HOME
DETAILS

സബ് ആര്‍.ടി. ഓഫിസ് ബിനാമി സംഘങ്ങളുടെ പിടിയില്‍

  
backup
January 15, 2017 | 7:21 PM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b8



കഠിനംകുളം: ഐ.ടി നഗരത്തെ സബ് ആര്‍.ടി ഓഫിസ് ഏജന്റ് മാരുടെയും ഡ്രൈവിങ് സ്‌കൂളുകളുകാരുടെയും ഉദ്യോഗസ്ഥ ബിനാമി സംഘങ്ങളുടെയും പിടിയില്‍. ജനങ്ങള്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഗവണ്‍മെന്റും ആവിഷ്‌കരിച്ചെങ്കിലും ഈ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും അട്ടിമറിക്കുകയാണ്. സാധാരണക്കാര്‍ക്ക് നേരിട്ട് പണം അടയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഉദ്യാഗസ്ഥരുടെ ഒത്താശയോടെ ഇത് ഇടനിലക്കാര്‍ കയ്യടക്കുന്ന അവസ്ഥയാണ്. ജനം പരാതിപറഞ്ഞാലും ഉദ്യാഗസ്ഥര്‍ അനങ്ങാറില്ല.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ചില ബിനാമികളേ പണപ്പിരിവിന് വേണ്ടി നിയമിച്ചിട്ടുള്ളതായി നേരത്തേ തന്നെ ആക്ഷേപമുണ്ട്. ഇവര്‍ മുഖാന്തരമാണ് മറ്റുരഹസ്യ പണമിടപാടുകള്‍  നടത്തുന്നതെന്നതും മറ്റൊരു സത്യം. നേരിട്ടെത്തുന്നവര്‍ക്ക് യാതൊരു സേവനങ്ങളും ഇവിടെ നിന്നും ലഭിക്കില്ല. ഉദ്യോഗസ്ഥര്‍തന്നെ ഇവരെ ഏജന്റുമാരുടെ അടുത്തേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. അല്ലാത്തവരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തും. ഏജന്റുമാരുടെ ഈ നടപടിയെ ആരെങ്കിലും എതിര്‍ത്താല്‍ കൈയേറ്റവും.
ഏജന്റുമാര്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹന ഉടമയുടെ അംഗീകൃത സാക്ഷ്യപത്രം ഹാജരാക്കി ഒരപേക്ഷ മാത്രമേ ഒരുദിവസം  സ്വീകരിക്കുവാന്‍ പാടുള്ളു എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. എങ്കിലും ഇതൊന്നും പാലിക്കുന്നിലന്നാണ് വാഹനയുടമകള്‍ പറയുന്നത്. അന്‍പതോളം  ആര്‍.സി ബുക്കുകളും പുതിയ രജിസ്‌ട്രേഷന്‍ അപേക്ഷകളും ലൈസന്‍സുകളുമായി കൗണ്ടറുകളില്‍ എത്തുന്നവര്‍ കൗണ്ടര്‍ വിട്ടു പോകുമ്പോള്‍ തന്നെ മണിക്കൂറുകളെടുക്കും. ഇത് ചോദ്യം ചെയ്യുന്നവര്‍  ഇടനിലക്കാരും വാഹന ഡീലര്‍മാരുടെ ഏജന്റുമാര്‍ ഉള്‍പ്പെടുന്നവരുമായി വാക്കു തര്‍ക്കങ്ങളും കൈയേറ്റങ്ങളും  നിരവധിതവണ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഉന്നത അധികൃതരുടെ  ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഋഷിരാജ് സിംങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കേ നിരവധി തവണ ഈ ആര്‍.ടി ഓഫിസില്‍ പരിശോധന ന്നടത്തിയിരുന്നു. അന്ന് ഈ ക്രമക്കേടുകള്‍ക്ക് ഒരു പരിധിവരെ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത് പണ്ടത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുത്ത നടപടി; ഇന്‍ഡിഗോയുടെ കുത്തക ഒഴിവാക്കാന്‍ 10 ശതമാനം സര്‍വീസുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കിയേക്കും

Kerala
  •  8 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

Kerala
  •  8 days ago
No Image

മർദനത്തെത്തുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അടിപൊളി പുതുവത്സരാഘോഷം: അൽ വത്ബയിൽ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ പിറക്കും

uae
  •  8 days ago
No Image

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് പോളിങ് മാറ്റിവച്ചു

Kerala
  •  8 days ago
No Image

ആറുലക്ഷത്തിലധികം സ്വത്തുക്കൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കി: ഉമീദ് പോർട്ടൽ അടച്ചു, രാജ്യത്താകെ എട്ട് ലക്ഷത്തിലേറെ വഖ്ഫ് സ്വത്തുക്കളിൽ 27 ശതമാനം മാത്രം രജിസ്റ്റർ ചെയ്തത്

Kerala
  •  8 days ago
No Image

ദോഹ എയർ പോർട്ടിൽനിന്ന് റിയാദ് എയർ പോർട്ടിലേക്ക് ബുള്ളറ്റ് ട്രെയിൻ: ഖത്തറും സഊദി അറേബ്യയും ധാരണയിലൊപ്പിട്ടു

Saudi-arabia
  •  8 days ago
No Image

കേരള തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ്; കാസർകോട് മുതൽ തൃശൂർ വരെ വ്യാഴാഴ്ച പൊതു അവധി

Kerala
  •  8 days ago
No Image

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സുപ്രീംകോടതി ഇന്ന് ഹർജികൾ വീണ്ടും പരിഗണിക്കും; ലോക്സഭയിൽ രാജ്യവ്യാപക ചർച്ചയ്ക്ക് തുടക്കം

Kerala
  •  8 days ago
No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  8 days ago