HOME
DETAILS

ഇത്തവണയും കേരള ഷോളയാര്‍ ഡാം തമിഴ്‌നാട് നിറച്ചില്ല

  
backup
February 02, 2019 | 6:35 PM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b7%e0%b5%8b%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


വി.എം ഷണ്‍മുഖദാസ്#

 

പാലക്കാട്: എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിന് കേരള ഷോളയാര്‍ ഡാം നിറച്ചുവയ്ക്കണമെന്ന പറമ്പിക്കുളം ആളിയാര്‍ കരാര്‍ വ്യവസ്ഥ തമിഴ്‌നാട് ഇത്തവണയും ലംഘിച്ചു. 2015 മുതല്‍ കേരള ഷോളയാര്‍ നിറയ്ക്കാതെ കേരളത്തിലേക്കുള്ള വെള്ളം പോലും നല്‍കാതെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അന്തര്‍ സംസ്ഥാന നദീജല ബോര്‍ഡ് യോഗം കോയമ്പത്തൂരില്‍ നടന്നിരുന്നു. അന്ന് കൃത്യമായി ഇത്തവണ കേരള ഷോളയാര്‍ നിറക്കുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതും പാലിക്കപ്പെട്ടില്ല. ഇതോടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ കുടിവെള്ളക്ഷാമം അതിരൂക്ഷമാവാനാണിട. ഇതിനുപുറമെ കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തേയും കാര്യമായി ബാധിക്കും. ഈ ഇനത്തില്‍ കേരളത്തിന് അറുപത് കോടിയോളം രൂപയുടെ നഷ്ടമുണ്ടാവാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്.


ഇന്നലെ കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2646.4 അടിയാണ്. 2663 അടിയാണ് ഡാമിന്റെ കപ്പാസിറ്റി. കഠിനമായ ജലക്ഷാമം അനുഭവപ്പെട്ട കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡാമില്‍ 2652.6 അടി വെള്ളം നിറച്ചിരുന്നു. ഇത്തവണ തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, അപ്പര്‍ ഷോളയാറില്‍ നിറയെ വെള്ളവും ഉണ്ടെങ്കിലും തമിഴ്‌നാട് മനഃപൂര്‍വം വെള്ളം നിറക്കാതിരിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. അപ്പര്‍ ഷോളയാറിലെ രണ്ടാം പവര്‍ ഹൗസില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷമാണ് കേരള ഷോളയാറിലേക്ക് വെള്ളം തുറന്നുവിടുന്നത്. ഈ വെള്ളമാണ് കേരളാ ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമാണ് രണ്ടു ജില്ലകളിലേക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.


കേരളത്തിലേക്ക് വെള്ളം നല്‍കാതിരിക്കാനായി അപ്പര്‍ ഷോളയാര്‍ ഡാമിലെ ഒന്നാം നമ്പര്‍ പവര്‍ ഹൗസില്‍ നിന്നും വൈദ്യുതിയെടുത്ത ശേഷം പറമ്പിക്കുളം ഡാമിലേക്ക് തുറന്നു വിടുകയാണ് പതിവ്. ഈ വെള്ളം സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ എത്തിച്ചതിനുശേഷം ഇവിടെയും വൈദ്യുതിയെടുത്തതിനു ശേഷം തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം എത്തിക്കുന്നു.


മഴയില്‍ കുറവ് വന്നാല്‍ നല്‍കുന്ന വെള്ളത്തില്‍ 0.55 ടി.എം.സി കുറച്ചു നല്‍കിയാല്‍ മതിയെന്ന 1991ല്‍ കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ വാക്കാല്‍ നല്‍കിയ ഉത്തരവ് മറയാക്കിയാണ് തമിഴ്‌നാട് ഷോളയാര്‍ ഡാം നിറച്ചു നല്‍കാത്തത്. ഇത്തവണ ഏറ്റവുമധികം മഴ ലഭിച്ചത് വാല്‍പ്പാറ, ഷോളയാര്‍ മേഖലയിലാണ്. അപ്പര്‍ ഷോളയാറില്‍നിന്നും ഒരു വര്‍ഷം കേരളത്തിന് 12.3 ടി.എം.സി വെള്ളം തമിഴ്‌നാട് നല്‍കണമെന്നാണ് വ്യവസ്ഥ.


കേരളത്തിന് അവകാശപ്പെട്ട വെള്ളം ഉപയോഗിച്ച് അപ്പര്‍ ഷോളയാര്‍, സര്‍ക്കാര്‍പതി പവര്‍ ഹൗസുകളില്‍നിന്നും പ്രതിവര്‍ഷം 900 കോടിയോളം രൂപയുടെ വൈദ്യുതി തമിഴ്‌നാട് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  3 minutes ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  4 minutes ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  10 minutes ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  10 minutes ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  19 minutes ago
No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  28 minutes ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  36 minutes ago
No Image

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം പെട്ടെന്നുണ്ടായതല്ല; സൂചനകള്‍ ഏറെക്കാലം മുന്‍പേ നല്‍കി തുടങ്ങിയിരുന്നു 

International
  •  43 minutes ago
No Image

ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം;  ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

Kerala
  •  an hour ago
No Image

ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ

Saudi-arabia
  •  an hour ago