HOME
DETAILS

മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

  
backup
February 20, 2017 | 6:58 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3

നാദാപുരം: ബാധയൊഴിപ്പിക്കാനുള്ള മന്ത്രവാദത്തിനിടെ ഗുരുതര പൊള്ളലേറ്റ് യുവതി അത്യാസന്ന നിലയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി നാലുകുടിപ്പറമ്പില്‍ ഷമീന (22)യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ കുറ്റ്യാടി അടുക്കത്ത് സ്വദേശിനിയായ നജ്മയെ (32) പൊലിസ് അറസ്റ്റുചെയ്തു. ഒരണ്ടു വര്‍ഷത്തോളമായി ഇവര്‍ മന്ത്രവാദം ഉള്‍പ്പെടെ നടത്തി വരികയാണെന്ന് പൊലിസ് പറഞ്ഞു.
പുറമേരി ചുങ്ക്യത്തുള്ള നജ്മയുടെ വാടക വീട്ടില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബാധയൊഴിപ്പിക്കണമെന്നും ഇതിനായി പ്രത്യേക കര്‍മങ്ങള്‍ വേണമെന്നും പറഞ്ഞ് യുവതിയെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയില്‍ കയറിക്കൂടിയ ജിന്നിനെ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞാണ് മന്ത്രവാദം നടത്തിയത്.
ഇതിനായി പാത്രത്തില്‍ ചില വസ്തുക്കള്‍ വച്ച് മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു സാധാരണ പതിവ് . എന്നാല്‍ മണ്ണെണ്ണ കിട്ടാത്തതിനെ തുടര്‍ന്ന് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനിടയില്‍ തീ ആളിപ്പടര്‍ന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന ഷമീനയുടെ വസ്ത്രത്തില്‍ പിടിക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയുമായിരുന്നു. കൂടെയുണ്ടണ്ടായിരുന്ന ബന്ധുക്കള്‍ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇപ്പോഴും അത്യാസന്ന നിലയില്‍ കഴിയുകയാണ്. ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം മന്ത്രവാദിനിക്കെതിരേ പൊലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമത്തിന് കേസെടുക്കുകയും ഇന്നലെ വൈകുന്നേരം അറസ്റ്റു ചെയ്യുകയുമായിരുന്നു.
വിവാഹബന്ധം വേര്‍പ്പെടുത്തിയ നജ്മ പിന്നീട് മന്ത്രവാദത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പന്ത്രണ്ടണ്ടു വയസുള്ള മകളെ ഉപയോഗിച്ചാണ് മന്ത്രവാദത്തിനുള്ള കര്‍മങ്ങള്‍ ഇവര്‍ നടത്തിയിരുന്നത്. മന്ത്രവാദം നടത്തിയ വീട് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് പൂട്ടി സീല്‍ ചെയ്തു. ഇവര്‍ക്കെതിരേ നിരന്തരം പരാതി ഉയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ

National
  •  3 hours ago
No Image

പ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Kerala
  •  3 hours ago
No Image

ശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

Kerala
  •  3 hours ago
No Image

ദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം

uae
  •  4 hours ago
No Image

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല

Cricket
  •  4 hours ago
No Image

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Kerala
  •  4 hours ago
No Image

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

Kerala
  •  4 hours ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം

uae
  •  5 hours ago
No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  5 hours ago
No Image

22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം

National
  •  5 hours ago