
ലോ അക്കാദമി: അധിക ഭൂമി തിരിച്ചു പിടിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോ അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ ആറര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നതുള്പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍, തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. റവന്യു സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ട് മന്ത്രി ഇ. ചന്ദ്രശേഖരന് സമര്‍പ്പിച്ചു. ഇന്നത്തെ മന്ത്രിസഭായോഗം ഭൂമി സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യും. മന്ത്രിസഭാ യോഗത്തിലെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് റവന്യു മന്ത്രിയുടെ തീരുമാനം.
ലോ അക്കാദമി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിലപാട് കര്‍ശനമാക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പതിച്ചു നല്കിയ പതിനൊന്നര ഏക്കറില്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത് രണ്ട് ഏക്കറിലാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ പൂര്‍ണമായ സ്കെച്ചും നടപടി ശുപാര്‍ശയും സഹിതമുള്ള റിപ്പോര്‍ട്ടാണ് റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് മാനേജ്മെന്റിന് അനുകൂലമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് റവന്യു സെക്രട്ടറിക്ക് ശക്തമായ സമ്മര്‍ദമുണ്ടായതായും സൂചനയുണ്ട്. ഇതേതുടര്‍ന്ന് ഇന്നലെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
11.49 ഏക്കര്‍ ഭൂമിയാണ് പതിച്ചുനല്കിയതെങ്കിലും റീസര്‍വേയില്‍ നാല് സെന്റ് കൂടിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതടക്കം മൊത്തം ഭൂമി 11.53 ഏക്കറാണുള്ളത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്ന പേരില്‍ എട്ട് കെട്ടിടങ്ങളുണ്ട്.
ഇതില്‍ കോളജ് പ്രിന്‍സിപ്പലും ലൈബ്രേറിയനും ചില അധ്യാപകരും താമസിക്കുന്നുണ്ടെന്നാണ് പരിശോധനാ സംഘത്തിന് മാനേജ്മെന്റ് നല്കിയ വിശദീകരണം. കൂടാതെ കെട്ടിടങ്ങള്‍ക്ക് ഇടയിലും മറ്റുമായി വെറുതേ കിടക്കുന്ന ഭൂമിയുണ്ട്. ഇവ മൊത്തത്തില്‍ നാലേക്കര്‍ വരും. ഇതില്‍ പലയിടത്തും വാഴക്കൃഷിയുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിന് അനുവദിച്ച ഭൂമി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചതും വ്യവസ്ഥാ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് സെന്റിലെ ഒരു കെട്ടിടത്തില്‍ മുകളിലെ നിലയില്‍ ഗസ്റ്റ്റൂം എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും താഴത്തെ രണ്ട് ഹാളുകളും വിദ്യാഭ്യാസ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. ഒന്നില്‍ സംസ്ഥാന സഹകരണബാങ്കിന്റെ ശാഖയാണ്. മറ്റേതില്‍ കാന്റീന് എന്ന പേരില്‍ ഹോട്ടലാണ് പ്രവര്‍ത്തിക്കുന്നത്. കാമ്പസിലേക്കുള്ള പൊതുറോഡില്‍ അക്കാദമിയുടെ കവാടം സ്ഥാപിച്ചത് പൊതുസ്ഥലം കൈയേറിയാണെന്നും പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 4 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 10 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 26 minutes ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 33 minutes ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 7 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 8 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 8 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 9 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 11 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 13 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 13 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 13 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 12 hours ago