HOME
DETAILS

കരിങ്ങാട് കാട്ടനാക്കൂട്ടമിറങ്ങിയ സംഭവം: സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെ കര്‍ഷകര്‍ മണിക്കൂറുകളോളം തടഞ്ഞു

  
backup
December 16, 2016 | 4:11 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d

തൊട്ടില്‍പ്പാലം: കാട്ടാനകള്‍ തകര്‍ത്ത കൃഷിഭൂമികള്‍ സന്ദര്‍ശിക്കാനെത്തിയ വനപാലകരടക്കമുള്ള ഉദ്യോഗസ്ഥരെ കര്‍ഷകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്ടെ പത്തേക്കറില്‍ ആണ് കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും കാട്ടാനകള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയത്. മണിക്കൂറുകള്‍ നീണ്ടണ്ട വിവരശേഖരണത്തിനൊടുവിലും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് ഒരുറപ്പും നല്‍കാതെ മടങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ രോഷാകുലരാവുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഉദ്യോഗസ്ഥരെ പോകാനനുവദിക്കില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ച് ഉച്ചയ്ക്ക് മുതല്‍ ആരംഭിച്ച സമരം വടകര തഹ്‌സില്‍ദാര്‍ എത്തി അടിയന്തിര നടപടികള്‍ ഉണ്ടണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ (ഡി.എഫ്.ഒ) ഇന്ന് കാവിലുംപാറയില്‍ എത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുമെന്നും തഹ്‌സില്‍ദാര്‍ ഉറപ്പ് നല്‍കി. കര്‍ഷസംഘം ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് എന്നിവര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കൃഷിഭൂമിയില്‍ ജോലിചെയ്യുകയായിരുന്ന നാലോളം കര്‍ഷകര്‍ക്ക് നേരെ കാട്ടാനകള്‍ അക്രമത്തിനൊരുങ്ങിയിരുന്നു. കര്‍ഷകര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാട്ടിലേക്കിറങ്ങുന്ന കാട്ടാനകള്‍ വന്‍കൃഷിനാശവും ജനങ്ങളുടെ ജീവന് ഭീഷണിയും മുഴക്കുന്ന സ്ഥിതി വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  20 minutes ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  31 minutes ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  an hour ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  an hour ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  an hour ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  an hour ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  an hour ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു; ഇരട്ട സഹോദരനായ തിരച്ചില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  2 hours ago
No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  2 hours ago