HOME
DETAILS

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

  
vysakhan
July 09, 2026 | 10:19 PM

france beats morrocco in quarter finals of fifa world cup 2026

ബോസ്റ്റണ്‍: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലില്‍ കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനാണ് ഫ്രാന്‍സ് വിജയിച്ച് കയറിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഫ്രാന്‍സിന്റെ രണ്ട് ഗോളുകളും പിറന്നത്. 2022ലെ ലോകകപ്പിലെ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റതിന് കണക്കുചോദിക്കാനാണ് മൊറോക്കോ കളത്തിലിറങ്ങിയത്. എന്നാല്‍ അറ്റ്‌ലസ് സിംഹങ്ങളുടെ പ്രതിരോധത്തെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്താണ് ഫ്രാന്‍സ് പടയോട്ടം നടത്തിയിരിക്കുന്നത്. മത്സരത്തിന്റെ എല്ലാ മേഖലയിലും മികച്ച് നില്‍ക്കാന്‍ ഫ്രാന്‍സിന് സാധിച്ചു.

അതേസമയം മൊറോക്കോ മത്സരത്തിലുടനീളം ജയിക്കണമെന്ന മനോഭാവത്തോടെയല്ല കളിച്ചത്. അത് അവരുടെ ആക്രമണത്തിലും നിഴലിച്ച് നിന്നു. മുന്നേറ്റങ്ങള്‍ക്കൊന്നും വേണ്ടത്ര ഏകോപനവും ഉണ്ടായിരുന്നില്ല. ഫ്രാന്‍സിന്റെ കരുത്തിന് മുന്നില്‍ മൊറോക്കോ ഭയന്ന് നില്‍ക്കുന്ന രീതിയായിരുന്നു മത്സരത്തിലുടനീളം. തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ആക്രമണങ്ങളുമായി മൊറോക്കോ ബോക്‌സിലേക്ക് ഇരച്ചെത്തിയെങ്കിലും ഫിനിഷിങ് മികവ് ടീമിന് തിരിച്ചടിയായി. പാസുകളിലെ കൃത്യത കുറവും പിന്നീട് തിരിച്ചടിയായി. ഇസ്മായില്‍ സായ്ബാരിയുടെ അഭാവം മൊറോക്കോയുടെ ആക്രമണങ്ങളിലെ മൂര്‍ച്ചയില്ലായ്മയില്‍ പ്രകടമായിരുന്നു.

ഒരിക്കല്‍ കൂടി മൈക്കില്‍ ഒലിസെയുടെ പ്രകടനം ഫ്രാന്‍സിന് മികച്ച അവസരങ്ങള്‍ ഒരുക്കികൊടുക്കുന്നതാണ് കണ്ടത്. ഒലിസെയുടെ നീക്കങ്ങള്‍ ഡെംബലെയ്ക്ക് അവസരങ്ങള്‍ ഒരുക്കികൊടുത്തിരുന്നു. എന്നാല്‍ അഡ്രിയാന്‍ റാബിയറ്റിന്റെ ഷോട്ട് പുറത്തേക്ക് പോയി. 26ാം മിനുട്ടില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. നുസൈര്‍ മസറൂയി എംബാപ്പെയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു. ഗോള്‍കീപ്പര്‍ ബോണോ ഇത് രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയില്‍ പത്തോളം അവസരങ്ങള്‍ ഫ്രാന്‍സിന് ലഭിച്ചെങ്കിലും ഗോളൊന്നും വന്നില്ല.

രണ്ടാം പകുതിയിലാണ് കാര്യങ്ങള്‍ മാറിയത്. കൂടുതല്‍ ചിട്ടയോടെ കളിച്ച ഫ്രാന്‍സ് മൊറോക്കോയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി. 60ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോളെത്തി. മിന്നല്‍ ഷോട്ടിലായിരുന്നു ടൂര്‍ണമെന്റിലെ എട്ടാം ഗോള്‍ താരം നേടിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ താരം വീണ്ടും ഒന്നാമതെത്തി. ആറുമിനുട്ടിനുള്ളില്‍ ഉസ്മാന്‍ ഡെംബലെ  കൂടി സ്‌കോര്‍ ചെയ്തതോടെ ഫ്രാന്‍സ് മികച്ച ജയവുമായി സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  6 hours ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  6 hours ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  7 hours ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  7 hours ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  8 hours ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  8 hours ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  8 hours ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  8 hours ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  8 hours ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  9 hours ago