HOME
DETAILS

ഇന്ത്യയില്‍ സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ല: ചിദംബരം

  
backup
February 25, 2017 | 8:33 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%aa%e0%b4%a3

 

തിരുവനന്തപുരം: രാജ്യത്ത് അടുത്ത കാലത്തെങ്ങും സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. രാജീവ് ഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റല്‍ സ്റ്റഡീസ് കനകക്കുന്നില്‍ സംഘടിപ്പിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണരഹിത സമ്പദ്ഘടന പൂര്‍ണമായി നടപ്പിലാക്കുവാന്‍ ലോകത്ത് ഒരു രാജ്യത്തും ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെടുന്ന ജര്‍മനിയിലും ഓസ്‌ട്രേലിയയിലും 80 ശതമാനവും പണം ഉപയോഗിച്ചുള്ള ഇടപാടാണ് നടക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടനയുടെ 46 ശതമാനവും പണമിടപാടാണ്. പിന്നെങ്ങനെ ഇവിടുത്തെ ഇടപാടുകള്‍ നൂറുശതമാനവും പണരഹിതമാക്കാന്‍ സാധിക്കുമെന്നും ചിദംബരം ചോദിച്ചു.
ഓരോ ഡിജിറ്റല്‍ പണമിടപാടിന്റെയും ഒന്നരശതമാനം വിഹിതം മൂന്നാമതൊരാളുടെ കൈയിലെത്തുകയാണ്. ഒരുലക്ഷം കോടിയുടെ ഇടപാട് നടക്കുമ്പോള്‍ 1500 കോടി രൂപയോളം ഇടനിലക്കാരുടെ കൈയിലേക്കെത്തുന്നു. ഒരേ തുകയാണെങ്കിലും 10 തവണ ഡിജിറ്റല്‍ ഇടപാടിലൂടെ കടന്നുപോയാല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും മൂല്യക്കുറവുണ്ടാകും. എന്നാല്‍ പണമിടപാടില്‍ എത്ര പേരുടെ കൈയിലൂടെ കടന്നുപോയാലും പണത്തിന്റെ മൂല്യം കുറയുന്നില്ല.
കാര്യങ്ങള്‍ പഠിക്കാതെയും വേണ്ടത്ര കൂടിയാലോചനയില്ലാതെയും കേന്ദ്രം നോട്ടുനിരോധിച്ചതോടെ സാമ്പത്തിക ദുരന്തമാണ് രാജ്യത്തുണ്ടായത്. 125 കോടി ജനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. ആറു ശതമാനം വളര്‍ച്ചയിലേക്ക് വരും വര്‍ഷങ്ങളില്‍ രാജ്യം ചുരുങ്ങും. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ 2018-19 സാമ്പത്തിക വര്‍ഷം വരെ തുടരും.
നിയമവിരുദ്ധമായാണ് നോട്ടുകള്‍ നിരോധിച്ചത്. മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കുകയായിരുന്നു.
നോട്ടുനിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച ഒരു കാര്യങ്ങളും നടന്നില്ല. കള്ളപ്പണം പുറത്തുകൊണ്ടുവരാനായില്ല. കള്ളനോട്ട് പിടിച്ചെടുക്കാനായില്ല. മാത്രമല്ല രാജ്യത്തെ സമ്പദ്ഘടന ആകെ തകര്‍ക്കുകയും ചെയ്തു. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. ഹിതുര്‍ മുഹമ്മദ്, എം.എം ഹസ്സന്‍, തെന്നല ബാലകൃഷ്ണന്‍, സി.പി ജോണ്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ആദ്യ നാല് മണിക്കൂറുകളില്‍ 30 ശതമാനം കടന്ന് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  3 days ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  3 days ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  3 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  3 days ago
No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  3 days ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  3 days ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  3 days ago