HOME
DETAILS

ആലുവ മത്സ്യ-മാംസ മാര്‍ക്കറ്റ് പഴയതില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറി

  
backup
June 02, 2016 | 10:16 PM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%82%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ആലുവ: വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാകി തകര്‍ന്ന കെട്ടിടത്തില്‍ നടന്നിരുന്ന മത്സ്യ മാംസ വ്യാപാരം ബുധനാഴ്ച മുതല്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറി. ആലുവയില്‍  ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളിലും പൊട്ടിപൊളിഞ്ഞ നിലങ്ങളിലുമാണു മാര്‍ക്കറ്റ് പ്രവര്‍ത്തിചിരുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാര്‍ക്കറ്റ് കെട്ടിടം മത്സ്യ വിപണിക്കു മാത്രമായി നിര്‍മിച്ചിട്ടിരിക്കുമ്പോഴായിരുന്നു വ്യാപാരികള്‍ക്കും  നാട്ടുകാര്‍ക്കും ദുരിതം നല്‍കികൊണ്ട് പഴയ തകര്‍ന്ന കെട്ടിടത്തില്‍ വ്യാപാരം തുടര്‍ന്നിരുന്നത്.  കേരള സര്‍ക്കാറിന്റെ ഫിഷറീസ് വകുപ്പ്, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഒന്നരക്കോടി മുടക്കിയാണ് ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. 2013 ഇല്‍ അന്നത്തെ ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം നിര്‍വഹിചെങ്കിലും വ്യാപാരികള്‍ക്കു തുറന്നു കൊടുത്തത് മൂന്നു വര്‍ഷത്തിനു ശേഷം ഈ ബുധനാഴ്ച്ചയാണ്.
കെട്ടിടം പൂര്‍ത്തിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വന്ന കാല താമസവും,കോടതി വ്യവഹാരങ്ങളുമാണ് മാര്‍കറ്റ് തുറക്കാന്‍ വൈകിയത്.  നിലവിലെ 16 വ്യാപാരികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ മുറി ഒന്നിന് നാലര ലക്ഷം രൂപ നല്‍കണമെന്ന നഗരസഭ നിലപാടായിരുന്നു ആദ്യ തര്‍ക്കത്തിന്  പ്രധാന കാരണം.
വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികളെ നിലവിലത്തെ ശോചനീയമായ മത്സ്യമാര്‍ക്കറ്റില്‍ നിന്നും പുനരധിവസിപ്പിക്കാന്‍ ഭീമമായ തുക നല്‍കാനാകില്ലെന്ന്  അറിയിച്ചുകൊണ്ട് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തത്തെിയിരുന്നു. മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയത്തെുടര്‍ന്ന് ഈ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടിയാണ് പൂര്‍ണമായും സൗജന്യമായി കേന്ദ്രഫണ്ട് ഉപയോഗിച്ച് പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചിരുന്നത്.  വാടക പ്രശ്‌നമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട്  പലവട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയില്‍ മുറി ഒന്നിന് രണ്ടേകാല്‍ലക്ഷം രൂപ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി നല്‍കാന്‍ ധാരണയായിരുന്നു. നിലവില്‍ വ്യാപാരികള്‍ നല്‍കിയിട്ടുള്ള ഡെപ്പോസിറ്റ് തുക കഴിച്ച് ബാക്കി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനിച്ചത്.. വാടക പുതുക്കിയ നിരക്കില്‍ നല്‍കാനും ധാരണയായി. അടഞ്ഞുകിടന്നപ്പോള്‍ പൈപ്പുകളും, ഇലക്ട്രിക് ഫിറ്റിങ്‌സുകളും മോഷണം പോയത് പുനസ്ഥാപിച്ച് ചുറ്റും തറയില്‍ ടൈലുകള്‍ പാകാനും, വാട്ടര്‍ ട്രീറ്റ്‌മെന്റ്് പ്ലാന്റ് സ്ഥാപിക്കാനും ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  4 days ago
No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  4 days ago
No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  4 days ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  4 days ago
No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  4 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  4 days ago
No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  4 days ago