HOME
DETAILS

കുടുംബപ്രശ്‌നം: സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കായലില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു

  
backup
December 20, 2016 | 8:17 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

കൊല്ലം: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കടവൂര്‍ തേവള്ളി പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്കു ചാടി ആത്മഹത്യക്കു ശ്രമിച്ചു. കുരീപ്പുഴ സ്വദേശികളായ ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് ആത്മഹത്യക്കു ശ്രമിച്ചത്.
ഇന്നലെ വൈകിട്ടു 6.30നായിരുന്നു സംഭവം. തേവള്ളി പാലത്തിന്റെ മധ്യഭാഗത്തുനിന്നാണ് ഇവര്‍ കായലിലേക്കു ചാടിയത്. വൈകിട്ട് ആറുമുതല്‍ ഇവര്‍ പാലത്തിനു മുകളില്‍ നിലയുറപ്പിച്ചിരുന്നതായി കായലില്‍ കയാക്കിങ് പരിശീലനം നടത്തിയിരുന്നവര്‍ പറഞ്ഞു. ഇവിടെ സ്ഥിരമായി കായല്‍ക്കാറ്റ് കൊള്ളാനായി നാട്ടുകാര്‍ വന്നുനില്‍ക്കുന്നതിനാല്‍ ആരും സംശയിച്ചില്ല. തുടര്‍ന്നു 6.30ന് ഇവര്‍ തമ്മില്‍ ഉച്ചത്തില്‍ സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി കായലിനു സമീപത്തു താമസിക്കുന്നവര്‍ പറഞ്ഞു. ആദ്യം പാലത്തിന്റെ കൈവരിയില്‍നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് കായലിലേക്ക് ചാടിയത്. തുടര്‍ന്നു നിലവിളിച്ചു കൊണ്ടു രണ്ടാമത്തെ പെണ്‍കുട്ടിയും കായലിലേക്കു ചാടുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ സര്‍ക്കാര്‍ സര്‍വീസ് ബോട്ടിലുള്ള ജീവനക്കാരായ ഷാനും അര്‍ണോബുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചാട്ടത്തിന്റെ ശക്തിയില്‍ കായലിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയ ഇവരെ രക്ഷപെടുത്താന്‍ കയാക്കിങു പരിശീലനം നടത്തിയവരും എത്തിയിരുന്നു. തുടര്‍ന്നു മൂവരെയും കരക്കെത്തിച്ചു പ്രാഥമികശുശ്രഷ നല്‍കി അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇവരില്‍ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇരട്ടകളാണ്. ഇവരുടെ മാതാവും മറ്റേ പെണ്‍കുട്ടിയുടെ പിതാവും ഒളിച്ചോടിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മൂവരും ആത്മഹത്യക്കു ശ്രമിച്ചതെന്നു പൊലിസ് പറഞ്ഞു. മൂവരും ഒരു വീട്ടിലായിരുന്നു താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂറുമാറിയെത്തിവരെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക; ഐഷ പോറ്റിക്കും, എസ് സുരേഷിനും സീറ്റ് 

Kerala
  •  9 hours ago
No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  9 hours ago
No Image

ഇരുട്ടിലായി ക്യൂബ; യുഎസ് ഉപരോധം കടുക്കുന്നു, രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ

International
  •  9 hours ago
No Image

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം; തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫില്ല; പകരം മകന്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് 

Kerala
  •  9 hours ago
No Image

രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്

Kerala
  •  10 hours ago
No Image

പാലക്കാട് രമേശ് പിഷാരടി,തവനൂരിൽ വി.എസ് ജോയി; 55 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

Kerala
  •  10 hours ago
No Image

ലക്ഷ്യം ഹാട്രിക് വിജയം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പിണറായി വിജയൻ ധർമ്മടത്തെത്തി; ആവേശകരമായ സ്വീകരണമൊരുക്കി പ്രവർത്തകർ

Kerala
  •  10 hours ago
No Image

യുഎഇക്കെതിരായ ഇറാന്റെ ആക്രമണം; 10 മിസൈലുകളും 45 ഡ്രോണുകളും തകർത്തു, മരണസംഖ്യ എട്ടായി

uae
  •  11 hours ago
No Image

'തലമുറമാറ്റം അനിവാര്യം, ലീഗിന്റേത് മികച്ച പട്ടിക'; കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയെ ജയിപ്പിക്കുമെന്ന് എം.കെ മുനീർ

Kerala
  •  11 hours ago
No Image

പാചകവാതകക്ഷാമം: 46,000 മെട്രിക് ടൺ എൽപിജിയുമായി 'നന്ദാദേവി' തീരമണഞ്ഞു

National
  •  11 hours ago