HOME
DETAILS

തീരദേശ - ആദിവാസി മേഖലകളിലെ ആരോഗ്യനിലവാരം ഉയര്‍ത്തും: മന്ത്രി

  
backup
January 15, 2017 | 7:49 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2


ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യമേഖലയുടെ സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും ആദിവാസി, തീരദേശ മേഖലകള്‍ പൊതുനിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നും ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തുമെന്നും ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
ഫിഷറീസ് വകുപ്പ് ആരോഗ്യവകുപ്പുമായി സഹകരിച്ച് മത്സ്യത്തൊഴിലാളികള്‍ക്കായി പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ നില മെച്ചപ്പെട്ടതാണ്. ചില മേഖലകള്‍ പൊതുനിലവാരത്തേക്കാള്‍ പിന്നിലാണ്. വെള്ളത്തിന്റെ ലഭ്യതക്കുറവ്, വിദ്യാഭ്യാസമില്ലായ്മ, ശുചിത്വ പ്രശ്‌നങ്ങളടക്കം ഇതിനു കാരണമാണ്. ഇത്തരം മേഖലകളില്‍ പ്രത്യേക ഇടപെടല്‍ നടത്തി സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
പൊതുജനങ്ങളുടെ അഭിപ്രായം തേടി ജനകീയ പങ്കാളത്തത്തോടെ ആശുപത്രികള്‍ നിര്‍മിക്കാനും മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ടി. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. ലൈജു, ഗ്രാമപഞ്ചായത്തംഗം സനല്‍കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. സാജു, അമൃത ആശുപത്രിയിലെ ഡോ. രാഹുല്‍ സന്ദീപ്, ഹെഡ്മിസ്ട്രസ് പി.ഡി. അന്നമ്മ, ഡോ. കെ.പി. ആശ, അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍. വിജിരാജ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ പരിശോധനയ്‌ക്കെത്തി. തുടര്‍ചികിത്സയുടെ ഭാഗമായി 18 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അമൃത ആശുപത്രി അറിയിച്ചു.
കാട്ടൂര്‍, ചെട്ടികാട്, പൊള്ളേത്തൈ, ചെത്തി, ചേന്നവേലി മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗവണ്‍മെന്റ് റ്റി.ഡി. മെഡിക്കല്‍ കോളജ്, ചെട്ടികാട് ആര്‍.എച്ച്.ടി.സി., അമൃത മെഡിക്കല്‍ കോളജ് എറണാകുളം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.  ജനറല്‍ മെഡിസിന്‍, നേത്രരോഗ വിഭാഗം, ഇ.എന്‍.ടി, ഗൈനക്കോളജി വിഭാഗം, ത്വക്ക് രോഗ വിഭാഗം, ശിശുരോഗ വിഭാഗം, ജീവിത ശൈലി രോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നും ക്യാമ്പിലൂടെ നല്‍കി. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സൗജന്യ പരിശോധനയും ഒരുക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍; പവന്‍ ഖേരയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

ബിഹാർ; നീതിഷ് ഇന്ന് സ്ഥാനമൊഴിയും; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി യോഗം

National
  •  6 days ago
No Image

ബംഗാള്‍ വോട്ടര്‍പട്ടിക: ആശങ്കയറിയിച്ച് സുപ്രിംകോടതി

National
  •  6 days ago
No Image

കരാറിലേക്ക് ഒരിഞ്ച് അകലത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു: ഇറാന്‍

International
  •  6 days ago
No Image

അവസാന വർഷ വിദ്യാർഥികൾ സമരമുഖത്തേക്ക്;ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം

Kerala
  •  6 days ago
No Image

'മകന് നീതി വേണം... ഏതറ്റംവരെയും പോകും'

Kerala
  •  6 days ago
No Image

ജാതി അധിക്ഷേപം... പീഡനം... റാഗിങ്: 9 വർഷം, കാംപസുകളിൽ അവസാനിച്ചത് അഞ്ച് ജീവനുകള്‍

Kerala
  •  6 days ago
No Image

തലയ്ക്കു മീതെ 'സൂര്യാകാശം'; വിയർത്തൊഴുകുന്നു ...

Kerala
  •  6 days ago
No Image

ഒരുവിധം കണക്കായി; സംസ്ഥാനത്ത് പോളിങ് 79.63 %

Kerala
  •  6 days ago
No Image

ഛത്തീസ്ഗഡില്‍ തലക്ക് അഞ്ചുലക്ഷം വിലയിട്ട മാവോവാദി വനിത നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

National
  •  7 days ago