HOME
DETAILS

ആലുവ മത്സ്യ-മാംസ മാര്‍ക്കറ്റ് പഴയതില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറി

  
backup
June 02, 2016 | 10:16 PM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%82%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ആലുവ: വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാകി തകര്‍ന്ന കെട്ടിടത്തില്‍ നടന്നിരുന്ന മത്സ്യ മാംസ വ്യാപാരം ബുധനാഴ്ച മുതല്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറി. ആലുവയില്‍  ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളിലും പൊട്ടിപൊളിഞ്ഞ നിലങ്ങളിലുമാണു മാര്‍ക്കറ്റ് പ്രവര്‍ത്തിചിരുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാര്‍ക്കറ്റ് കെട്ടിടം മത്സ്യ വിപണിക്കു മാത്രമായി നിര്‍മിച്ചിട്ടിരിക്കുമ്പോഴായിരുന്നു വ്യാപാരികള്‍ക്കും  നാട്ടുകാര്‍ക്കും ദുരിതം നല്‍കികൊണ്ട് പഴയ തകര്‍ന്ന കെട്ടിടത്തില്‍ വ്യാപാരം തുടര്‍ന്നിരുന്നത്.  കേരള സര്‍ക്കാറിന്റെ ഫിഷറീസ് വകുപ്പ്, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഒന്നരക്കോടി മുടക്കിയാണ് ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. 2013 ഇല്‍ അന്നത്തെ ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം നിര്‍വഹിചെങ്കിലും വ്യാപാരികള്‍ക്കു തുറന്നു കൊടുത്തത് മൂന്നു വര്‍ഷത്തിനു ശേഷം ഈ ബുധനാഴ്ച്ചയാണ്.
കെട്ടിടം പൂര്‍ത്തിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വന്ന കാല താമസവും,കോടതി വ്യവഹാരങ്ങളുമാണ് മാര്‍കറ്റ് തുറക്കാന്‍ വൈകിയത്.  നിലവിലെ 16 വ്യാപാരികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ മുറി ഒന്നിന് നാലര ലക്ഷം രൂപ നല്‍കണമെന്ന നഗരസഭ നിലപാടായിരുന്നു ആദ്യ തര്‍ക്കത്തിന്  പ്രധാന കാരണം.
വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികളെ നിലവിലത്തെ ശോചനീയമായ മത്സ്യമാര്‍ക്കറ്റില്‍ നിന്നും പുനരധിവസിപ്പിക്കാന്‍ ഭീമമായ തുക നല്‍കാനാകില്ലെന്ന്  അറിയിച്ചുകൊണ്ട് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തത്തെിയിരുന്നു. മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയത്തെുടര്‍ന്ന് ഈ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടിയാണ് പൂര്‍ണമായും സൗജന്യമായി കേന്ദ്രഫണ്ട് ഉപയോഗിച്ച് പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചിരുന്നത്.  വാടക പ്രശ്‌നമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട്  പലവട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയില്‍ മുറി ഒന്നിന് രണ്ടേകാല്‍ലക്ഷം രൂപ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി നല്‍കാന്‍ ധാരണയായിരുന്നു. നിലവില്‍ വ്യാപാരികള്‍ നല്‍കിയിട്ടുള്ള ഡെപ്പോസിറ്റ് തുക കഴിച്ച് ബാക്കി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനിച്ചത്.. വാടക പുതുക്കിയ നിരക്കില്‍ നല്‍കാനും ധാരണയായി. അടഞ്ഞുകിടന്നപ്പോള്‍ പൈപ്പുകളും, ഇലക്ട്രിക് ഫിറ്റിങ്‌സുകളും മോഷണം പോയത് പുനസ്ഥാപിച്ച് ചുറ്റും തറയില്‍ ടൈലുകള്‍ പാകാനും, വാട്ടര്‍ ട്രീറ്റ്‌മെന്റ്് പ്ലാന്റ് സ്ഥാപിക്കാനും ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  3 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  3 days ago
No Image

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

Kerala
  •  3 days ago
No Image

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

National
  •  3 days ago
No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  3 days ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  3 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  3 days ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  3 days ago