി സുധാകരന്‍ ഭൂരിപക്ഷത്തില്‍ വന്‍വര്‍ധനവ് നേടിയപ്പോള്‍ ബി.ജെ.പി നിലമെച്ചപ്പെടുത്തുകയും ചെയ്തു. 2668 ല്‍ നിന്നും 22730 വോട്ടുകളുടെ വന്‍നേട്ടമാണ് ബി.ജെ.പിക്ക് ഉണ്ടായത്. കുട്ടനാട് ഇരുമുന്നണികളുടെയും ഈഴവ വോട്ടുകളില്‍ വന്‍ചോര്‍ച്ചയാണ് ബി.ഡി.ജെ.എസ് ഉണ്ടാക്കിയത്.

 

കുട്ടനാട്ടില്‍ ജയിക്കാനുറപ്പിച്ചിറങ്ങിയ കുടം 33044 വോട്ടുകള്‍ നേടി. ബി.ജെ.പി 2011 ല്‍ 4395 വോട്ടു മാത്രമാണ് പിടിച്ചത്. ഹരിപ്പാട് വലിയ പരിക്കില്ലാതെ മികച്ച ഭൂരപിക്ഷത്തില്‍ വ്യക്തിപ്രഭാവം കൊണ്ടു രമേശ് ചെന്നിത്തല ജയിച്ചതൊഴിച്ചാല്‍ മാവേലിക്കരയിലും കായംകുളത്തും ചെങ്ങന്നൂരും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി തന്നെയാണ് സമ്മാനിച്ചത്. മാവേലിക്കരയിലും കായംകുളത്തും കോണ്‍ഗ്രസിന് ലഭിച്ചിരുന്ന ഈഴവ വോട്ടുകളില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. ചെങ്ങന്നൂരിലാവട്ടെ പരമ്പരാഗത നായര്‍ വോട്ടുകള്‍ താമരയിലേക്ക് പോയത് പി.സി വിഷ്ണുനാഥിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. ബൂത്ത്തലങ്ങളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സംഘടന സംവിധാനം ചലിപ്പിക്കാനും കഴിയാതെ പോയതാണ് കോണ്‍ഗ്രസ് തിരിച്ചടി നേരിടാന്‍ കാരണം. സംഘടന സംവിധാനം ഉടച്ചുവാര്‍ത്ത് അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാതെ കോണ്‍ഗ്രസിന് തിരിച്ചു വരവ് അസാധ്യമാണ്. രണ്ടു തവണയായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കന്നത്ത പരാജയം നേരിട്ടത് അണികളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

 

ഇതിനിടെ പലിയടത്തും പ്രചാരണ പര്യടനങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നില്‍ നിര്‍ത്തി കെ.സി വേണുഗോപാല്‍ എം.പി മുന്നില്‍ നിന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇതിനെതിരേ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലാണ് വേണുഗോപാല്‍ സ്ഥാനാര്‍ഥിയെ പിന്നില്‍ നിര്‍ത്തി മുന്നില്‍ നിന്നത്. ഇത്തരത്തില്‍ ഫഌക്‌സ് ബോര്‍ഡുകളും നാടുനീളെ സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ അപ്രസക്തരാക്കുന്ന ഇത്തരം നടപടികളും തിരിച്ചടി നല്‍കിയെന്നു ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago