HOME
DETAILS

എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

  
backup
June 25, 2016 | 4:23 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%9f

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. മിനിക്കോയി സ്വദേശി മുഹമ്മദ്(68) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി എയര്‍ ആംബുലന്‍സുകള്‍ കേടായി സര്‍വീസ് നടത്താനാവാത്ത അവസ്ഥയിലാണ്. ഇതേത്തുടര്‍ന്നാണ് ഹൃദ്രോഗബാധിതനായ മുഹമ്മദ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് പേരാണ് വിദഗ്ധ ചികിത്സയ്ക്കായി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്നത്. ഇന്നലെ നേവിയുടെ ഡോര്‍ണിയര്‍ ഹെലിക്കോപ്റ്റര്‍ എത്തിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. തുടര്‍ന്ന് മറ്റ് രണ്ടുപേരെ കൊച്ചിയില്‍ എത്തിച്ചു. കില്‍ത്താന്‍ ദ്വീപ് സ്വദേശികളായ തുടയെല്ല് പൊട്ടിയ ഒന്‍പത് മാസം പ്രായമുള്ള മഫീദ മിസ്‌രി എന്ന കുട്ടിയെയും മാലിഹ എന്ന എഴുപതുകാരിയെയുമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. മഫീദ മിസ്‌രിയുടെ തുടയെല്ല് പൊട്ടിയത് നാലു ദിവസം മുന്‍പാണ്.
1984 നുശേഷം ആദ്യമായാണ് എയര്‍ ആംബുലന്‍സ് ലഭിക്കാതെ ലക്ഷദ്വീപില്‍ ഒരാള്‍ മരിക്കുന്നത്. പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയെതുടര്‍ന്നാണ് നേവിയുടെ ആംബുലന്‍സും എത്താന്‍ വൈകിയതെന്ന് ദ്വീപ് നിവാസികള്‍ ആരോപിച്ചു. അവര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നേവിയുെട ആംബുലന്‍സ് നേരത്തെ എത്തുമായിരുന്നുവെന്നും മരണം ഒഴിവാക്കാനാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. സാധാരണ എയര്‍ ആംബുലന്‍സുകള്‍ കേടായാല്‍ ഉടനടി നന്നാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് ആംബുലന്‍സുകളും ആറുദിവസമായി പ്രവര്‍ത്തനരഹിതമായെങ്കലും ഇതുവരെ നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം; തീരുമാനങ്ങളിൽ ഇനി രക്ഷിതാക്കൾക്കും അധ്യാപകർക്കും നേരിട്ട് ഇടപെടാം

uae
  •  6 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ; കാസര്‍കോട്, കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Kerala
  •  6 hours ago
No Image

ഷാർജയിൽ വൻ തീപിടുത്തം; പുക നിറഞ്ഞ അപ്പാർട്ട്മെന്റിൽ നിന്ന് നവജാതശിശുവിനെ സാഹസികമായി രക്ഷിച്ച് സിവിൽ ഡിഫൻസ്

uae
  •  7 hours ago
No Image

'ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണം'  നിര്‍ദ്ദേശവുമായി ടെഹ്റാനിലെ ഇന്ത്യന്‍ എംബസി

International
  •  7 hours ago
No Image

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍; പരീക്ഷ നടത്തിപ്പില്‍ അതീവ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം

National
  •  7 hours ago
No Image

മൂല്യനിര്‍ണയത്തിലെ പാളിച്ച: കേന്ദ്രത്തിനും സി.ബി.എസ്.ഇക്കും നോട്ടിസയച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  8 hours ago
No Image

വിവാഹ നിശ്ചയ ഒരുക്കങ്ങള്‍ക്കിടെ 21കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala
  •  8 hours ago
No Image

വോട്ടുകൊള്ളയില്‍ ചീഫ് ജസ്റ്റിസിന് കത്തയക്കും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടും...; ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ അഞ്ച് കാര്യങ്ങളില്‍ തീരുമാനം

National
  •  8 hours ago
No Image

കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവും വധഭീഷണിയും; ഒരാള്‍ അറസ്റ്റില്‍

National
  •  8 hours ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

Kerala
  •  9 hours ago

No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

National
  •  11 hours ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  12 hours ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  13 hours ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  13 hours ago