HOME
DETAILS

മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് പദവി: തിരിച്ചടിയായത് മുസ്‌ലിം ലീഗിന്; നേട്ടം കൊയ്ത് എല്‍.ഡി.എഫ്

  
backup
April 13, 2018 | 6:25 AM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf

 

 

നിലമ്പൂര്‍: മമ്പാട് പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത് ലീഗിലെ പടലപ്പിണക്കമെന്ന് വിലയിരുത്തല്‍. യു.ഡി.എഫിന്റെ മമ്പാട് പഞ്ചായത്തിലാണ് പടലപ്പിണക്കത്തിന്റെ പേരില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത്. 19 അംഗ ബോര്‍ഡില്‍ സി.പി.എമ്മിന് ഒന്‍പത്, ലീഗിന് ഏഴ്, കോണ്‍ഗ്രസിന് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിന്റെ കണ്ണിയന്‍ റുഖിയ (ലീഗ്) പാര്‍ട്ടി ധാരണ പ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് 26ന് തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്.
പ്രസിഡന്റ് വനിതാ സംവരണമായ മമ്പാട്ട് കാട്ടുമുണ്ട വാര്‍ഡില്‍നിന്നും വിജയിച്ച ലീഗിലെ കണ്ണിയന്‍ റുഖിയ പ്രസിഡന്റ് പദവിയില്‍ തുടരുന്നതിനിടെ ലീഗിലെ തന്നെ കാഞ്ഞിരാല ഷെമീനയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.
ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം റുഖിയ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ഷെമീനയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചു. യു.ഡി.എഫിലെ ഷമീന കാഞ്ഞിരാലയും, എല്‍.ഡി.എഫിലെ ഷിഫ്‌ന നജീബും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഷിഫ്‌ന എന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പേര്. പേരിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫിസറായ ജില്ലാ സര്‍വേ സൂപ്രണ്ട് കെ.കെ രാജു ഇത് നിരസിക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്തു.
വോട്ടെടുപ്പില്‍ യു.ഡി.എഫിലെ സുഹ്‌റ പനിലത്തിന്റെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ പേരെഴുതിയെങ്കിലും ഒപ്പിടാന്‍ വിട്ടതാണ് കാരണം. തുടര്‍ന്ന് നറുക്കെടുപ്പിലേക്ക് നീങ്ങി. റിട്ടേണിങ് ഓഫിസര്‍ പക്ഷപാതം കാണിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ബഹളം വച്ചു. എല്‍.ഡി.എഫ് അംഗങ്ങള്‍ ഓഫിസറെ അനുകൂലിച്ചും രംഗത്തിറങ്ങി. സംഘര്‍ഷാവസ്ഥക്കിടെ ബാലറ്റുപേപ്പറുകള്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് തെരരഞ്ഞെടുപ്പ് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസര്‍ അറിയിക്കുകയും ചെയ്തു. ഇരു വിഭാഗവും വോട്ടിങ് തുല്യമായതിനാലാണ് നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. വോട്ട് അസാധുവായതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ യു.ഡി.എഫിലെ രണ്ട് അംഗങ്ങള്‍ക്കെതിരെ പൊലിസ് കേസുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് നറുക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്.
അതേസമയം മമ്പാട് പഞ്ചായത്തില്‍ അപ്രതീക്ഷിത വിജയം ലഭിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ ആഘോഷമാക്കി. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് പഞ്ചായത്ത് സി.പി.എം ഭരണത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓരോ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഭരണം. എന്നാല്‍ ഇത്തവണ ഒരു സീറ്റിന്റെ കുറവുമൂലം ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിന് ഷിഫ്‌നയുടെ വിജയത്തോടെ ഭരണം തിരിച്ചു കിട്ടി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണിലെങ്ങും ആഹ്ലാദ പ്രകടനങ്ങളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  3 minutes ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  20 minutes ago
No Image

കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

National
  •  23 minutes ago
No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  28 minutes ago
No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  an hour ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  an hour ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  an hour ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  2 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  2 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  2 hours ago