HOME
DETAILS

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; താരങ്ങൾക്ക് നോമ്പ് തുറക്കാൻ പ്രത്യേക ഇടവേള ഏർപ്പെടുത്തി അധികൃതർ

  
February 20, 2026 | 10:37 AM

premier league introduces special break for players to break fast

ലണ്ടൻ: ലോകത്തെ ഏറ്റവും ആവേശകരമായ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണയും റമദാൻ നോമ്പ് അനുഷ്ഠിക്കുന്ന താരങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരത്തിനിടെ മുസ്ലീം കളിക്കാർക്ക് നോമ്പ് തുറക്കാനായി ചെറിയ ഇടവേളകൾ നൽകുമെന്ന് പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കി.

2021-ൽ ആരംഭിച്ച ഈ നയം, കളിക്കാർക്ക് വെള്ളവും എനർജി ജെല്ലുകളും കഴിച്ച് ഉപവാസം അവസാനിപ്പിക്കാൻ അവസരമൊരുക്കുന്നു. കളി തടസ്സപ്പെടാത്ത രീതിയിൽ ഗോൾ-കിക്ക് അല്ലെങ്കിൽ ത്രോ-ഇൻ പോലുള്ള സ്വാഭാവിക വിരാമങ്ങൾ ഉണ്ടാകുമ്പോഴാണ് റഫറിമാർ ഇതിനായി സമയം അനുവദിക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മിക്ക പ്രമുഖ ക്ലബ്ബുകളിലും റമദാൻ നോമ്പ് അനുഷ്ഠിക്കുന്ന ഒട്ടേറെ പ്രമുഖ താരങ്ങളുണ്ട്. ലിവർപൂളിന്റെ ഇതിഹാസ താരം മുഹമ്മദ് സലാ, പ്രതിരോധ നിരയിലെ ഇബ്രാഹിമ കൊണാറ്റെ എന്നിവരും ആഴ്‌സണലിന്റെ കരുത്തനായ ഡിഫൻഡർ വില്യം സാലിബയും നോമ്പ് കാലയളവിലും കളിക്കളത്തിൽ സജീവമാകുന്നവരാണ്. മാഞ്ചസ്റ്റർ സിറ്റി നിരയിൽ റയാൻ ഐറ്റ്-നൂരി, ഉമർ മർമൂഷ് എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ അമദ് ഡിയാല്ലോ, നൗസെയർ മസ്രൗയി എന്നിവരും റമദാൻ നോമ്പ് അനുഷ്ഠിക്കുന്നവരാണ്. 

ഫെബ്രുവരി 17 മുതൽ മാർച്ച് 18 വരെയാണ് ഇത്തവണ റമദാൻ കാലയളവ്. ഈ വാരാന്ത്യത്തിൽ നടക്കുന്ന ആഴ്സണൽ - ടോട്ടൻഹാം നോർത്ത് ലണ്ടൻ ഡെർബി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഈ നിയമം നടപ്പിലാക്കും. യുകെയിൽ നിലവിൽ വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിലാണ് സൂര്യാസ്തമയം എന്നതിനാൽ വൈകുന്നേരത്തെ മത്സരങ്ങളിലാകും ഈ ക്രമീകരണം വരിക.

ഉപവസിക്കുന്ന കളിക്കാരെ നേരത്തെ തന്നെ തിരിച്ചറിയാൻ റഫറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേവലം നിമിഷങ്ങൾ മാത്രം നീളുന്ന ഈ ഇടവേളകൾ കളിയുടെ തന്ത്രങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് ലീഗ് അധികൃതർ ഇത് നടപ്പിലാക്കുന്നത്. ഫുട്ബോൾ മൈതാനങ്ങളിൽ വൈവിധ്യങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്നതിന്റെ വലിയൊരു ഉദാഹരണമായാണ് കായിക ലോകം ഇതിനെ കാണുന്നത്.

The English Premier League has introduced a special in-game pause to allow Muslim players to break their fast during Ramadan. Match officials coordinate brief stoppages around sunset so players can take fluids and dates on the sidelines without affecting competitive fairness. The move has been widely welcomed as a gesture of inclusivity and respect for religious observance in top-flight football.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  5 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  5 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  5 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  5 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  5 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  5 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  5 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  5 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  5 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  5 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  5 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  5 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  5 days ago