
പുതുക്കി നിര്‍മിക്കുന്ന നഗരസഭാ ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖയില്‍ അതൃപ്തി
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പുതുക്കി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖയില്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതൃപ്തി. കരാറുകാരുടെ സ്ട്രക്ച്ചറല്‍ ലേഔട്ടും ആര്‍ക്കിടെക്ച്ചറല്‍ പ്രെപ്പോസലും തൃപ്തികരമല്ലെന്നും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തി പുനരവതരിപ്പിച്ച് കരാറുകാര്‍ക്ക് അംഗീകാരം നല്‍കാനും കമ്മിറ്റിക്ക് കൗണ്‍സില്‍ നിര്‍ദേശം നല്കി.
സെല്ലാര്‍ ഫ്ളോര്‍ പാര്‍ക്കിങിനായി മാറ്റിവയ്ക്കണം, ഗ്രൗണ്ട് ഫ്ളോറിലേക്ക് നേരിട്ട് പി.ഡബ്ല്യു.ഡി റോഡില്‍ നിന്ന്ം പൂര്‍ണമായ പ്രവേശനം നല്‍കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കൗണ്‍സില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആറരക്കോടി മുതല്‍ മുടക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയാക്കുക, കെമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്കി. ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നത് വന്‍ തുക വായ്പയെടുത്തായതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാത്ത രീതിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഒന്നും രണ്ടും നിലകള്‍ നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസിലെ ജെസി ആന്റണി പറഞ്ഞു. കൂടാതെ എല്‍ഇഡി ഡിസ്പ്ലേയിലൂടെ പരസ്യങ്ങള്‍ നല്കി സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു.
സോളാര്‍ പാനലുകള്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിക്കുന്ന തരത്തിലുള്ള രൂപരേഖയെ കൗണ്‍സില്‍ പ്രശംസിച്ചു. പാര്‍ക്കിങ് സംവിധാനത്തിലെ പാളിച്ചകളും ലിഫ്റ്റ് സംവിധാനവും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്തുമാണ് കറാരുകാര്‍ക്ക് വിലങ്ങു തടിയായത്. കൗണ്‍സില്‍ ഉന്നയിച്ച മാറ്റങ്ങള്‍ വരുത്തി പുതിയ രൂപരേഖ ഉടന്‍ അവതരിപ്പിക്കുമെന്ന് ആര്‍കിടെക്ട് ഇന്‍ ചാര്‍ജ് അമ്പിളി നായര്‍ പറഞ്ഞു.
കരാറുകാര്‍ 34 സെന്റില്‍ തീര്‍ക്കുന്ന അഞ്ചുനില ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖ കൗണ്‍സിലില്‍ അവതരിപ്പിച്ചെങ്കിലും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിഗണ നല്കാതെയുള്ള രൂപകല്പനയാണ് അതൃപ്തിയുണ്ടാക്കിയത്. കരാറുകാരുടെ രൂപരേഖയില്‍ 18 വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് കോംപ്ലക്സില്‍ ഇടം നല്‍കിയത്. ബാക്കിയുള്ളവ ഓഫിസുകള്‍ക്കും മറ്റുമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം കാര്യക്ഷമമല്ലാത്ത രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ബി ജെ പി കൗണ്‍സിലര്‍ ബാബു പരമേശ്വരന് ആരോപണം ഉന്നയിച്ചു. അഞ്ചു നിലകളായി നിര്‍മിക്കുന്ന കെട്ടിടത്തിനു രണ്ട് ലിഫ്റ്റുകള്‍ മാത്രമാണുള്ളത്. അതും ആറുപേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന രീതിയില്‍. ദിനംപ്രതി നിരവധിയാളുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇതുക്കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇതിനായി പന്ത്രണ്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ് ഏര്‍പ്പെടുത്തണം. മൂന്ന് ലിഫ്റ്റുകള്‍ ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പുതുക്കി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖയില്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതൃപ്തി. കരാറുകാരുടെ സ്ട്രക്ച്ചറല്‍ ലേഔട്ടും ആര്‍ക്കിടെക്ച്ചറല്‍ പ്രെപ്പോസലും തൃപ്തികരമല്ലെന്നും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തി പുനരവതരിപ്പിച്ച് കരാറുകാര്‍ക്ക് അംഗീകാരം നല്‍കാനും കമ്മിറ്റിക്ക് കൗണ്‍സില്‍ നിര്‍ദേശം നല്കി.
സെല്ലാര്‍ ഫ്ളോര്‍ പാര്‍ക്കിങിനായി മാറ്റിവയ്ക്കണം, ഗ്രൗണ്ട് ഫ്ളോറിലേക്ക് നേരിട്ട് പി.ഡബ്ല്യു.ഡി റോഡില്‍ നിന്ന്ം പൂര്‍ണമായ പ്രവേശനം നല്‍കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കൗണ്‍സില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആറരക്കോടി മുതല്‍ മുടക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയാക്കുക, കെമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്കി. ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നത് വന്‍ തുക വായ്പയെടുത്തായതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാത്ത രീതിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഒന്നും രണ്ടും നിലകള്‍ നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസിലെ ജെസി ആന്റണി പറഞ്ഞു. കൂടാതെ എല്‍ഇഡി ഡിസ്പ്ലേയിലൂടെ പരസ്യങ്ങള്‍ നല്കി സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു.
സോളാര്‍ പാനലുകള്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിക്കുന്ന തരത്തിലുള്ള രൂപരേഖയെ കൗണ്‍സില്‍ പ്രശംസിച്ചു. പാര്‍ക്കിങ് സംവിധാനത്തിലെ പാളിച്ചകളും ലിഫ്റ്റ് സംവിധാനവും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്തുമാണ് കറാരുകാര്‍ക്ക് വിലങ്ങു തടിയായത്. കൗണ്‍സില്‍ ഉന്നയിച്ച മാറ്റങ്ങള്‍ വരുത്തി പുതിയ രൂപരേഖ ഉടന്‍ അവതരിപ്പിക്കുമെന്ന് ആര്‍കിടെക്ട് ഇന്‍ ചാര്‍ജ് അമ്പിളി നായര്‍ പറഞ്ഞു.
കരാറുകാര്‍ 34 സെന്റില്‍ തീര്‍ക്കുന്ന അഞ്ചുനില ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖ കൗണ്‍സിലില്‍ അവതരിപ്പിച്ചെങ്കിലും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിഗണ നല്കാതെയുള്ള രൂപകല്പനയാണ് അതൃപ്തിയുണ്ടാക്കിയത്. കരാറുകാരുടെ രൂപരേഖയില്‍ 18 വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് കോംപ്ലക്സില്‍ ഇടം നല്‍കിയത്. ബാക്കിയുള്ളവ ഓഫിസുകള്‍ക്കും മറ്റുമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം കാര്യക്ഷമമല്ലാത്ത രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ബി ജെ പി കൗണ്‍സിലര്‍ ബാബു പരമേശ്വരന് ആരോപണം ഉന്നയിച്ചു. അഞ്ചു നിലകളായി നിര്‍മിക്കുന്ന കെട്ടിടത്തിനു രണ്ട് ലിഫ്റ്റുകള്‍ മാത്രമാണുള്ളത്. അതും ആറുപേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന രീതിയില്‍. ദിനംപ്രതി നിരവധിയാളുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇതുക്കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇതിനായി പന്ത്രണ്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ് ഏര്‍പ്പെടുത്തണം. മൂന്ന് ലിഫ്റ്റുകള്‍ ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി
International
• 18 minutes ago
മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
Kerala
• 29 minutes ago
റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു
International
• 37 minutes ago
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി
National
• 3 hours ago
ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ് വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
uae
• 4 hours ago
ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍
uae
• 4 hours ago
വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
uae
• 5 hours ago
കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• 5 hours ago
പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി
International
• 6 hours ago
വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്
Cricket
• 7 hours ago
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• 8 hours ago
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• 8 hours ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 8 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 9 hours ago
നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്
Football
• 11 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 12 hours ago
പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം
Kerala
• 12 hours ago
ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
uae
• 11 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 9 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 9 hours ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• 9 hours ago