HOME
DETAILS

ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍: പി.വി സിന്ധുവിന് വെള്ളി

  
backup
February 05, 2018 | 3:56 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a3%e0%b5%8d


ന്യൂഡല്‍ഹി: ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ താരം പി.വി സിന്ധുവിന്റെ സ്വപ്നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടത്തില്‍ സിന്ധു ലോക 11ാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്‌വെന്‍ സാങിനോട് പൊരുതി തോറ്റ് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു.
ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റ് പിടിച്ച് തിരിച്ചടിച്ച സിന്ധു മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഇന്ത്യന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് അമേരിക്കന്‍ താരം അന്തിമ വിജയവും സുവര്‍ണ നേട്ടവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 18-21, 21-11, 20-21.
ഒന്നാം സെറ്റിന്റെ തുടക്കം മുതല്‍ തന്നെ കടുത്ത പോരാട്ടമാണ് കണ്ടത്. 5-5 എന്ന പോയിന്റ് നിലയില്‍ മുന്നേറിയ മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ സിന്ധു 11-9ന് മുന്നില്‍ നിന്നിരുന്നു. എന്നാല്‍ 15-14ലേക്ക് ലീഡ് കുറച്ച ബെയ്‌വെന്‍ ആദ്യ സെറ്റ് 22 മിനുട്ടില്‍ 18-21 എന്ന സ്‌കോറിന് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സിന്ധു മികച്ച മുന്നേറ്റമാണ് നടത്തിയത്. ആറ് തുടര്‍ പോയിന്റുകള്‍ നേടി സിന്ധു 11-4 എന്ന മികച്ച ലീഡുമായി മുന്നേറി. ഒടുവില്‍ സെറ്റ് 21-11 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരം പിടിച്ചെടുത്ത് മത്സരം ഒപ്പമെത്തിച്ചു. വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ രണ്ട് പോയിന്റിന്റെ ലീഡുമായി പ്രതീക്ഷയോടെയാണ് സിന്ധു തുടങ്ങിയത്.
എന്നാല്‍ മത്സരം പുരോഗമിക്കവേ 3-3ന് ഒപ്പമെത്തിയ ബെയ്‌വെന്‍ പിന്നീട് 4-9 എന്ന നിലയില്‍ കുതിച്ചു. എന്നാല്‍ അതേ ഭാഷയില്‍ തിരിച്ചടിച്ച് സിന്ധു പോയിന്റ് 9-10ല്‍ എത്തിച്ചു. പിന്നീട് 11-11, 15-15 പോയിന്റില്‍ മത്സരം പുരോഗമിച്ചു. ലീഡ് മാറിമറിഞ്ഞ് മത്സരം 19-19, 20-20 എന്ന നിലയില്‍ നില്‍ക്കേ ക്രോസ് കോര്‍ട്ട് സ്മാഷിലൂടെ രണ്ട് പോയിന്റുകള്‍ തുടര്‍ച്ചായായി സ്വന്തമാക്കി അമേരിക്കന്‍ താരം കിരീടം പിടിച്ചെടുത്തു.
നേരത്തെ സെമി പോരാട്ടത്തില്‍ സിന്ധു തായ്‌ലന്‍ഡ് താരം രത്ചനോക് ഇന്‍ഡനോണിനെ 21-13, 21-15 എന്ന സ്‌കോറിന് അനായാസം കീഴടക്കിയാണ് കലാശപ്പോരിനെത്തിയത്. ബെയ്‌വെന്‍ സാങ്, ഹോങ്കോങിന്റെ നാന്‍ ചെങ് യിയെ കീഴടക്കിയാണ് ഫൈനലിലേക്ക് എത്തിയത്. പുരുഷ സിംഗിള്‍സ് കിരീടം ചൈനയുടെ ഷി യുഖി സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  7 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  7 days ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  7 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  7 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  7 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  7 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  7 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  7 days ago
No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  7 days ago