HOME
DETAILS

കുടുംബപ്രശ്‌നം: സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കായലില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു

  
backup
December 20, 2016 | 8:17 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

കൊല്ലം: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു സഹോദരങ്ങളുടെ മക്കളായ മൂന്നുപേര്‍ കടവൂര്‍ തേവള്ളി പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്കു ചാടി ആത്മഹത്യക്കു ശ്രമിച്ചു. കുരീപ്പുഴ സ്വദേശികളായ ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് ആത്മഹത്യക്കു ശ്രമിച്ചത്.
ഇന്നലെ വൈകിട്ടു 6.30നായിരുന്നു സംഭവം. തേവള്ളി പാലത്തിന്റെ മധ്യഭാഗത്തുനിന്നാണ് ഇവര്‍ കായലിലേക്കു ചാടിയത്. വൈകിട്ട് ആറുമുതല്‍ ഇവര്‍ പാലത്തിനു മുകളില്‍ നിലയുറപ്പിച്ചിരുന്നതായി കായലില്‍ കയാക്കിങ് പരിശീലനം നടത്തിയിരുന്നവര്‍ പറഞ്ഞു. ഇവിടെ സ്ഥിരമായി കായല്‍ക്കാറ്റ് കൊള്ളാനായി നാട്ടുകാര്‍ വന്നുനില്‍ക്കുന്നതിനാല്‍ ആരും സംശയിച്ചില്ല. തുടര്‍ന്നു 6.30ന് ഇവര്‍ തമ്മില്‍ ഉച്ചത്തില്‍ സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി കായലിനു സമീപത്തു താമസിക്കുന്നവര്‍ പറഞ്ഞു. ആദ്യം പാലത്തിന്റെ കൈവരിയില്‍നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് കായലിലേക്ക് ചാടിയത്. തുടര്‍ന്നു നിലവിളിച്ചു കൊണ്ടു രണ്ടാമത്തെ പെണ്‍കുട്ടിയും കായലിലേക്കു ചാടുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ സര്‍ക്കാര്‍ സര്‍വീസ് ബോട്ടിലുള്ള ജീവനക്കാരായ ഷാനും അര്‍ണോബുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചാട്ടത്തിന്റെ ശക്തിയില്‍ കായലിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയ ഇവരെ രക്ഷപെടുത്താന്‍ കയാക്കിങു പരിശീലനം നടത്തിയവരും എത്തിയിരുന്നു. തുടര്‍ന്നു മൂവരെയും കരക്കെത്തിച്ചു പ്രാഥമികശുശ്രഷ നല്‍കി അഞ്ചാലുംമൂട് പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇവരില്‍ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇരട്ടകളാണ്. ഇവരുടെ മാതാവും മറ്റേ പെണ്‍കുട്ടിയുടെ പിതാവും ഒളിച്ചോടിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മൂവരും ആത്മഹത്യക്കു ശ്രമിച്ചതെന്നു പൊലിസ് പറഞ്ഞു. മൂവരും ഒരു വീട്ടിലായിരുന്നു താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍ 

Kerala
  •  3 days ago
No Image

സണ്ണി ജോസഫിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍; കൂടിക്കാഴ്ച്ച കണ്ണൂരിൽ

Kerala
  •  3 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികള്‍

National
  •  3 days ago
No Image

സർവീസുകൾ വിപുലീകരിച്ച് ഖത്തർ എയർവേയ്‌സ്; 90 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

qatar
  •  3 days ago
No Image

മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിൽ 

Kerala
  •  3 days ago
No Image

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

Kerala
  •  3 days ago
No Image

വീട്ടുമുറ്റത്ത് മാംസാവശിഷ്ടം കണ്ടെത്തി; ഗോവധമെന്ന് പ്രചരണം; അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം 

National
  •  3 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു

uae
  •  3 days ago
No Image

ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍ 

Kerala
  •  3 days ago
No Image

നടുറോഡിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കി കൊടുംക്രൂരത

National
  •  3 days ago