HOME
DETAILS

ആലുവ മത്സ്യ-മാംസ മാര്‍ക്കറ്റ് പഴയതില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറി

  
backup
June 02, 2016 | 10:16 PM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%82%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ആലുവ: വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാകി തകര്‍ന്ന കെട്ടിടത്തില്‍ നടന്നിരുന്ന മത്സ്യ മാംസ വ്യാപാരം ബുധനാഴ്ച മുതല്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറി. ആലുവയില്‍  ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളിലും പൊട്ടിപൊളിഞ്ഞ നിലങ്ങളിലുമാണു മാര്‍ക്കറ്റ് പ്രവര്‍ത്തിചിരുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാര്‍ക്കറ്റ് കെട്ടിടം മത്സ്യ വിപണിക്കു മാത്രമായി നിര്‍മിച്ചിട്ടിരിക്കുമ്പോഴായിരുന്നു വ്യാപാരികള്‍ക്കും  നാട്ടുകാര്‍ക്കും ദുരിതം നല്‍കികൊണ്ട് പഴയ തകര്‍ന്ന കെട്ടിടത്തില്‍ വ്യാപാരം തുടര്‍ന്നിരുന്നത്.  കേരള സര്‍ക്കാറിന്റെ ഫിഷറീസ് വകുപ്പ്, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഒന്നരക്കോടി മുടക്കിയാണ് ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. 2013 ഇല്‍ അന്നത്തെ ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം നിര്‍വഹിചെങ്കിലും വ്യാപാരികള്‍ക്കു തുറന്നു കൊടുത്തത് മൂന്നു വര്‍ഷത്തിനു ശേഷം ഈ ബുധനാഴ്ച്ചയാണ്.
കെട്ടിടം പൂര്‍ത്തിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വന്ന കാല താമസവും,കോടതി വ്യവഹാരങ്ങളുമാണ് മാര്‍കറ്റ് തുറക്കാന്‍ വൈകിയത്.  നിലവിലെ 16 വ്യാപാരികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ മുറി ഒന്നിന് നാലര ലക്ഷം രൂപ നല്‍കണമെന്ന നഗരസഭ നിലപാടായിരുന്നു ആദ്യ തര്‍ക്കത്തിന്  പ്രധാന കാരണം.
വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികളെ നിലവിലത്തെ ശോചനീയമായ മത്സ്യമാര്‍ക്കറ്റില്‍ നിന്നും പുനരധിവസിപ്പിക്കാന്‍ ഭീമമായ തുക നല്‍കാനാകില്ലെന്ന്  അറിയിച്ചുകൊണ്ട് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തത്തെിയിരുന്നു. മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയത്തെുടര്‍ന്ന് ഈ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടിയാണ് പൂര്‍ണമായും സൗജന്യമായി കേന്ദ്രഫണ്ട് ഉപയോഗിച്ച് പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചിരുന്നത്.  വാടക പ്രശ്‌നമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട്  പലവട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയില്‍ മുറി ഒന്നിന് രണ്ടേകാല്‍ലക്ഷം രൂപ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി നല്‍കാന്‍ ധാരണയായിരുന്നു. നിലവില്‍ വ്യാപാരികള്‍ നല്‍കിയിട്ടുള്ള ഡെപ്പോസിറ്റ് തുക കഴിച്ച് ബാക്കി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനിച്ചത്.. വാടക പുതുക്കിയ നിരക്കില്‍ നല്‍കാനും ധാരണയായി. അടഞ്ഞുകിടന്നപ്പോള്‍ പൈപ്പുകളും, ഇലക്ട്രിക് ഫിറ്റിങ്‌സുകളും മോഷണം പോയത് പുനസ്ഥാപിച്ച് ചുറ്റും തറയില്‍ ടൈലുകള്‍ പാകാനും, വാട്ടര്‍ ട്രീറ്റ്‌മെന്റ്് പ്ലാന്റ് സ്ഥാപിക്കാനും ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  3 hours ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  4 hours ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  4 hours ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  4 hours ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  5 hours ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  5 hours ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  5 hours ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  5 hours ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  6 hours ago