
സമസ്ത പ്രസരിപ്പിക്കുന്നത് ചെറുത്ത് നില്പിന്റെ സൂര്യജ്വാല
പൊലിസിന്റെ അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയുമാണെന്നാരോപിച്ച് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടിയന്തര പ്രമേയത്തിന് ഇന്നലെ നിയമസഭയില്‍ നോട്ടിസ് നല്കി. എന്നാല്‍, അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഒരു കോളജ് അധ്യാപകനെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തത് പ്രമേയത്തിലെ അതിക്രമങ്ങളില്‍ പെടാതെ പോയി. മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. അതിനുള്ള മറുപടിയായി മന്ത്രി പറഞ്ഞത്, അധ്യാപകര്‍ ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു.
ഒരു സ്വകാര്യ സദസ്സില്‍ ജൗഹര്‍ മുനവ്വര്‍ നടത്തിയ അഭിപ്രായ പ്രകടനം എങ്ങനെയാണ് അധ്യാപകവൃത്തിയെ അപമാനിക്കുന്നത്. തീര്‍ത്തും സ്വകാര്യമായ ഒരു സദസ്സില്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് ഈ കേസ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ കോളജ് വിദ്യാര്‍ഥിനി ഇമെയില്‍ വഴി നല്കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പൊലിസ് കേസെടുക്കുകയായിരുന്നു. പരാതിക്കാരി സ്റ്റേഷനില്‍ ഹാജരായി നേരിട്ട് പരാതി നല്‍കിയിട്ടില്ല, മൊഴി നല്‍കിയിട്ടില്ല, പൊലിസ് തെളിവെടുത്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ല. നിരവധി പ്രമുഖര്‍ ഇതിനകം സ്ത്രീകളുടെ വേഷവിധാനങ്ങളെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്കിടെ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വരെ ആ ഗണത്തില്‍പെടും. അവര്‍ക്കെതിരെയൊന്നും ഇത്വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സമൂഹത്തിന്റെ ചൂടില്‍നിന്നും തണുപ്പില്‍നിന്നും ശരീരത്തെ രക്ഷിക്കുക, നഗ്നത മറയ്ക്കുക എന്നിവയാണ് വസ്ത്രം കൊണ്ടുള്ള അടിസ്ഥാനപരമായ ഉപയോഗങ്ങളായി ഗണിക്കുന്നത്. എന്നാല്‍, ഒരാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിലും അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. അതിനാല്‍ മാന്യതയുള്ളവര്‍ വസ്ത്രധാരണത്തില്‍ കുലീനത പുലര്‍ത്തുന്നു. ശരീരം മറയ്ക്കാനുള്ളതല്ല പ്രദര്‍ശിപ്പിക്കാനുള്ളതാണ് എന്നതാണ് പുതിയ ചിന്ത. ശരീരത്തെ, പ്രത്യേകിച്ച് സ്ത്രീശരീരത്തെ കച്ചവടം ചെയ്യാനുള്ള ഒരു വസ്തുവായി മാത്രം കാണുന്ന കമ്പോള സംസ്കാരം അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വില്പനയ്ക്കു വച്ചിരിക്കുന്ന വസ്തുക്കള്‍ ഏറ്റവും മനോഹരമായ 'റാപ്പറുകളില്‍' പൊതിഞ്ഞ് പ്രദര്‍ശിപ്പിക്കുക എന്നത് വിപണിയുടെ ഒരു തന്ത്രമാണ്.
നഗ്നത മറയ്ക്കുക എന്ന ആവശ്യത്തിനുപരിയായി ശരീരത്തെ പ്രദര്‍ശിപ്പിക്കാനും കാഴ്ചക്കാരെ ആകര്‍ഷിക്കാനുമുള്ള ഒരു 'ബോഡി റാപ്പര്‍' ആയി വസ്ത്രങ്ങള്‍ മാറുമ്പോള്‍ ശരീരം വിപണി മൂല്യമുള്ള ഒരു കച്ചവടവസ്തുവായി മാറുകയാണ് ചെയ്യുന്നത്.
കച്ചവടതാല്‍പര്യക്കാരന്റെ കുടിലതകളെ ഉപമിച്ച് ബത്തക്ക പ്രയോഗം തെറ്റായി ഉദ്ധരിക്കുകയും സ്ത്രീവിരുദ്ധമെന്ന് മുദ്രകുത്തുകയുമായിരുന്നു. മാന്യമായ വസ്ത്രധാരണം നടത്തണമെന്ന് ഒരു അധ്യാപകന് പറയുന്നതിനെ അശ്ലീലമായി അവതരിപ്പിക്കാനും അതില്‍ നിര്‍വൃതിയടയാനും അള്‍ട്രാസെക്യുലര്‍ ഭ്രാന്ത് തലക്ക്പിടിച്ചവരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തു വന്നതോടെയാണ് വിഷയം വിവാദമായത്.
ഇതില്‍ സമസ്തയുടെ പങ്കാണ് ശ്രദ്ധേയമായത്. വിഷയത്തിന്റെ യഥാര്‍ഥ തലത്തിലേക്ക് പൊതുബോധം ഉണര്‍ന്നതും കപടമതേതര വാദികള്‍ നിലപാട് മാറ്റിയതും സമസ്തയുടെ അഭിപ്രായത്തെ തുടര്‍ന്നാണ്. സംഘടനാ അഭിപ്രായവ്യത്യാസം മറന്ന് ധാര്‍മികതയുടെ പക്ഷം നില്‍ക്കുകയായിരുന്നു സുന്നിനേതാക്കള്‍ ചെയ്തത്. ഇതിന്റെ ഭാഗമായിരുന്നു എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ നടന്ന കൊടുവള്ളി പൊലിസ് സ്റ്റേഷന് മാര്‍ച്ച്. ആര്‍ക്ക് ഭ്രാന്ത് വന്നാലും കുതിരവട്ടം ആശുപത്രിയില്‍ പോകുന്നപോലെ വര്‍ഗീയഭ്രാന്ത് തലക്ക് പിടിക്കുന്നവരെല്ലാം ഫാറൂഖ് കോളജിനെ ലക്ഷ്യംവയ്ക്കുന്നത് ലാഘവത്തോടെ കാണാന്‍ പാടില്ല. ഇതിനെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് ഫാറൂഖ് കോളജില്‍ ധര്‍മരക്ഷാ വലയം തീര്‍ത്തത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ധാര്‍മികതയെയും സദാചാര മൂല്യങ്ങളെയും അവഹേളിക്കുന്ന കപടമതേതര വാദികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു എസ്.കെ.എസ്.എസ്.എഫ് നടത്തിയ പ്രതിഷേധങ്ങള്‍.
മുസ്ലിംകള്ക്ക് ശരിയായ ദിശാബോധവും വിദ്യാഭ്യാസത്തിന്റെ ഉല്‍കര്‍ഷവും നല്‍കിവരുന്ന സമസ്ത, ധര്‍മബോധത്തില്‍ നിന്ന് സമൂഹത്തെ അകറ്റി അരാജകത്വം സൃഷ്ടിക്കാനുള്ള തല്പരകക്ഷികളുടെ നീക്കത്തിനെതിരേ നിലകൊണ്ടത് സ്വാഭാവികമാണ്. മുസ്ലിംകള്ക്ക് ആത്മീയവും ഭൗതികവുമായ പുരോഗതിയുടെ പടവുകള്‍ താണ്ടുവാന്‍ നേതൃപരമായ പങ്ക്വഹിച്ച സമസ്തക്ക് അതിനെതിരെ വരുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ പോരാടുവാനും കഴിയും. അതേസമയം മുസ്ലിം സമൂഹത്തിന്റെ പൊതുവായ അസ്തിത്വത്തിന് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്യും. മുജാഹിദ് പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനെത്തുടര്‍ന്ന് അവരെ ആക്രമിച്ച ആര്.എസ്.എസ് പ്രവര്‍ത്തകരെ പൊലിസ് സ്വീകരിച്ചിരുത്തുകയും അടി കൊണ്ട മുജാഹിദ് പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്തപ്പോള്‍ അതിനെതിരെയും സമസ്ത പ്രതിഷേധിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
എക്കാലത്തെയും സമസ്തയുടെ നിലപാട് ഇതാണെന്നിരിക്കേ ഇപ്പോഴത്തേത് മാത്രം സ്വാഗതം ചെയ്യപ്പെടുന്നതും പുതിയ ഐക്യ നീക്കമായി വ്യാഖ്യാനിക്കുന്നതും തല്പരകക്ഷികളുടെ നിഗൂഢ നീക്കമായി തിരിച്ചറിയണം. അതേസമയം സമസ്തയുടേത് നിലപാട് മാറ്റമാണെന്ന് പറയുന്നവര്‍ സ്വന്തം നിലപാട് പുനപ്പരിശോധന നടത്തുന്നത് നല്ലതാണ്. നിസാരമായ പ്രശ്നങ്ങളുടെ പേരില്‍ മുസ്ലിംവൃത്തത്തില്‍ നിന്ന് പുറത്താക്കുന്ന രീതികളില്‍ സ്വയംവിചാരണക്ക് സന്നദ്ധരാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി
crime
• 23 days ago
ഇസ്റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം
International
• 23 days ago
പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി
Kerala
• 23 days ago
റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്
International
• 23 days ago
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും
uae
• 23 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്
Kerala
• 23 days ago
സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ
crime
• 23 days ago
ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
Kerala
• 23 days ago
കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം
National
• 23 days ago
കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും
crime
• 23 days ago
ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി
National
• 23 days ago
കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
crime
• 23 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 23 days ago
യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും
uae
• 23 days ago.png?w=200&q=75)
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
crime
• 23 days ago
പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
crime
• 23 days ago
ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി
qatar
• 23 days ago
പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി
National
• 23 days ago
ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ
uae
• 23 days ago
ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി
Kerala
• 23 days ago
ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്
uae
• 23 days ago