HOME
DETAILS

എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

  
backup
June 25, 2016 | 4:23 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%9f

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. മിനിക്കോയി സ്വദേശി മുഹമ്മദ്(68) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി എയര്‍ ആംബുലന്‍സുകള്‍ കേടായി സര്‍വീസ് നടത്താനാവാത്ത അവസ്ഥയിലാണ്. ഇതേത്തുടര്‍ന്നാണ് ഹൃദ്രോഗബാധിതനായ മുഹമ്മദ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് പേരാണ് വിദഗ്ധ ചികിത്സയ്ക്കായി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്നത്. ഇന്നലെ നേവിയുടെ ഡോര്‍ണിയര്‍ ഹെലിക്കോപ്റ്റര്‍ എത്തിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. തുടര്‍ന്ന് മറ്റ് രണ്ടുപേരെ കൊച്ചിയില്‍ എത്തിച്ചു. കില്‍ത്താന്‍ ദ്വീപ് സ്വദേശികളായ തുടയെല്ല് പൊട്ടിയ ഒന്‍പത് മാസം പ്രായമുള്ള മഫീദ മിസ്‌രി എന്ന കുട്ടിയെയും മാലിഹ എന്ന എഴുപതുകാരിയെയുമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. മഫീദ മിസ്‌രിയുടെ തുടയെല്ല് പൊട്ടിയത് നാലു ദിവസം മുന്‍പാണ്.
1984 നുശേഷം ആദ്യമായാണ് എയര്‍ ആംബുലന്‍സ് ലഭിക്കാതെ ലക്ഷദ്വീപില്‍ ഒരാള്‍ മരിക്കുന്നത്. പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയെതുടര്‍ന്നാണ് നേവിയുടെ ആംബുലന്‍സും എത്താന്‍ വൈകിയതെന്ന് ദ്വീപ് നിവാസികള്‍ ആരോപിച്ചു. അവര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നേവിയുെട ആംബുലന്‍സ് നേരത്തെ എത്തുമായിരുന്നുവെന്നും മരണം ഒഴിവാക്കാനാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. സാധാരണ എയര്‍ ആംബുലന്‍സുകള്‍ കേടായാല്‍ ഉടനടി നന്നാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് ആംബുലന്‍സുകളും ആറുദിവസമായി പ്രവര്‍ത്തനരഹിതമായെങ്കലും ഇതുവരെ നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ ഗാന്ധി ഇന്നെത്തും; യു.ഡി.എഫ് നേതാക്കളുമായി നിർണായക ചർച്ച

Kerala
  •  a day ago
No Image

ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് ഇന്ന് വിദഗ്ധ പരിശോധന; എംആർഐ സ്കാനിംഗ് നടത്തും, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

Kerala
  •  a day ago
No Image

വീണയുടെ പരുക്ക് ആയുധമാക്കി സി.പി.എം; പ്രതിരോധിച്ച് കോൺഗ്രസ്

Kerala
  •  a day ago
No Image

ജംഇയ്യതുൽ മുദരിസീൻ ദർസ് വാർഷിക പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.86 % വിജയം

Kerala
  •  a day ago
No Image

ചെറുപയറും മല്ലിയും സ്റ്റോക്കില്ല; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്‌പെൻഷൻ

Kerala
  •  a day ago
No Image

‌റമദാനിലെ അത്താഴം; പൂർവകാല നേതാക്കളെ തള്ളി മുജാഹിദുകൾ, അങ്കലാപ്പിലായി സാധാരണ അണികൾ

Kerala
  •  a day ago
No Image

പുത്തനങ്ങാടി മസ്ജിദ്; രക്തസാക്ഷികളുറങ്ങുന്ന ഭൂമി

Kerala
  •  a day ago
No Image

ടോൾ പ്ലാസകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ 

Kerala
  •  a day ago
No Image

വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്‌യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

'കണ്ടും മിണ്ടിയും 'ഇരുവർ'; പിണറായി വിജയനും, മോഹൻലാലുമായുള്ള അഭിമുഖം ഇന്ന് പുറത്തിറങ്ങും 

Kerala
  •  a day ago