ഹൈക്കോടതി വിധി ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവം: നോട്ടീസ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പിഴ അടക്കാതെ ബിജെപി; പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം
കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ പ്രചാരണാർഥം ഹൈക്കോടതി വിധി ലംഘിച്ച് ഫ്‌ളക്‌സുകൾ സ്ഥാപിച്ചതിനു തിരുവനന്തപുരം കോർപറേഷൻ ചുമത്തിയ പിഴത്തുക ബി.ജെ.പി അടച്ചില്ലെന്ന് വിവരാവകാശരേഖ. ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ പ്രചാരണാർഥം നടപ്പാതകളും റോഡുകളും കൈയേറി അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾക്കെതിരേ തിരുവനന്തപുരം കോർപറേഷൻ 19,97,000 രൂപയാണ് പിഴചുമത്തിയത്.
നോട്ടിസ് ലഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ബി.ജെ.പി ഇതുവരെ പിഴ അടച്ചിട്ടില്ലെന്നാണ് എറണാകുളം സ്വദേശി രാജു വാഴക്കാല നൽകിയ വിവരാവകാശ അപേക്ഷയിൽ തിരുവനന്തപുരം കോർപറേഷൻ അധികൃതർ നൽകിയ മറുപടി. മാത്രവുമല്ല പിഴ ഉത്തരവ് നൽകിയ റവന്യൂ ഓഫിസർ ജി. ഷൈനിയെ കൗൺസിൽ സെക്രട്ടറി പദവിയിലേക്ക് മാറ്റിയെന്നും വിവരാവകാശ അപേക്ഷയിലുള്ള മറുപടിയിൽ തിരുവനന്തപുരം കോർപറേഷൻ വ്യക്തമാക്കി.
ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ റവന്യൂ ഓഫിസറായി ഇപ്പോൾ നിയമിച്ചിരിക്കുന്നത് പി.അനിൽകുമാറിനെയാണ്. അതേസമയം പിഴ അടച്ചില്ലെങ്കിൽ എന്തുനടപടിയാണ് കോർപറേഷൻ സ്വീകരിക്കുക എന്നചോദ്യത്തിന് അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
റോഡുകളും നടപ്പാതകളും കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഫ്‌ളക്‌സുകൾ സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തെ നിരോധിച്ചിരുന്നു.
The BJP has not paid the fine imposed by the Thiruvananthapuram Corporation for illegally installing flexes on pavements and roads to promote the Prime Minister's visit to Kerala, an RTI document has revealed. When Prime Minister Narendra Modi arrived in Thiruvananthapuram on January 23, the Thiruvananthapuram Corporation imposed a fine of Rs 19,97,000 against flexes that were illegally installed on pavements and roads to promote the Prime Minister's visit to Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."