HOME
DETAILS

കുടുംബപ്രശ്‌നം: സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കായലില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു

  
backup
December 20, 2016 | 8:17 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

കൊല്ലം: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കടവൂര്‍ തേവള്ളി പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്കു ചാടി ആത്മഹത്യക്കു ശ്രമിച്ചു. കുരീപ്പുഴ സ്വദേശികളായ ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് ആത്മഹത്യക്കു ശ്രമിച്ചത്.
ഇന്നലെ വൈകിട്ടു 6.30നായിരുന്നു സംഭവം. തേവള്ളി പാലത്തിന്റെ മധ്യഭാഗത്തുനിന്നാണ് ഇവര്‍ കായലിലേക്കു ചാടിയത്. വൈകിട്ട് ആറുമുതല്‍ ഇവര്‍ പാലത്തിനു മുകളില്‍ നിലയുറപ്പിച്ചിരുന്നതായി കായലില്‍ കയാക്കിങ് പരിശീലനം നടത്തിയിരുന്നവര്‍ പറഞ്ഞു. ഇവിടെ സ്ഥിരമായി കായല്‍ക്കാറ്റ് കൊള്ളാനായി നാട്ടുകാര്‍ വന്നുനില്‍ക്കുന്നതിനാല്‍ ആരും സംശയിച്ചില്ല. തുടര്‍ന്നു 6.30ന് ഇവര്‍ തമ്മില്‍ ഉച്ചത്തില്‍ സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി കായലിനു സമീപത്തു താമസിക്കുന്നവര്‍ പറഞ്ഞു. ആദ്യം പാലത്തിന്റെ കൈവരിയില്‍നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് കായലിലേക്ക് ചാടിയത്. തുടര്‍ന്നു നിലവിളിച്ചു കൊണ്ടു രണ്ടാമത്തെ പെണ്‍കുട്ടിയും കായലിലേക്കു ചാടുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ സര്‍ക്കാര്‍ സര്‍വീസ് ബോട്ടിലുള്ള ജീവനക്കാരായ ഷാനും അര്‍ണോബുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചാട്ടത്തിന്റെ ശക്തിയില്‍ കായലിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയ ഇവരെ രക്ഷപെടുത്താന്‍ കയാക്കിങു പരിശീലനം നടത്തിയവരും എത്തിയിരുന്നു. തുടര്‍ന്നു മൂവരെയും കരക്കെത്തിച്ചു പ്രാഥമികശുശ്രഷ നല്‍കി അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇവരില്‍ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇരട്ടകളാണ്. ഇവരുടെ മാതാവും മറ്റേ പെണ്‍കുട്ടിയുടെ പിതാവും ഒളിച്ചോടിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മൂവരും ആത്മഹത്യക്കു ശ്രമിച്ചതെന്നു പൊലിസ് പറഞ്ഞു. മൂവരും ഒരു വീട്ടിലായിരുന്നു താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  2 days ago