HOME
DETAILS

കുടുംബപ്രശ്‌നം: സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കായലില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു

  
backup
December 20, 2016 | 8:17 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

കൊല്ലം: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കടവൂര്‍ തേവള്ളി പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്കു ചാടി ആത്മഹത്യക്കു ശ്രമിച്ചു. കുരീപ്പുഴ സ്വദേശികളായ ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് ആത്മഹത്യക്കു ശ്രമിച്ചത്.
ഇന്നലെ വൈകിട്ടു 6.30നായിരുന്നു സംഭവം. തേവള്ളി പാലത്തിന്റെ മധ്യഭാഗത്തുനിന്നാണ് ഇവര്‍ കായലിലേക്കു ചാടിയത്. വൈകിട്ട് ആറുമുതല്‍ ഇവര്‍ പാലത്തിനു മുകളില്‍ നിലയുറപ്പിച്ചിരുന്നതായി കായലില്‍ കയാക്കിങ് പരിശീലനം നടത്തിയിരുന്നവര്‍ പറഞ്ഞു. ഇവിടെ സ്ഥിരമായി കായല്‍ക്കാറ്റ് കൊള്ളാനായി നാട്ടുകാര്‍ വന്നുനില്‍ക്കുന്നതിനാല്‍ ആരും സംശയിച്ചില്ല. തുടര്‍ന്നു 6.30ന് ഇവര്‍ തമ്മില്‍ ഉച്ചത്തില്‍ സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി കായലിനു സമീപത്തു താമസിക്കുന്നവര്‍ പറഞ്ഞു. ആദ്യം പാലത്തിന്റെ കൈവരിയില്‍നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് കായലിലേക്ക് ചാടിയത്. തുടര്‍ന്നു നിലവിളിച്ചു കൊണ്ടു രണ്ടാമത്തെ പെണ്‍കുട്ടിയും കായലിലേക്കു ചാടുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ സര്‍ക്കാര്‍ സര്‍വീസ് ബോട്ടിലുള്ള ജീവനക്കാരായ ഷാനും അര്‍ണോബുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചാട്ടത്തിന്റെ ശക്തിയില്‍ കായലിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയ ഇവരെ രക്ഷപെടുത്താന്‍ കയാക്കിങു പരിശീലനം നടത്തിയവരും എത്തിയിരുന്നു. തുടര്‍ന്നു മൂവരെയും കരക്കെത്തിച്ചു പ്രാഥമികശുശ്രഷ നല്‍കി അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇവരില്‍ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇരട്ടകളാണ്. ഇവരുടെ മാതാവും മറ്റേ പെണ്‍കുട്ടിയുടെ പിതാവും ഒളിച്ചോടിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മൂവരും ആത്മഹത്യക്കു ശ്രമിച്ചതെന്നു പൊലിസ് പറഞ്ഞു. മൂവരും ഒരു വീട്ടിലായിരുന്നു താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  7 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  7 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  7 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  7 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  7 days ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  7 days ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  7 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  7 days ago