HOME
DETAILS

സബ് ആര്‍.ടി. ഓഫിസ് ബിനാമി സംഘങ്ങളുടെ പിടിയില്‍

  
backup
January 15, 2017 | 7:21 PM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b8



കഠിനംകുളം: ഐ.ടി നഗരത്തെ സബ് ആര്‍.ടി ഓഫിസ് ഏജന്റ് മാരുടെയും ഡ്രൈവിങ് സ്‌കൂളുകളുകാരുടെയും ഉദ്യോഗസ്ഥ ബിനാമി സംഘങ്ങളുടെയും പിടിയില്‍. ജനങ്ങള്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഗവണ്‍മെന്റും ആവിഷ്‌കരിച്ചെങ്കിലും ഈ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും അട്ടിമറിക്കുകയാണ്. സാധാരണക്കാര്‍ക്ക് നേരിട്ട് പണം അടയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഉദ്യാഗസ്ഥരുടെ ഒത്താശയോടെ ഇത് ഇടനിലക്കാര്‍ കയ്യടക്കുന്ന അവസ്ഥയാണ്. ജനം പരാതിപറഞ്ഞാലും ഉദ്യാഗസ്ഥര്‍ അനങ്ങാറില്ല.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ചില ബിനാമികളേ പണപ്പിരിവിന് വേണ്ടി നിയമിച്ചിട്ടുള്ളതായി നേരത്തേ തന്നെ ആക്ഷേപമുണ്ട്. ഇവര്‍ മുഖാന്തരമാണ് മറ്റുരഹസ്യ പണമിടപാടുകള്‍  നടത്തുന്നതെന്നതും മറ്റൊരു സത്യം. നേരിട്ടെത്തുന്നവര്‍ക്ക് യാതൊരു സേവനങ്ങളും ഇവിടെ നിന്നും ലഭിക്കില്ല. ഉദ്യോഗസ്ഥര്‍തന്നെ ഇവരെ ഏജന്റുമാരുടെ അടുത്തേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. അല്ലാത്തവരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തും. ഏജന്റുമാരുടെ ഈ നടപടിയെ ആരെങ്കിലും എതിര്‍ത്താല്‍ കൈയേറ്റവും.
ഏജന്റുമാര്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹന ഉടമയുടെ അംഗീകൃത സാക്ഷ്യപത്രം ഹാജരാക്കി ഒരപേക്ഷ മാത്രമേ ഒരുദിവസം  സ്വീകരിക്കുവാന്‍ പാടുള്ളു എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. എങ്കിലും ഇതൊന്നും പാലിക്കുന്നിലന്നാണ് വാഹനയുടമകള്‍ പറയുന്നത്. അന്‍പതോളം  ആര്‍.സി ബുക്കുകളും പുതിയ രജിസ്‌ട്രേഷന്‍ അപേക്ഷകളും ലൈസന്‍സുകളുമായി കൗണ്ടറുകളില്‍ എത്തുന്നവര്‍ കൗണ്ടര്‍ വിട്ടു പോകുമ്പോള്‍ തന്നെ മണിക്കൂറുകളെടുക്കും. ഇത് ചോദ്യം ചെയ്യുന്നവര്‍  ഇടനിലക്കാരും വാഹന ഡീലര്‍മാരുടെ ഏജന്റുമാര്‍ ഉള്‍പ്പെടുന്നവരുമായി വാക്കു തര്‍ക്കങ്ങളും കൈയേറ്റങ്ങളും  നിരവധിതവണ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഉന്നത അധികൃതരുടെ  ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഋഷിരാജ് സിംങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കേ നിരവധി തവണ ഈ ആര്‍.ടി ഓഫിസില്‍ പരിശോധന ന്നടത്തിയിരുന്നു. അന്ന് ഈ ക്രമക്കേടുകള്‍ക്ക് ഒരു പരിധിവരെ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത് പണ്ടത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ- ചൂരല്‍മല:  കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  a minute ago
No Image

ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ 'ആവി'യായിപ്പോയി; ഉപയോഗിച്ചത് പൊടി പോലും ശേഷിക്കാതെ തുടച്ചു നീക്കാന്‍ കരുത്തുള്ള നിരോധിത ആയുധങ്ങള്‍

International
  •  an hour ago
No Image

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

Cricket
  •  an hour ago
No Image

മാനനന്തവാടിയില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവം:  അന്വേഷണം ഊര്‍ജ്ജിതം, ദൃശ്യങ്ങള്‍ ശേഖരിക്കുന്നു; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദ്ദേശം 

Kerala
  •  2 hours ago
No Image

ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: ബട്ലർ 

Cricket
  •  2 hours ago
No Image

യു.എ.ഇയില്‍ പനി പടരുന്നു; സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | UAE Health Alert

uae
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  3 hours ago
No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  3 hours ago
No Image

ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ വന്ദേമാതരം നിർബന്ധം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം

National
  •  3 hours ago
No Image

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

Kerala
  •  3 hours ago