
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ തുരങ്കപാതക്ക് അനുകൂലമെന്ന് കര്‍ണാടക
കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍വേ പാത കര്‍ണാടകയിലെ വനത്തില്‍ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ സര്‍വേക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സമ്മതമാണെന്നറിയിച്ചിട്ടും കേരളത്തിന് മൗനം.
കര്‍ണാടക വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിജയകുമാര്‍ ഗോകിയാണ് ഇതു സംബന്ധിച്ച് 2017 നവംബര്‍11ന് കേരളാ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എക്കും കത്തു നല്‍കിയത്.
കത്തിന്റെ പകര്‍പ്പ് എം.എല്‍.എ മന്ത്രി ജി.സുധാകരനും റയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭയില്‍ എം.ഉമ്മര്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞത് ബന്ദിപ്പൂര്‍ വനത്തിലൂടെ റെയില്‍വേ കടന്നുപോകുന്നതിനെതിരേ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമുണ്ടെന്നാണ്. അതിനാല്‍ പുതിയ അലൈന്‍മെന്റ് തയാറാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നുമായിരുന്നു.
കര്‍ണാടക തടസ്സമുന്നയിക്കുന്നതിനാലാണ് ഈ പാത നടപ്പാക്കാനാകാത്തതെന്നും മന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിജസ്ഥിതി അറിയാനായി കര്‍ണാടക വനംവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
തുരങ്കം വഴിയുള്ള റെയില്‍പാതക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും വിജ്ഞാപനം റയില്‍പാതയ്ക്ക് തടസ്സമല്ലെന്നുമാണ് അഡീ.ചീഫ് സെക്രട്ടറി ചര്‍ച്ചയില്‍ പറഞ്ഞത്. ഈ വിവരം കേരളാ സര്‍ക്കാരിനെയും അറിയിച്ചു. പാതയ്ക്ക് പരിസ്ഥിതി അനുമതി നല്‍കേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ദേശീയ വന്യജീവി ബോര്‍ഡുമാണ്. അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ കര്‍ണാടക സ്വീകരിക്കും. എന്നാല്‍ ഇതിനാവശ്യമായ അപേക്ഷ കേരളം കര്‍ണാടക സര്‍ക്കാരിന് നല്‍കണമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
എന്നാല്‍ കേരള സര്‍ക്കാര്‍ ഇത് കാണാത്ത ഭാവം നടിച്ചു. മുന്‍പ് ബംഗളൂരുവില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ കണാടക വനം ഉദ്യോഗസ്ഥര്‍ പാത വനത്തിലൂടെ കടന്നുപോകുന്നത് സംബന്ധിച്ച് പല സംശയങ്ങളും ഉന്നയിച്ചിരുന്നു.
എന്നാല്‍ ഡോ.ഇ. ശ്രീധരന്‍ അതിന് കൃത്യമായ വിശദീകരണം നല്‍കി. പാത വനത്തിലൂടെ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. പാതയുടെ അലൈന്‍മെന്റ് മാപ്പ് തയാറാക്കി നല്‍കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കേരളാ-കര്‍ണാടക സര്‍ക്കാരുകള്‍ ആ ചര്‍ച്ചയില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഡി.എം.ആര്‍.സി അലൈന്‍മെന്റ് മാപ്പ് തയാറാക്കി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാതെ കേരളം പദ്ധതി അട്ടിമറിക്കുകയാണെന്ന് ഇതോടെ ആരോപണമുയര്‍ന്നിരുന്നു.
മന്ത്രി പറയുന്നത് 4.10.12 ലെ വിജ്ഞാപനമാണ്. 27.2.17 ലെ പുതുക്കിയ വിജ്ഞാപനത്തോടെ ഇത് കലഹരണപ്പെട്ടതാണ്. പുതിയ വിജ്ഞാപനപ്രകാരം ബന്ദിപ്പൂരില്‍ റയില്‍വേക്ക് നിരോധനമില്ല. എന്നാല്‍ യാതൊരു തുടര്‍നടപടിയും സ്വീകരിക്കാതെ കര്‍ണാടകയെ കുറ്റപ്പെടുത്തി പാത അട്ടിമറിക്കുകയാണ് കേരളം ചെയ്യുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 9 days ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 9 days ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 9 days ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 9 days ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 9 days ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 9 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 9 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 9 days ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Kerala
• 9 days ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 9 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 9 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 9 days ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 9 days ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 9 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 9 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 9 days ago
രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു
Kerala
• 9 days ago
ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്
Kerala
• 9 days ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 9 days ago
ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 9 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 9 days ago