HOME
DETAILS

മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

  
backup
February 20, 2017 | 6:58 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3

നാദാപുരം: ബാധയൊഴിപ്പിക്കാനുള്ള മന്ത്രവാദത്തിനിടെ ഗുരുതര പൊള്ളലേറ്റ് യുവതി അത്യാസന്ന നിലയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി നാലുകുടിപ്പറമ്പില്‍ ഷമീന (22)യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ കുറ്റ്യാടി അടുക്കത്ത് സ്വദേശിനിയായ നജ്മയെ (32) പൊലിസ് അറസ്റ്റുചെയ്തു. ഒരണ്ടു വര്‍ഷത്തോളമായി ഇവര്‍ മന്ത്രവാദം ഉള്‍പ്പെടെ നടത്തി വരികയാണെന്ന് പൊലിസ് പറഞ്ഞു.
പുറമേരി ചുങ്ക്യത്തുള്ള നജ്മയുടെ വാടക വീട്ടില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബാധയൊഴിപ്പിക്കണമെന്നും ഇതിനായി പ്രത്യേക കര്‍മങ്ങള്‍ വേണമെന്നും പറഞ്ഞ് യുവതിയെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയില്‍ കയറിക്കൂടിയ ജിന്നിനെ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞാണ് മന്ത്രവാദം നടത്തിയത്.
ഇതിനായി പാത്രത്തില്‍ ചില വസ്തുക്കള്‍ വച്ച് മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു സാധാരണ പതിവ് . എന്നാല്‍ മണ്ണെണ്ണ കിട്ടാത്തതിനെ തുടര്‍ന്ന് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനിടയില്‍ തീ ആളിപ്പടര്‍ന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന ഷമീനയുടെ വസ്ത്രത്തില്‍ പിടിക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയുമായിരുന്നു. കൂടെയുണ്ടണ്ടായിരുന്ന ബന്ധുക്കള്‍ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇപ്പോഴും അത്യാസന്ന നിലയില്‍ കഴിയുകയാണ്. ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം മന്ത്രവാദിനിക്കെതിരേ പൊലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമത്തിന് കേസെടുക്കുകയും ഇന്നലെ വൈകുന്നേരം അറസ്റ്റു ചെയ്യുകയുമായിരുന്നു.
വിവാഹബന്ധം വേര്‍പ്പെടുത്തിയ നജ്മ പിന്നീട് മന്ത്രവാദത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പന്ത്രണ്ടണ്ടു വയസുള്ള മകളെ ഉപയോഗിച്ചാണ് മന്ത്രവാദത്തിനുള്ള കര്‍മങ്ങള്‍ ഇവര്‍ നടത്തിയിരുന്നത്. മന്ത്രവാദം നടത്തിയ വീട് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് പൂട്ടി സീല്‍ ചെയ്തു. ഇവര്‍ക്കെതിരേ നിരന്തരം പരാതി ഉയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  7 minutes ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  44 minutes ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  2 hours ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  2 hours ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  2 hours ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  2 hours ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  3 hours ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  3 hours ago