വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു
ഗ്വാളിയോർ: റീൽസ് എടുക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് പൊട്ടിത്തെറിച്ച് ഫ്ലാറ്റുകൾ കത്തിനശിക്കുകയും രണ്ട് പേർ ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ലെഗസി പ്ലാസ അപ്പാർട്ടുമെന്റ് സമുച്ചയത്തിൽ പുലർച്ചെ 2:15 ഓടെ ആണ് സംഭവം.
പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, രഞ്ജന ജാട്ടും ബന്ധു അനിൽ ജാട്ടും ഒന്നാം നിലയിലെ ഫ്ലാറ്റിൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടം നടന്നത്. വീഡിയോയ്ക്ക് ഒർജിനാലിറ്റി കൂട്ടാനായി രഞ്ജന പാചക വാതകം (LPG) തുറന്നുവിടുകയും അനിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ദീര്‍ഘനേരം തുടര്‍ന്ന ചിത്രീകരണത്തിന് ശേഷം അനിൽ സിഫ്എൽ ലൈറ്റ് ഓണാക്കിയപ്പോൾ തീ പടർന്നു, ഉടൻ പൊട്ടിത്തെറിയുണ്ടായി.
അപകടത്തിൽ രഞ്ജനയും അനിലും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏഴുനില കെട്ടിടത്തിലെ എട്ട് ഫ്ലാറ്റുകൾ തീപിടിച്ച് ഭാഗികമായി നശിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ഉദ്ദേശത്തോടെ അപകടകരമായ വീഡിയോകൾ ഇരുവരും പതിവായി ചിത്രീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അനിലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സമാനമായ നിരവധി വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 287 പ്രകാരം ഇരുവർക്കുമെതിരെ അശ്രദ്ധപരമായ പ്രവർത്തനത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
An attempt to go viral turned into a disaster; 8 flats burnt down in a gas explosion, two people seriously burned
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."