HOME
DETAILS

മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് പദവി: തിരിച്ചടിയായത് മുസ്‌ലിം ലീഗിന്; നേട്ടം കൊയ്ത് എല്‍.ഡി.എഫ്

  
backup
April 13, 2018 | 6:25 AM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf

 

 

നിലമ്പൂര്‍: മമ്പാട് പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത് ലീഗിലെ പടലപ്പിണക്കമെന്ന് വിലയിരുത്തല്‍. യു.ഡി.എഫിന്റെ മമ്പാട് പഞ്ചായത്തിലാണ് പടലപ്പിണക്കത്തിന്റെ പേരില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത്. 19 അംഗ ബോര്‍ഡില്‍ സി.പി.എമ്മിന് ഒന്‍പത്, ലീഗിന് ഏഴ്, കോണ്‍ഗ്രസിന് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിന്റെ കണ്ണിയന്‍ റുഖിയ (ലീഗ്) പാര്‍ട്ടി ധാരണ പ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് 26ന് തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്.
പ്രസിഡന്റ് വനിതാ സംവരണമായ മമ്പാട്ട് കാട്ടുമുണ്ട വാര്‍ഡില്‍നിന്നും വിജയിച്ച ലീഗിലെ കണ്ണിയന്‍ റുഖിയ പ്രസിഡന്റ് പദവിയില്‍ തുടരുന്നതിനിടെ ലീഗിലെ തന്നെ കാഞ്ഞിരാല ഷെമീനയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.
ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം റുഖിയ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ഷെമീനയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചു. യു.ഡി.എഫിലെ ഷമീന കാഞ്ഞിരാലയും, എല്‍.ഡി.എഫിലെ ഷിഫ്‌ന നജീബും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഷിഫ്‌ന എന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പേര്. പേരിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫിസറായ ജില്ലാ സര്‍വേ സൂപ്രണ്ട് കെ.കെ രാജു ഇത് നിരസിക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്തു.
വോട്ടെടുപ്പില്‍ യു.ഡി.എഫിലെ സുഹ്‌റ പനിലത്തിന്റെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ പേരെഴുതിയെങ്കിലും ഒപ്പിടാന്‍ വിട്ടതാണ് കാരണം. തുടര്‍ന്ന് നറുക്കെടുപ്പിലേക്ക് നീങ്ങി. റിട്ടേണിങ് ഓഫിസര്‍ പക്ഷപാതം കാണിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ബഹളം വച്ചു. എല്‍.ഡി.എഫ് അംഗങ്ങള്‍ ഓഫിസറെ അനുകൂലിച്ചും രംഗത്തിറങ്ങി. സംഘര്‍ഷാവസ്ഥക്കിടെ ബാലറ്റുപേപ്പറുകള്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് തെരരഞ്ഞെടുപ്പ് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസര്‍ അറിയിക്കുകയും ചെയ്തു. ഇരു വിഭാഗവും വോട്ടിങ് തുല്യമായതിനാലാണ് നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. വോട്ട് അസാധുവായതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ യു.ഡി.എഫിലെ രണ്ട് അംഗങ്ങള്‍ക്കെതിരെ പൊലിസ് കേസുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് നറുക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്.
അതേസമയം മമ്പാട് പഞ്ചായത്തില്‍ അപ്രതീക്ഷിത വിജയം ലഭിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ ആഘോഷമാക്കി. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് പഞ്ചായത്ത് സി.പി.എം ഭരണത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓരോ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഭരണം. എന്നാല്‍ ഇത്തവണ ഒരു സീറ്റിന്റെ കുറവുമൂലം ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിന് ഷിഫ്‌നയുടെ വിജയത്തോടെ ഭരണം തിരിച്ചു കിട്ടി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണിലെങ്ങും ആഹ്ലാദ പ്രകടനങ്ങളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  4 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  5 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  4 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  5 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  5 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  5 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  5 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  6 hours ago