HOME
DETAILS

പകര്‍ച്ചവ്യാധി ഭീഷണി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

  
backup
May 27, 2016 | 10:31 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%9c%e0%b4%be

കോഴിക്കോട്: കനത്ത ചൂടില്‍ ആശ്വാസമായി മഴയെത്തിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണിയും തുടങ്ങി. പലയിടങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ മാസം 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ മാത്രം 2,299 പേര്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവരുടെക്കൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും ഉയരും. അതേസമയം, മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ ഇത് കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. മഴ പെയ്ത ശേഷമുള്ള രണ്ടാഴ്ച ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
വെള്ളക്കെട്ടും മറ്റുമുണ്ടാകുന്നതിനാല്‍ കൊതുകുകള്‍ വന്‍തോതില്‍ പെരുകും. രോഗം പരത്തുന്ന ഈച്ചകളും വ്യാപകമാകും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ മിക്കയിടത്തും നടക്കുന്നുണ്ടെങ്കിലും അഴുക്കുചാലിലെ മാലിന്യം നീക്കുന്നതില്‍ മാത്രമൊതുങ്ങുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. വീടിന്റെ പരിസരങ്ങളിലും മറ്റും അലക്ഷ്യമായി കിടക്കുന്ന ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍ തുടങ്ങിയവയിലെല്ലാം കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഇത്തരം സാഹചര്യങ്ങള്‍കൂടി ഒഴിവാക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനാകൂ. കൊതുക് സാന്ദ്രത കൂടുതലാണെന്നു കണ്ടെത്തിയ മിക്കയിടത്തും ആരോഗ്യ വകുപ്പ് ഫോഗിങ് നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫോഗിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അഴുക്കുചാല്‍ ശുചീകരണത്തിന് പുറമേ കടകളിലും മറ്റും പരിശോധനയും ഊര്‍ജിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അറിയിച്ചു. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിലൂടെ ഭൂരിഭാഗം മഴക്കാല രോഗങ്ങളും പ്രതിരോധിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. കിണറുകളും ജലസ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണം. ഓവര്‍ഹെഡ് ടാങ്കുകളും യഥാസമയം വൃത്തിയാക്കണം. കിണറുകളുടെയും മറ്റും പരിസരത്ത് ഒരു കാരണവശാലും മാലിന്യം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഓടകളില്‍ നിന്നുള്ള മാലിന്യം റോഡില്‍ പരന്നൊഴുകുന്ന സാഹചര്യം ഒഴിവാക്കണം. കക്കൂസ് മാലിന്യം പോലുള്ളവ പൊതുസ്ഥലത്തു തള്ളുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതു തടയുന്നതിനു നടപടി ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  14 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  14 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  14 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  14 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  14 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  14 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  14 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  14 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  14 days ago