HOME
DETAILS

ഇന്ത്യയില്‍ സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ല: ചിദംബരം

  
backup
February 25, 2017 | 8:33 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%aa%e0%b4%a3

 

തിരുവനന്തപുരം: രാജ്യത്ത് അടുത്ത കാലത്തെങ്ങും സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. രാജീവ് ഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റല്‍ സ്റ്റഡീസ് കനകക്കുന്നില്‍ സംഘടിപ്പിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണരഹിത സമ്പദ്ഘടന പൂര്‍ണമായി നടപ്പിലാക്കുവാന്‍ ലോകത്ത് ഒരു രാജ്യത്തും ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെടുന്ന ജര്‍മനിയിലും ഓസ്‌ട്രേലിയയിലും 80 ശതമാനവും പണം ഉപയോഗിച്ചുള്ള ഇടപാടാണ് നടക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടനയുടെ 46 ശതമാനവും പണമിടപാടാണ്. പിന്നെങ്ങനെ ഇവിടുത്തെ ഇടപാടുകള്‍ നൂറുശതമാനവും പണരഹിതമാക്കാന്‍ സാധിക്കുമെന്നും ചിദംബരം ചോദിച്ചു.
ഓരോ ഡിജിറ്റല്‍ പണമിടപാടിന്റെയും ഒന്നരശതമാനം വിഹിതം മൂന്നാമതൊരാളുടെ കൈയിലെത്തുകയാണ്. ഒരുലക്ഷം കോടിയുടെ ഇടപാട് നടക്കുമ്പോള്‍ 1500 കോടി രൂപയോളം ഇടനിലക്കാരുടെ കൈയിലേക്കെത്തുന്നു. ഒരേ തുകയാണെങ്കിലും 10 തവണ ഡിജിറ്റല്‍ ഇടപാടിലൂടെ കടന്നുപോയാല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും മൂല്യക്കുറവുണ്ടാകും. എന്നാല്‍ പണമിടപാടില്‍ എത്ര പേരുടെ കൈയിലൂടെ കടന്നുപോയാലും പണത്തിന്റെ മൂല്യം കുറയുന്നില്ല.
കാര്യങ്ങള്‍ പഠിക്കാതെയും വേണ്ടത്ര കൂടിയാലോചനയില്ലാതെയും കേന്ദ്രം നോട്ടുനിരോധിച്ചതോടെ സാമ്പത്തിക ദുരന്തമാണ് രാജ്യത്തുണ്ടായത്. 125 കോടി ജനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. ആറു ശതമാനം വളര്‍ച്ചയിലേക്ക് വരും വര്‍ഷങ്ങളില്‍ രാജ്യം ചുരുങ്ങും. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ 2018-19 സാമ്പത്തിക വര്‍ഷം വരെ തുടരും.
നിയമവിരുദ്ധമായാണ് നോട്ടുകള്‍ നിരോധിച്ചത്. മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കുകയായിരുന്നു.
നോട്ടുനിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച ഒരു കാര്യങ്ങളും നടന്നില്ല. കള്ളപ്പണം പുറത്തുകൊണ്ടുവരാനായില്ല. കള്ളനോട്ട് പിടിച്ചെടുക്കാനായില്ല. മാത്രമല്ല രാജ്യത്തെ സമ്പദ്ഘടന ആകെ തകര്‍ക്കുകയും ചെയ്തു. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. ഹിതുര്‍ മുഹമ്മദ്, എം.എം ഹസ്സന്‍, തെന്നല ബാലകൃഷ്ണന്‍, സി.പി ജോണ്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി വാഗ്ദാനം ചെയ്ത്, വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

crime
  •  16 minutes ago
No Image

അലന്റെ കൊലപാതകം: കുത്തിയ ആളെ കണ്ടെത്താനായില്ല, പിടിയിലായ വിദ്യാര്‍ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി

Kerala
  •  38 minutes ago
No Image

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Kerala
  •  an hour ago
No Image

കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഷെയ്ഖ് ഹസീന കേസ് തിരിച്ചടിയായി; ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരകൾ മാറ്റിവച്ച് ബിസിസിഐ

Cricket
  •  2 hours ago
No Image

വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി: 24-കാരിക്ക് 42 മാസം ജയിൽ ശിക്ഷ; യുവാവിനെ വെറുതെവിട്ട് കോടതി

crime
  •  2 hours ago
No Image

വാഴത്തോപ്പ് സ്കൂൾ അപകടം: ഹൃദയം നുറുങ്ങി നാട്, നാലു വയസ്സുകാരി ഹെയ്‌സലിന്റെ സംസ്കാരം ഇന്ന് 11 മണിക്ക്; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

കേരളത്തിലെ എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്ന ഹരജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും

Kerala
  •  3 hours ago
No Image

ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തിയാൽ ക്രിമിനൽ കേസ്: മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍

Kerala
  •  3 hours ago
No Image

അമേരിക്കൻ ഇരട്ടത്താപ്പ്; ചൈനീസ് വായ്പയിൽ അമേരിക്ക ഒന്നാമത്, റിപ്പോർട്ട് പുറത്ത്

International
  •  3 hours ago