HOME
DETAILS

മമ്പാട് പഞ്ചായത്തില്‍ ഇനി എല്‍.ഡി.എഫ് പ്രസിഡന്റ്

  
backup
April 13, 2018 | 6:46 AM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8

 

നിലമ്പൂര്‍: മമ്പാട് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിനി പ്രസിഡന്റ് സ്ഥാനം സ്വന്തമായി. സി.പി.എമ്മിലെ ഷിഫ്‌ന നജീബാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് പദവിയിലേക്കെത്തിയത്. മുസ്‌ലിം ലീഗിലെ കാഞ്ഞിരാല സെമീനയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വരണാധികാരിയായ ജില്ലാ സര്‍വേ സൂപ്രണ്ട് കെ.കെ രാജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിനു ഗ്രാമപഞ്ചായത്ത് ഓഫിസിലായിരുന്നു നറുക്കെടുപ്പ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ കണ്ണിയന്‍ റുഖിയ പാര്‍ട്ടി ധാരണപ്രകാരം രാജിവച്ച ഒഴിവിലേക്കാണ് എല്‍.ഡി.എഫിന് അപ്രതീക്ഷിത വിജയം നേടാനായത്. കഴിഞ്ഞ മാസം 26നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായിരുന്നു. ഇതോടെ 19 അംഗ ബോര്‍ഡില്‍ ഇരുപക്ഷത്തിനും ഒന്‍പതു വീതം വോട്ട് ലഭിച്ചു. തുടര്‍ന്നു നറുക്കെടുപ്പിലേക്കു നീങ്ങുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയും നറുക്കെടുപ്പ് മാറ്റിവയ്ക്കുകയുമായിരുന്നു.
മാറ്റിവച്ച നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പുളിക്കലൊടിയില്‍നിന്ന് അഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷിഫ്‌ന നജീബ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇവര്‍ ആദ്യമായാണ് പഞ്ചായത്തംഗമാകുന്നത്. സി.പി.എം മമ്പാട് ലോക്കല്‍ കമ്മിറ്റി അംഗം, കേരളാ കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ വണ്ടൂര്‍ ഏരിയാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ വണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവര്‍ ഇന്നലെതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  22 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  22 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  22 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  22 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  22 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  22 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  22 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  22 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  22 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  22 days ago