ഇറാനിലുള്ള വിശ്വാസം പൂർണമായും തകർന്നെന്ന് സഊദി അറേബ്യ, പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
റിയാദ്: ഇറാനിലുള്ള വിശ്വാസം “പൂർണ്ണമായും തകർന്നിരിക്കുന്നു"വെന്ന് സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. നിലവിലെ പെരുമാറ്റം തുടരുമ്പോൾ ഇറാനെ ഒരു പങ്കാളിയായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച അറബ്, ഇസ്ലാമിക വിദേശകാര്യ മന്ത്രിമാരുമായി റിയാദിൽ നടന്ന മന്ത്രിതല യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിൻസ് ഫൈസൽ. ഇറാന്റെ പ്രവർത്തനങ്ങൾ അയൽരാജ്യങ്ങളുമായുള്ള യഥാർത്ഥ സംഭാഷണത്തിൽ വിശ്വസിക്കുന്നില്ലെന്നും പകരം സമ്മർദ്ദത്തെയും രാഷ്ട്രീയ, സുരക്ഷാ ബലപ്രയോഗത്തെയും ആശ്രയിക്കുന്നുവെന്നും തെളിയിക്കുന്നുവെന്നും പറഞ്ഞു.
ഇറാന്റെ ഈ ആക്രമണങ്ങൾ “മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്” എന്ന് ഫൈസൽ രാജകുമാരൻ ആരോപിച്ചു. അവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് വ്യവസ്ഥാപിതമായ നയത്തിന്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നു. അത്തരം പെരുമാറ്റം നല്ല അയൽപക്ക തത്വങ്ങൾക്കും, അന്താരാഷ്ട്ര കരാറുകൾക്കും, ഇസ്ലാമിക ബന്ധങ്ങൾക്കും വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗൾഫ് രാജ്യങ്ങൾക്ക് പ്രതികരിക്കാൻ കഴിവില്ലെന്ന് ഇറാൻ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണ്,” മേഖലയിലെ രാജ്യങ്ങൾക്ക് അവരുടെ സുരക്ഷ എങ്ങനെ സംരക്ഷിക്കാമെന്നും അവരുടെ താൽപ്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നും അറിയാം, ഇറാന്റെ നയങ്ങൾ പുനഃപരിശോധിക്കാനും മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന നടപടികൾ നിർത്തണം, അദ്ദേഹം പരഞ്ഞു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും, സമുദ്ര ഗതാഗതത്തിനുള്ള ഭീഷണികൾക്കും, അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കും ഉത്തരവാദി ഇറാൻ ആണെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ തെറ്റായ കണക്കുകൂട്ടലുകൾ തെഹ്‌റാനിൽ രാഷ്ട്രീയവും വിശാലമായതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഫൈസൽ രാജകുമാരൻ, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഊദി അറേബ്യയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."