HOME
DETAILS

എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

  
backup
June 25, 2016 | 4:23 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%9f

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. മിനിക്കോയി സ്വദേശി മുഹമ്മദ്(68) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി എയര്‍ ആംബുലന്‍സുകള്‍ കേടായി സര്‍വീസ് നടത്താനാവാത്ത അവസ്ഥയിലാണ്. ഇതേത്തുടര്‍ന്നാണ് ഹൃദ്രോഗബാധിതനായ മുഹമ്മദ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് പേരാണ് വിദഗ്ധ ചികിത്സയ്ക്കായി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്നത്. ഇന്നലെ നേവിയുടെ ഡോര്‍ണിയര്‍ ഹെലിക്കോപ്റ്റര്‍ എത്തിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. തുടര്‍ന്ന് മറ്റ് രണ്ടുപേരെ കൊച്ചിയില്‍ എത്തിച്ചു. കില്‍ത്താന്‍ ദ്വീപ് സ്വദേശികളായ തുടയെല്ല് പൊട്ടിയ ഒന്‍പത് മാസം പ്രായമുള്ള മഫീദ മിസ്‌രി എന്ന കുട്ടിയെയും മാലിഹ എന്ന എഴുപതുകാരിയെയുമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. മഫീദ മിസ്‌രിയുടെ തുടയെല്ല് പൊട്ടിയത് നാലു ദിവസം മുന്‍പാണ്.
1984 നുശേഷം ആദ്യമായാണ് എയര്‍ ആംബുലന്‍സ് ലഭിക്കാതെ ലക്ഷദ്വീപില്‍ ഒരാള്‍ മരിക്കുന്നത്. പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയെതുടര്‍ന്നാണ് നേവിയുടെ ആംബുലന്‍സും എത്താന്‍ വൈകിയതെന്ന് ദ്വീപ് നിവാസികള്‍ ആരോപിച്ചു. അവര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നേവിയുെട ആംബുലന്‍സ് നേരത്തെ എത്തുമായിരുന്നുവെന്നും മരണം ഒഴിവാക്കാനാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. സാധാരണ എയര്‍ ആംബുലന്‍സുകള്‍ കേടായാല്‍ ഉടനടി നന്നാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് ആംബുലന്‍സുകളും ആറുദിവസമായി പ്രവര്‍ത്തനരഹിതമായെങ്കലും ഇതുവരെ നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡി. കോളജിൽ ജലവിതരണം ഭാഗികമായി ആരംഭിച്ചു

Kerala
  •  3 days ago
No Image

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: കൊല്ലം-എറണാകുളം മെമു അടക്കം ആറ് സ്പെഷൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ

Kerala
  •  3 days ago
No Image

ഗര്‍ഭിണിയായ ഭാര്യയെ അമ്പരപ്പിക്കാന്‍ ഹെലികോപ്റ്ററില്‍ 'പൂമഴ'; മംഗളൂരുവില്‍ നിന്നൊരു റോയല്‍ ബേബി ഷവര്‍

National
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ് ബൈജുവും പുറത്തേക്ക്: വിധി ഇന്ന്

Kerala
  •  3 days ago
No Image

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: പി.ബി യോഗം ഇന്ന്; ആകാംക്ഷയോടെ കേരളം

Kerala
  •  3 days ago
No Image

മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ചു; കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് 

Kerala
  •  3 days ago
No Image

ട്രൈബ്യൂണലുകൾ കേന്ദ്രത്തിന്റെ സൃഷ്ടി, ഇപ്പോൾ വലിയ തലവേദന; അറ്റോർണി ജനറലിനോട് സുപ്രിംകോടതി

National
  •  3 days ago
No Image

'നേരത്തെ പണമടയ്ക്കൂ.. തീര്‍ച്ചയായും നേടൂ' അബൂദബിയില്‍ ട്രാഫിക് പിഴകളില്‍ 35% വരെ കിഴിവ്

uae
  •  3 days ago
No Image

കശ്മീർ വിഷയം: 'പാകിസ്ഥാൻ മായാലോകത്തുനിന്ന് പുറത്തുവരണം'; യു.എന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

latest
  •  3 days ago
No Image

രാഷ്ട്രീയപ്പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിയന്ത്രണമില്ല; ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി നോട്ടീസ്

National
  •  3 days ago