HOME
DETAILS

എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

  
backup
June 25, 2016 | 4:23 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%9f

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. മിനിക്കോയി സ്വദേശി മുഹമ്മദ്(68) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി എയര്‍ ആംബുലന്‍സുകള്‍ കേടായി സര്‍വീസ് നടത്താനാവാത്ത അവസ്ഥയിലാണ്. ഇതേത്തുടര്‍ന്നാണ് ഹൃദ്രോഗബാധിതനായ മുഹമ്മദ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് പേരാണ് വിദഗ്ധ ചികിത്സയ്ക്കായി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്നത്. ഇന്നലെ നേവിയുടെ ഡോര്‍ണിയര്‍ ഹെലിക്കോപ്റ്റര്‍ എത്തിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. തുടര്‍ന്ന് മറ്റ് രണ്ടുപേരെ കൊച്ചിയില്‍ എത്തിച്ചു. കില്‍ത്താന്‍ ദ്വീപ് സ്വദേശികളായ തുടയെല്ല് പൊട്ടിയ ഒന്‍പത് മാസം പ്രായമുള്ള മഫീദ മിസ്‌രി എന്ന കുട്ടിയെയും മാലിഹ എന്ന എഴുപതുകാരിയെയുമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. മഫീദ മിസ്‌രിയുടെ തുടയെല്ല് പൊട്ടിയത് നാലു ദിവസം മുന്‍പാണ്.
1984 നുശേഷം ആദ്യമായാണ് എയര്‍ ആംബുലന്‍സ് ലഭിക്കാതെ ലക്ഷദ്വീപില്‍ ഒരാള്‍ മരിക്കുന്നത്. പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയെതുടര്‍ന്നാണ് നേവിയുടെ ആംബുലന്‍സും എത്താന്‍ വൈകിയതെന്ന് ദ്വീപ് നിവാസികള്‍ ആരോപിച്ചു. അവര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നേവിയുെട ആംബുലന്‍സ് നേരത്തെ എത്തുമായിരുന്നുവെന്നും മരണം ഒഴിവാക്കാനാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. സാധാരണ എയര്‍ ആംബുലന്‍സുകള്‍ കേടായാല്‍ ഉടനടി നന്നാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് ആംബുലന്‍സുകളും ആറുദിവസമായി പ്രവര്‍ത്തനരഹിതമായെങ്കലും ഇതുവരെ നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു റയൽ മാഡ്രിഡ് കളിക്കാരനായിരുന്നെങ്കിൽ 2023-ലെ ബാലൺ ഡി'ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് പകരം അവന് ലഭിക്കുമായിരുന്നു'; ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ

Football
  •  13 days ago
No Image

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന വാർത്താസമ്മേളനം നാളെ; രാജ്യവ്യാപക എസ്‌ഐആർ തീയതി പ്രഖ്യാപിച്ചേക്കും

National
  •  13 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കുമെന്ന സൂചന നൽകി സഊദി ഉന്നത ഉദ്യോ​ഗസ്ഥൻ: ആരാണ് തുർക്കി അൽ-ഷെയ്ഖ്; ഓൾഡ് ട്രാഫോർഡിലേക്ക് ഉറ്റുനോക്കി ലോകം

Saudi-arabia
  •  13 days ago
No Image

യുവതിയുടെ മൃതദേഹം പൊലിസ് സ്റ്റേഷന് സമീപത്ത്; കൊലപാതകം ദൃശ്യം സിസിടിവിയിൽ, കാമുകനായി തെരച്ചിൽ

crime
  •  13 days ago
No Image

'അദ്ദേഹം ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്'; ശ്രേയസ് അയ്യർക്ക് മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വമ്പൻ പ്രശംസ

Cricket
  •  13 days ago
No Image

ആശങ്കയിലായി യുഎഇയിലെ കേരള സിലബസ് വിദ്യാര്‍ഥികള്‍; അധ്യയനം ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ എത്തിയില്ല

uae
  •  13 days ago
No Image

'നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും'; മമ്മൂട്ടിക്കും മോഹൻലാലിനും കമൽഹാസനും കത്ത്; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് ആശാ വർക്കേഴ്സ്

Kerala
  •  13 days ago
No Image

വിപിഎൻ ഉപയോ​ഗത്തിൽ യുഎഇ ബഹുദൂരം മുന്നിൽ; രാജ്യത്ത് ഇത് നിയമവിരുദ്ധമോ?

uae
  •  13 days ago
No Image

കൊച്ചു കുഞ്ഞിന് മുന്നിൽ ഇട്ട് തീവ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടുകാർക്ക് മ‍ർദ്ദനം, സ്ത്രീകൾക്ക് പീഡനം; അറസ്റ്റ്

crime
  •  13 days ago
No Image

ദുബൈയിലെ ഗതാഗത വികസനം: പ്രോപ്പർട്ടികളുടെ വിലയിൽ 16% വരെ വർധന; കൂടുതൽ വർധനവ് ഈ പ്രദേശങ്ങളിൽ

uae
  •  13 days ago