HOME
DETAILS

കെ.എ.എസ്: ജീവനക്കാരുടെ നിസഹകരണ സമരത്തില്‍ സെക്രട്ടേറിയറ്റ് നിശ്ചലം

  
backup
February 16 2017 | 19:02 PM

%e0%b4%95%e0%b5%86-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b8

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് രൂപീകരണത്തിനെതിരേയുള്ള ജീവനക്കാരുടെ പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം നിലച്ചു.
പ്രതിഷേധ സൂചകമായി പ്രതിപക്ഷ സംഘടനകള്‍ ഇന്നലെ നിസ്സഹകരണ സമരം ആരംഭിച്ചതാണ് ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം ജീവനക്കാര്‍ ജോലി ബഹിഷ്‌കരിക്കുകയായിരുന്നു. 22.8 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കു ഹാജരായത്.
പ്രതിപക്ഷ സംഘടനയില്‍ പെട്ടവര്‍ക്കൊപ്പം ഭരണാനുകൂല ജീവനക്കാരില്‍ ചിലരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അവധിയെടുത്തു ജോലിയില്‍നിന്ന് വിട്ടുനിന്നു.
അതേസമയം, സമരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി. സമരത്തിന്റെ ഭാഗമായി ഹാജര്‍ രേഖപ്പെടുത്തി ജോലി ബഹിഷ്‌കരിക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിവിധ വകുപ്പ് മേധാവികള്‍ക്ക് നോട്ടിസ് നല്‍കി.
സമരക്കാരുടെ ശമ്പളം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍, പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബെന്‍സി അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് നില്‍പ്പുസമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച നടക്കുന്ന രാപ്പകല്‍ സമരം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ നടക്കുന്ന 27 മുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
അതേസമയം, സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ കെ.എ.എസ് അനുകൂല കാംപയിന്‍ നടത്തുകയാണ്.
കെ.എ.എസ് നടപ്പിലാക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കുകയില്ലെന്നും അതിനാല്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടതില്ലെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എത്ര എതിര്‍പ്പുണ്ടായാലും കെ.എ.എസ് നടപ്പാക്കുമെന്ന നിലപാട് മുഖ്യമന്ത്രിയും വ്യക്തമാക്കി.


ആരെതിര്‍ത്താലും നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരെതിര്‍ത്താലും കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ സംവിധാനം എതിര്‍ക്കുന്നതെന്തിനാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എ.എസിനെ അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. വി.ജെ.ടി ഹാളില്‍ കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 59-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എ.എസ് ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്നതല്ല. ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ ചെയ്തതും കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നതുമാണ്.
രാജ്യത്ത് പല സംസ്ഥാനത്തും ഇത് നിലവില്‍ വന്നു കഴിഞ്ഞു. തെറ്റിദ്ധാരണകളുടെ പേരില്‍ സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. തെറ്റിദ്ധാരണ തിരുത്തി സഹകരിക്കാന്‍ അവര്‍ തയാറാകണം. ജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ച ദൗത്യം എന്ത് എതിര്‍പ്പുണ്ടായാലും നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടി ഗോപകുമാര്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  16 minutes ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  29 minutes ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  43 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  2 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago