HOME
DETAILS

പകര്‍ച്ചവ്യാധി ഭീഷണി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

  
backup
May 27, 2016 | 10:31 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%9c%e0%b4%be

കോഴിക്കോട്: കനത്ത ചൂടില്‍ ആശ്വാസമായി മഴയെത്തിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണിയും തുടങ്ങി. പലയിടങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ മാസം 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ മാത്രം 2,299 പേര്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവരുടെക്കൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും ഉയരും. അതേസമയം, മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ ഇത് കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. മഴ പെയ്ത ശേഷമുള്ള രണ്ടാഴ്ച ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
വെള്ളക്കെട്ടും മറ്റുമുണ്ടാകുന്നതിനാല്‍ കൊതുകുകള്‍ വന്‍തോതില്‍ പെരുകും. രോഗം പരത്തുന്ന ഈച്ചകളും വ്യാപകമാകും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ മിക്കയിടത്തും നടക്കുന്നുണ്ടെങ്കിലും അഴുക്കുചാലിലെ മാലിന്യം നീക്കുന്നതില്‍ മാത്രമൊതുങ്ങുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. വീടിന്റെ പരിസരങ്ങളിലും മറ്റും അലക്ഷ്യമായി കിടക്കുന്ന ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍ തുടങ്ങിയവയിലെല്ലാം കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഇത്തരം സാഹചര്യങ്ങള്‍കൂടി ഒഴിവാക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനാകൂ. കൊതുക് സാന്ദ്രത കൂടുതലാണെന്നു കണ്ടെത്തിയ മിക്കയിടത്തും ആരോഗ്യ വകുപ്പ് ഫോഗിങ് നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫോഗിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അഴുക്കുചാല്‍ ശുചീകരണത്തിന് പുറമേ കടകളിലും മറ്റും പരിശോധനയും ഊര്‍ജിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അറിയിച്ചു. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിലൂടെ ഭൂരിഭാഗം മഴക്കാല രോഗങ്ങളും പ്രതിരോധിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. കിണറുകളും ജലസ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണം. ഓവര്‍ഹെഡ് ടാങ്കുകളും യഥാസമയം വൃത്തിയാക്കണം. കിണറുകളുടെയും മറ്റും പരിസരത്ത് ഒരു കാരണവശാലും മാലിന്യം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഓടകളില്‍ നിന്നുള്ള മാലിന്യം റോഡില്‍ പരന്നൊഴുകുന്ന സാഹചര്യം ഒഴിവാക്കണം. കക്കൂസ് മാലിന്യം പോലുള്ളവ പൊതുസ്ഥലത്തു തള്ളുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതു തടയുന്നതിനു നടപടി ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  5 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  5 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  5 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  5 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  5 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  5 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  5 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  5 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  5 days ago