ഇംഗ്ലീഷ് പ്രീമിയർ ലീഗ്; താരങ്ങൾക്ക് നോമ്പ് തുറക്കാൻ പ്രത്യേക ഇടവേള ഏർപ്പെടുത്തി അധികൃതർ
ലണ്ടൻ: ലോകത്തെ ഏറ്റവും ആവേശകരമായ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണയും റമദാൻ നോമ്പ് അനുഷ്ഠിക്കുന്ന താരങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരത്തിനിടെ മുസ്ലീം കളിക്കാർക്ക് നോമ്പ് തുറക്കാനായി ചെറിയ ഇടവേളകൾ നൽകുമെന്ന് പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കി.
2021-ൽ ആരംഭിച്ച ഈ നയം, കളിക്കാർക്ക് വെള്ളവും എനർജി ജെല്ലുകളും കഴിച്ച് ഉപവാസം അവസാനിപ്പിക്കാൻ അവസരമൊരുക്കുന്നു. കളി തടസ്സപ്പെടാത്ത രീതിയിൽ ഗോൾ-കിക്ക് അല്ലെങ്കിൽ ത്രോ-ഇൻ പോലുള്ള സ്വാഭാവിക വിരാമങ്ങൾ ഉണ്ടാകുമ്പോഴാണ് റഫറിമാർ ഇതിനായി സമയം അനുവദിക്കുക.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മിക്ക പ്രമുഖ ക്ലബ്ബുകളിലും റമദാൻ നോമ്പ് അനുഷ്ഠിക്കുന്ന ഒട്ടേറെ പ്രമുഖ താരങ്ങളുണ്ട്. ലിവർപൂളിന്റെ ഇതിഹാസ താരം മുഹമ്മദ് സലാ, പ്രതിരോധ നിരയിലെ ഇബ്രാഹിമ കൊണാറ്റെ എന്നിവരും ആഴ്‌സണലിന്റെ കരുത്തനായ ഡിഫൻഡർ വില്യം സാലിബയും നോമ്പ് കാലയളവിലും കളിക്കളത്തിൽ സജീവമാകുന്നവരാണ്. മാഞ്ചസ്റ്റർ സിറ്റി നിരയിൽ റയാൻ ഐറ്റ്-നൂരി, ഉമർ മർമൂഷ് എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ അമദ് ഡിയാല്ലോ, നൗസെയർ മസ്രൗയി എന്നിവരും റമദാൻ നോമ്പ് അനുഷ്ഠിക്കുന്നവരാണ്.
ഫെബ്രുവരി 17 മുതൽ മാർച്ച് 18 വരെയാണ് ഇത്തവണ റമദാൻ കാലയളവ്. ഈ വാരാന്ത്യത്തിൽ നടക്കുന്ന ആഴ്സണൽ - ടോട്ടൻഹാം നോർത്ത് ലണ്ടൻ ഡെർബി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഈ നിയമം നടപ്പിലാക്കും. യുകെയിൽ നിലവിൽ വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിലാണ് സൂര്യാസ്തമയം എന്നതിനാൽ വൈകുന്നേരത്തെ മത്സരങ്ങളിലാകും ഈ ക്രമീകരണം വരിക.
ഉപവസിക്കുന്ന കളിക്കാരെ നേരത്തെ തന്നെ തിരിച്ചറിയാൻ റഫറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേവലം നിമിഷങ്ങൾ മാത്രം നീളുന്ന ഈ ഇടവേളകൾ കളിയുടെ തന്ത്രങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് ലീഗ് അധികൃതർ ഇത് നടപ്പിലാക്കുന്നത്. ഫുട്ബോൾ മൈതാനങ്ങളിൽ വൈവിധ്യങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്നതിന്റെ വലിയൊരു ഉദാഹരണമായാണ് കായിക ലോകം ഇതിനെ കാണുന്നത്.
The English Premier League has introduced a special in-game pause to allow Muslim players to break their fast during Ramadan. Match officials coordinate brief stoppages around sunset so players can take fluids and dates on the sidelines without affecting competitive fairness. The move has been widely welcomed as a gesture of inclusivity and respect for religious observance in top-flight football.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."