HOME
DETAILS

ഇന്ത്യയില്‍ സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ല: ചിദംബരം

  
backup
February 25, 2017 | 8:33 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%aa%e0%b4%a3

 

തിരുവനന്തപുരം: രാജ്യത്ത് അടുത്ത കാലത്തെങ്ങും സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. രാജീവ് ഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റല്‍ സ്റ്റഡീസ് കനകക്കുന്നില്‍ സംഘടിപ്പിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണരഹിത സമ്പദ്ഘടന പൂര്‍ണമായി നടപ്പിലാക്കുവാന്‍ ലോകത്ത് ഒരു രാജ്യത്തും ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെടുന്ന ജര്‍മനിയിലും ഓസ്‌ട്രേലിയയിലും 80 ശതമാനവും പണം ഉപയോഗിച്ചുള്ള ഇടപാടാണ് നടക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടനയുടെ 46 ശതമാനവും പണമിടപാടാണ്. പിന്നെങ്ങനെ ഇവിടുത്തെ ഇടപാടുകള്‍ നൂറുശതമാനവും പണരഹിതമാക്കാന്‍ സാധിക്കുമെന്നും ചിദംബരം ചോദിച്ചു.
ഓരോ ഡിജിറ്റല്‍ പണമിടപാടിന്റെയും ഒന്നരശതമാനം വിഹിതം മൂന്നാമതൊരാളുടെ കൈയിലെത്തുകയാണ്. ഒരുലക്ഷം കോടിയുടെ ഇടപാട് നടക്കുമ്പോള്‍ 1500 കോടി രൂപയോളം ഇടനിലക്കാരുടെ കൈയിലേക്കെത്തുന്നു. ഒരേ തുകയാണെങ്കിലും 10 തവണ ഡിജിറ്റല്‍ ഇടപാടിലൂടെ കടന്നുപോയാല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും മൂല്യക്കുറവുണ്ടാകും. എന്നാല്‍ പണമിടപാടില്‍ എത്ര പേരുടെ കൈയിലൂടെ കടന്നുപോയാലും പണത്തിന്റെ മൂല്യം കുറയുന്നില്ല.
കാര്യങ്ങള്‍ പഠിക്കാതെയും വേണ്ടത്ര കൂടിയാലോചനയില്ലാതെയും കേന്ദ്രം നോട്ടുനിരോധിച്ചതോടെ സാമ്പത്തിക ദുരന്തമാണ് രാജ്യത്തുണ്ടായത്. 125 കോടി ജനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. ആറു ശതമാനം വളര്‍ച്ചയിലേക്ക് വരും വര്‍ഷങ്ങളില്‍ രാജ്യം ചുരുങ്ങും. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ 2018-19 സാമ്പത്തിക വര്‍ഷം വരെ തുടരും.
നിയമവിരുദ്ധമായാണ് നോട്ടുകള്‍ നിരോധിച്ചത്. മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കുകയായിരുന്നു.
നോട്ടുനിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച ഒരു കാര്യങ്ങളും നടന്നില്ല. കള്ളപ്പണം പുറത്തുകൊണ്ടുവരാനായില്ല. കള്ളനോട്ട് പിടിച്ചെടുക്കാനായില്ല. മാത്രമല്ല രാജ്യത്തെ സമ്പദ്ഘടന ആകെ തകര്‍ക്കുകയും ചെയ്തു. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. ഹിതുര്‍ മുഹമ്മദ്, എം.എം ഹസ്സന്‍, തെന്നല ബാലകൃഷ്ണന്‍, സി.പി ജോണ്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാരാരിക്കുളത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക് 

Kerala
  •  3 days ago
No Image

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

യോഗി ആദ്യത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്

National
  •  3 days ago
No Image

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; പ്രഖ്യാപനത്തിന്റെ ആവശ്യമില്ല'; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

Kerala
  •  3 days ago
No Image

ആന്തൂരിൽ സത്യപ്രതിജ്ഞ ചൊല്ലി ഒരേപേരുള്ള അഞ്ചുപേർ

Kerala
  •  3 days ago
No Image

28 ദിവസത്തെ റീചാര്‍ജ് ഉപഭോക്തൃ ചൂഷണം; സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ

Kerala
  •  3 days ago
No Image

പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ

Kerala
  •  3 days ago
No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  3 days ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  3 days ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  3 days ago