HOME
DETAILS

പകര്‍ച്ചവ്യാധി ഭീഷണി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

  
backup
May 27, 2016 | 10:31 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%9c%e0%b4%be

കോഴിക്കോട്: കനത്ത ചൂടില്‍ ആശ്വാസമായി മഴയെത്തിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണിയും തുടങ്ങി. പലയിടങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ മാസം 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ മാത്രം 2,299 പേര്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവരുടെക്കൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും ഉയരും. അതേസമയം, മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ ഇത് കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. മഴ പെയ്ത ശേഷമുള്ള രണ്ടാഴ്ച ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
വെള്ളക്കെട്ടും മറ്റുമുണ്ടാകുന്നതിനാല്‍ കൊതുകുകള്‍ വന്‍തോതില്‍ പെരുകും. രോഗം പരത്തുന്ന ഈച്ചകളും വ്യാപകമാകും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ മിക്കയിടത്തും നടക്കുന്നുണ്ടെങ്കിലും അഴുക്കുചാലിലെ മാലിന്യം നീക്കുന്നതില്‍ മാത്രമൊതുങ്ങുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. വീടിന്റെ പരിസരങ്ങളിലും മറ്റും അലക്ഷ്യമായി കിടക്കുന്ന ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍ തുടങ്ങിയവയിലെല്ലാം കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഇത്തരം സാഹചര്യങ്ങള്‍കൂടി ഒഴിവാക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനാകൂ. കൊതുക് സാന്ദ്രത കൂടുതലാണെന്നു കണ്ടെത്തിയ മിക്കയിടത്തും ആരോഗ്യ വകുപ്പ് ഫോഗിങ് നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫോഗിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അഴുക്കുചാല്‍ ശുചീകരണത്തിന് പുറമേ കടകളിലും മറ്റും പരിശോധനയും ഊര്‍ജിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അറിയിച്ചു. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിലൂടെ ഭൂരിഭാഗം മഴക്കാല രോഗങ്ങളും പ്രതിരോധിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. കിണറുകളും ജലസ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണം. ഓവര്‍ഹെഡ് ടാങ്കുകളും യഥാസമയം വൃത്തിയാക്കണം. കിണറുകളുടെയും മറ്റും പരിസരത്ത് ഒരു കാരണവശാലും മാലിന്യം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഓടകളില്‍ നിന്നുള്ള മാലിന്യം റോഡില്‍ പരന്നൊഴുകുന്ന സാഹചര്യം ഒഴിവാക്കണം. കക്കൂസ് മാലിന്യം പോലുള്ളവ പൊതുസ്ഥലത്തു തള്ളുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതു തടയുന്നതിനു നടപടി ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  2 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  2 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 days ago