HOME
DETAILS

സബ് ആര്‍.ടി. ഓഫിസ് ബിനാമി സംഘങ്ങളുടെ പിടിയില്‍

  
backup
January 15, 2017 | 7:21 PM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b8



കഠിനംകുളം: ഐ.ടി നഗരത്തെ സബ് ആര്‍.ടി ഓഫിസ് ഏജന്റ് മാരുടെയും ഡ്രൈവിങ് സ്‌കൂളുകളുകാരുടെയും ഉദ്യോഗസ്ഥ ബിനാമി സംഘങ്ങളുടെയും പിടിയില്‍. ജനങ്ങള്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഗവണ്‍മെന്റും ആവിഷ്‌കരിച്ചെങ്കിലും ഈ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും അട്ടിമറിക്കുകയാണ്. സാധാരണക്കാര്‍ക്ക് നേരിട്ട് പണം അടയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഉദ്യാഗസ്ഥരുടെ ഒത്താശയോടെ ഇത് ഇടനിലക്കാര്‍ കയ്യടക്കുന്ന അവസ്ഥയാണ്. ജനം പരാതിപറഞ്ഞാലും ഉദ്യാഗസ്ഥര്‍ അനങ്ങാറില്ല.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ചില ബിനാമികളേ പണപ്പിരിവിന് വേണ്ടി നിയമിച്ചിട്ടുള്ളതായി നേരത്തേ തന്നെ ആക്ഷേപമുണ്ട്. ഇവര്‍ മുഖാന്തരമാണ് മറ്റുരഹസ്യ പണമിടപാടുകള്‍  നടത്തുന്നതെന്നതും മറ്റൊരു സത്യം. നേരിട്ടെത്തുന്നവര്‍ക്ക് യാതൊരു സേവനങ്ങളും ഇവിടെ നിന്നും ലഭിക്കില്ല. ഉദ്യോഗസ്ഥര്‍തന്നെ ഇവരെ ഏജന്റുമാരുടെ അടുത്തേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. അല്ലാത്തവരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തും. ഏജന്റുമാരുടെ ഈ നടപടിയെ ആരെങ്കിലും എതിര്‍ത്താല്‍ കൈയേറ്റവും.
ഏജന്റുമാര്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹന ഉടമയുടെ അംഗീകൃത സാക്ഷ്യപത്രം ഹാജരാക്കി ഒരപേക്ഷ മാത്രമേ ഒരുദിവസം  സ്വീകരിക്കുവാന്‍ പാടുള്ളു എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. എങ്കിലും ഇതൊന്നും പാലിക്കുന്നിലന്നാണ് വാഹനയുടമകള്‍ പറയുന്നത്. അന്‍പതോളം  ആര്‍.സി ബുക്കുകളും പുതിയ രജിസ്‌ട്രേഷന്‍ അപേക്ഷകളും ലൈസന്‍സുകളുമായി കൗണ്ടറുകളില്‍ എത്തുന്നവര്‍ കൗണ്ടര്‍ വിട്ടു പോകുമ്പോള്‍ തന്നെ മണിക്കൂറുകളെടുക്കും. ഇത് ചോദ്യം ചെയ്യുന്നവര്‍  ഇടനിലക്കാരും വാഹന ഡീലര്‍മാരുടെ ഏജന്റുമാര്‍ ഉള്‍പ്പെടുന്നവരുമായി വാക്കു തര്‍ക്കങ്ങളും കൈയേറ്റങ്ങളും  നിരവധിതവണ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഉന്നത അധികൃതരുടെ  ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഋഷിരാജ് സിംങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കേ നിരവധി തവണ ഈ ആര്‍.ടി ഓഫിസില്‍ പരിശോധന ന്നടത്തിയിരുന്നു. അന്ന് ഈ ക്രമക്കേടുകള്‍ക്ക് ഒരു പരിധിവരെ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത് പണ്ടത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  8 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  8 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  8 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  8 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  8 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  8 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  8 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  8 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  8 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  8 days ago