HOME
DETAILS

വിഴിഞ്ഞം തുറമുഖ നിര്‍മാണം ഭൂരിഭാഗം പണികളും നിലച്ചു

  
backup
May 19, 2018 | 1:49 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be-4

 

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിയുടെ പ്രധാന പല പണികളും നിലച്ചിരിക്കുന്നു.
ആവശ്യമായ കല്ല് കിട്ടിയില്ലെങ്കില്‍ നിശ്ചയിച്ച സമയത്ത് തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് തുറമുഖ മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ക്വാറികളില്‍ നിന്ന് കല്ലെടുക്കുന്നതിന് തുറമുഖ കമ്പനിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇത് തടസപ്പെട്ടതാണ് തിരിച്ചടിയായത്. പണികള്‍ ഇഴയുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുലിമുട്ട് നിര്‍മാണം. 3.1 കിലോമീറ്റര്‍ പുലിമുട്ട് വേണ്ടിടത്ത് അര കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുളളത്.
കരയില്‍ നിന്ന് കടലിലേക്ക് നിര്‍മിക്കുന്ന പുലിമുട്ടിനായി 1463 കോടി രൂപയാണ്‌ചെലവാക്കുന്നത്. മണ്‍സൂണിന് മുന്‍പ് കര വഴിയും കടല്‍ വഴി കൂറ്റന്‍ ബാര്‍ജുകളിലും കല്ലെത്തിച്ച് പുലിമുട്ട് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ തടസം വന്നതിനാല്‍ ഇനി മണ്‍സൂണ്‍ അവസാനിച്ച ശേഷമേ കല്ലെത്തിക്കുന്ന ജോലി നടക്കൂ. കൂടാതെ പുലിമുട്ട് നിര്‍മിക്കുന്നതിന് എത്തിച്ച അനുബന്ധ ഉപകരണങ്ങളും ഉപയോഗക്കിനാകാത്ത അവസ്ഥയാണ്.
2015 ഡിസംബര്‍ അഞ്ചിനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. 2019 ഡിസംബര്‍ 19 ന് പൂര്‍ത്തിയാകുമെന്നാണ് കരാര്‍. തുറമുഖ ജെട്ടിയടക്കമുള്ള നിര്‍മാണങ്ങള്‍ക്ക് ഇനി വേണ്ടത് 70 ലക്ഷം ടണ്‍ കല്ലാണ്.
ഇതിന് സംവിധാനമൊരുക്കാതെ പണികള്‍ മുന്നോട്ട് പോകില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനവ സാഹോദര്യം നിലനിർത്തുക: കോഴിക്കോട് മുഖ്യഖാസി

Kerala
  •  12 days ago
No Image

സഹനവും ത്യാഗവും അന്തിമ വിജയം നൽകും: സാദിഖലി തങ്ങൾ

Kerala
  •  12 days ago
No Image

ലോകസമാധാനത്തിന്റെ സന്ദേശവാഹകരാവുക: ജിഫ്‌രി തങ്ങള്‍

Kerala
  •  12 days ago
No Image

കൂട്ടിരിപ്പുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ എസി ഓഫാക്കി; ധാക്കയിലെ ആശുപത്രിയില്‍ 6 നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം

International
  •  12 days ago
No Image

സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടാകും; ഡി.കെ മുഖ്യമന്ത്രിയാകും, ഗവര്‍ണറെ കാണാന്‍ സമയം തേടി

National
  •  12 days ago
No Image

മാസപ്പടി കേസ്: വീണയുടെ ഫോൺ പരിശോധന നിർണായകം; അക്കൗണ്ടുകൾ മരവിപ്പിച്ചു; റെയ്ഡിനിടെയുണ്ടായ അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ഇഡി

Kerala
  •  12 days ago
No Image

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: പ്രതികൾക്കെതിരെ പൊലിസിനെ മർദ്ദിച്ചതിനും കേസെടുക്കും; 5 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും

Kerala
  •  12 days ago
No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  12 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  12 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  12 days ago