HOME
DETAILS

ഇത്തവണയും കേരള ഷോളയാര്‍ ഡാം തമിഴ്‌നാട് നിറച്ചില്ല

  
backup
February 02, 2019 | 6:35 PM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b7%e0%b5%8b%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


വി.എം ഷണ്‍മുഖദാസ്#

 

പാലക്കാട്: എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിന് കേരള ഷോളയാര്‍ ഡാം നിറച്ചുവയ്ക്കണമെന്ന പറമ്പിക്കുളം ആളിയാര്‍ കരാര്‍ വ്യവസ്ഥ തമിഴ്‌നാട് ഇത്തവണയും ലംഘിച്ചു. 2015 മുതല്‍ കേരള ഷോളയാര്‍ നിറയ്ക്കാതെ കേരളത്തിലേക്കുള്ള വെള്ളം പോലും നല്‍കാതെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അന്തര്‍ സംസ്ഥാന നദീജല ബോര്‍ഡ് യോഗം കോയമ്പത്തൂരില്‍ നടന്നിരുന്നു. അന്ന് കൃത്യമായി ഇത്തവണ കേരള ഷോളയാര്‍ നിറക്കുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതും പാലിക്കപ്പെട്ടില്ല. ഇതോടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ കുടിവെള്ളക്ഷാമം അതിരൂക്ഷമാവാനാണിട. ഇതിനുപുറമെ കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തേയും കാര്യമായി ബാധിക്കും. ഈ ഇനത്തില്‍ കേരളത്തിന് അറുപത് കോടിയോളം രൂപയുടെ നഷ്ടമുണ്ടാവാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്.


ഇന്നലെ കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2646.4 അടിയാണ്. 2663 അടിയാണ് ഡാമിന്റെ കപ്പാസിറ്റി. കഠിനമായ ജലക്ഷാമം അനുഭവപ്പെട്ട കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡാമില്‍ 2652.6 അടി വെള്ളം നിറച്ചിരുന്നു. ഇത്തവണ തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, അപ്പര്‍ ഷോളയാറില്‍ നിറയെ വെള്ളവും ഉണ്ടെങ്കിലും തമിഴ്‌നാട് മനഃപൂര്‍വം വെള്ളം നിറക്കാതിരിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. അപ്പര്‍ ഷോളയാറിലെ രണ്ടാം പവര്‍ ഹൗസില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷമാണ് കേരള ഷോളയാറിലേക്ക് വെള്ളം തുറന്നുവിടുന്നത്. ഈ വെള്ളമാണ് കേരളാ ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമാണ് രണ്ടു ജില്ലകളിലേക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.


കേരളത്തിലേക്ക് വെള്ളം നല്‍കാതിരിക്കാനായി അപ്പര്‍ ഷോളയാര്‍ ഡാമിലെ ഒന്നാം നമ്പര്‍ പവര്‍ ഹൗസില്‍ നിന്നും വൈദ്യുതിയെടുത്ത ശേഷം പറമ്പിക്കുളം ഡാമിലേക്ക് തുറന്നു വിടുകയാണ് പതിവ്. ഈ വെള്ളം സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ എത്തിച്ചതിനുശേഷം ഇവിടെയും വൈദ്യുതിയെടുത്തതിനു ശേഷം തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം എത്തിക്കുന്നു.


മഴയില്‍ കുറവ് വന്നാല്‍ നല്‍കുന്ന വെള്ളത്തില്‍ 0.55 ടി.എം.സി കുറച്ചു നല്‍കിയാല്‍ മതിയെന്ന 1991ല്‍ കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ വാക്കാല്‍ നല്‍കിയ ഉത്തരവ് മറയാക്കിയാണ് തമിഴ്‌നാട് ഷോളയാര്‍ ഡാം നിറച്ചു നല്‍കാത്തത്. ഇത്തവണ ഏറ്റവുമധികം മഴ ലഭിച്ചത് വാല്‍പ്പാറ, ഷോളയാര്‍ മേഖലയിലാണ്. അപ്പര്‍ ഷോളയാറില്‍നിന്നും ഒരു വര്‍ഷം കേരളത്തിന് 12.3 ടി.എം.സി വെള്ളം തമിഴ്‌നാട് നല്‍കണമെന്നാണ് വ്യവസ്ഥ.


കേരളത്തിന് അവകാശപ്പെട്ട വെള്ളം ഉപയോഗിച്ച് അപ്പര്‍ ഷോളയാര്‍, സര്‍ക്കാര്‍പതി പവര്‍ ഹൗസുകളില്‍നിന്നും പ്രതിവര്‍ഷം 900 കോടിയോളം രൂപയുടെ വൈദ്യുതി തമിഴ്‌നാട് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  25 minutes ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  41 minutes ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  44 minutes ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  42 minutes ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  an hour ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  an hour ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ അറസ്റ്റിൽ

Kerala
  •  an hour ago
No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  an hour ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  2 hours ago