HOME
DETAILS

സഊദി ബജറ്റിന് രാജാവിന്റെ അംഗീകാരം; വിദേശികളെ പരക്കെ ബാധിക്കുന്ന തരത്തില്‍ ഫീസുകള്‍

  
backup
December 22, 2016 | 6:22 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

റിയാദ്: സഊദി അറേബ്യയുടെ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റിന് സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അംഗീകാരം നല്‍കി. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രത്യേക ക്യാബിനറ്റിലാണ് രാജാവ് ബജറ്റ് അംഗീകരിച്ചത്.

198 ബില്യണ്‍ റിയാല്‍ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. കമ്മി ബജറ്റിലും രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനും തൊഴില്‍ പുരോഗതിക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ ബജറ്റ്. വിദേശികളെ പരക്കെ ബാധിക്കുന്ന തരത്തില്‍ ഫീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം.

അടുത്ത വര്‍ഷത്തെ ആകെ ചിലവ് 890 ബില്യണ്‍ റിയാലാണെങ്കിലും 692 ബില്യണ്‍ റിയാല്‍ മാത്രമാണ് വരുമാനം. എണ്ണ വരുമാനത്തില്‍ കൂടി 480 ബില്യണ്‍ റിയാലും എണ്ണയിതര വരുമാനത്തില്‍ നിന്നും 212 ബില്യന്‍ റിയാലുമാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 2016 ല്‍ 297 ബില്യണ്‍ റിയാലിന്റെ കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2015 ല്‍ ബജറ്റ് കമ്മി ഏറ്റവും ഉയര്‍ന്നതാണെങ്കിലും ഇപ്പോള്‍ ഇത് കറവു വന്നതായും നിയന്ത്രണ വിധേയമായതായും വിലയിരുത്തി. 2015 ല്‍ 367 ബില്യണ്‍ റിയാലും 2016ല്‍ 326 ബില്യണ്‍ റിയാലുമായിരുന്നു കമ്മി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നാലിന പദ്ധതിയോടെ അത് നികത്താന്‍ നടന്ന ശ്രമം ഏറെ വിജയം കണ്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ 297 ബില്യണ്‍ റിയാലായി കുറഞ്ഞതായാണ് കണക്കുകള്‍.

രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ പ്രകൃതി എണ്ണയില്‍ നിന്നുള്ള വരുമാനത്തിനു പുറമെ മറ്റു പല മേഖലകളില്‍ കൂടി വരുമാനം ഉണ്ടാക്കാനാണ് പുതിയ ബജറ്റിലും ഉള്ള പ്രധാന കാര്യം.

2018 ഓടെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ തന്നെ അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തുക, 2018 ഓടെ റവന്യൂ വരുമാനം 1 ബില്യണ്‍ ആയി ഉയര്‍ത്തുക, 2019 ഓടെ റവന്യൂ വരുമാനം 24 ബില്യണ്‍ റിയാലും 2020 ഓടെ റവന്യൂ വരുമാനം 44 ബില്യണ്‍ റിയാലും ആക്കി ഉയര്‍ത്താനുമുള്ള കര്‍മ്മ പദ്ധതികളും പുതിയ ബജറ്റില്‍ ഇടം കൊടുത്തിട്ടുണ്ട്.

വിദേശികളെ ഏറെ ദോശകരമായി ബാധിക്കുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്കു പ്രത്യേക ഫീസുകളും ടാക്‌സും ഏര്‍പ്പെടുത്തിയതായാണ് വിവരം. എന്നാല്‍, ഇതില്‍ വിദേശികളുമായി ബന്ധധപ്പെട്ട കാര്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  2 months ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  2 months ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  2 months ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  2 months ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  2 months ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  2 months ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  2 months ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  2 months ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  2 months ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  2 months ago