HOME
DETAILS

സബ് ആര്‍.ടി. ഓഫിസ് ബിനാമി സംഘങ്ങളുടെ പിടിയില്‍

  
backup
January 15, 2017 | 7:21 PM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b8



കഠിനംകുളം: ഐ.ടി നഗരത്തെ സബ് ആര്‍.ടി ഓഫിസ് ഏജന്റ് മാരുടെയും ഡ്രൈവിങ് സ്‌കൂളുകളുകാരുടെയും ഉദ്യോഗസ്ഥ ബിനാമി സംഘങ്ങളുടെയും പിടിയില്‍. ജനങ്ങള്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഗവണ്‍മെന്റും ആവിഷ്‌കരിച്ചെങ്കിലും ഈ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും അട്ടിമറിക്കുകയാണ്. സാധാരണക്കാര്‍ക്ക് നേരിട്ട് പണം അടയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഉദ്യാഗസ്ഥരുടെ ഒത്താശയോടെ ഇത് ഇടനിലക്കാര്‍ കയ്യടക്കുന്ന അവസ്ഥയാണ്. ജനം പരാതിപറഞ്ഞാലും ഉദ്യാഗസ്ഥര്‍ അനങ്ങാറില്ല.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ചില ബിനാമികളേ പണപ്പിരിവിന് വേണ്ടി നിയമിച്ചിട്ടുള്ളതായി നേരത്തേ തന്നെ ആക്ഷേപമുണ്ട്. ഇവര്‍ മുഖാന്തരമാണ് മറ്റുരഹസ്യ പണമിടപാടുകള്‍  നടത്തുന്നതെന്നതും മറ്റൊരു സത്യം. നേരിട്ടെത്തുന്നവര്‍ക്ക് യാതൊരു സേവനങ്ങളും ഇവിടെ നിന്നും ലഭിക്കില്ല. ഉദ്യോഗസ്ഥര്‍തന്നെ ഇവരെ ഏജന്റുമാരുടെ അടുത്തേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. അല്ലാത്തവരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തും. ഏജന്റുമാരുടെ ഈ നടപടിയെ ആരെങ്കിലും എതിര്‍ത്താല്‍ കൈയേറ്റവും.
ഏജന്റുമാര്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹന ഉടമയുടെ അംഗീകൃത സാക്ഷ്യപത്രം ഹാജരാക്കി ഒരപേക്ഷ മാത്രമേ ഒരുദിവസം  സ്വീകരിക്കുവാന്‍ പാടുള്ളു എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. എങ്കിലും ഇതൊന്നും പാലിക്കുന്നിലന്നാണ് വാഹനയുടമകള്‍ പറയുന്നത്. അന്‍പതോളം  ആര്‍.സി ബുക്കുകളും പുതിയ രജിസ്‌ട്രേഷന്‍ അപേക്ഷകളും ലൈസന്‍സുകളുമായി കൗണ്ടറുകളില്‍ എത്തുന്നവര്‍ കൗണ്ടര്‍ വിട്ടു പോകുമ്പോള്‍ തന്നെ മണിക്കൂറുകളെടുക്കും. ഇത് ചോദ്യം ചെയ്യുന്നവര്‍  ഇടനിലക്കാരും വാഹന ഡീലര്‍മാരുടെ ഏജന്റുമാര്‍ ഉള്‍പ്പെടുന്നവരുമായി വാക്കു തര്‍ക്കങ്ങളും കൈയേറ്റങ്ങളും  നിരവധിതവണ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഉന്നത അധികൃതരുടെ  ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഋഷിരാജ് സിംങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കേ നിരവധി തവണ ഈ ആര്‍.ടി ഓഫിസില്‍ പരിശോധന ന്നടത്തിയിരുന്നു. അന്ന് ഈ ക്രമക്കേടുകള്‍ക്ക് ഒരു പരിധിവരെ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത് പണ്ടത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ചരിത്രം സഞ്ജുവിലൂടെ നിലനിൽക്കുമോ? ലോകം കീഴടക്കാനൊരുങ്ങി ഇന്ത്യ  

Cricket
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

Kerala
  •  3 days ago
No Image

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 

Kerala
  •  3 days ago
No Image

സഊദിക്ക് പകരം കസാക്കിസ്ഥാന്‍; 2029 ഏഷ്യന്‍ ശീതകാല ഗെയിംസ് വേദിയായി അല്‍മാട്ടി

Saudi-arabia
  •  3 days ago
No Image

ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം തീരുവ പിന്‍വലിച്ച് യു.എസ്

International
  •  3 days ago
No Image

സൂപ്പർതാരം കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി

Cricket
  •  3 days ago
No Image

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കരുത്': ബലാത്സംഗ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍ 

Kerala
  •  3 days ago
No Image

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി കോഴിക്കോട്ട്: മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

Kerala
  •  3 days ago
No Image

സച്ചിൻ, കോഹ്‍ലി എന്നിവരെ പോലെ ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

Hajj 2026: വിസ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; ചരിത്രത്തിലാദ്യമായി നേരത്തെ തുടക്കം

Saudi-arabia
  •  3 days ago