HOME
DETAILS

വിഴിഞ്ഞം തുറമുഖ നിര്‍മാണം ഭൂരിഭാഗം പണികളും നിലച്ചു

  
backup
May 19, 2018 | 1:49 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be-4

 

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിയുടെ പ്രധാന പല പണികളും നിലച്ചിരിക്കുന്നു.
ആവശ്യമായ കല്ല് കിട്ടിയില്ലെങ്കില്‍ നിശ്ചയിച്ച സമയത്ത് തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് തുറമുഖ മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ക്വാറികളില്‍ നിന്ന് കല്ലെടുക്കുന്നതിന് തുറമുഖ കമ്പനിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇത് തടസപ്പെട്ടതാണ് തിരിച്ചടിയായത്. പണികള്‍ ഇഴയുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുലിമുട്ട് നിര്‍മാണം. 3.1 കിലോമീറ്റര്‍ പുലിമുട്ട് വേണ്ടിടത്ത് അര കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുളളത്.
കരയില്‍ നിന്ന് കടലിലേക്ക് നിര്‍മിക്കുന്ന പുലിമുട്ടിനായി 1463 കോടി രൂപയാണ്‌ചെലവാക്കുന്നത്. മണ്‍സൂണിന് മുന്‍പ് കര വഴിയും കടല്‍ വഴി കൂറ്റന്‍ ബാര്‍ജുകളിലും കല്ലെത്തിച്ച് പുലിമുട്ട് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ തടസം വന്നതിനാല്‍ ഇനി മണ്‍സൂണ്‍ അവസാനിച്ച ശേഷമേ കല്ലെത്തിക്കുന്ന ജോലി നടക്കൂ. കൂടാതെ പുലിമുട്ട് നിര്‍മിക്കുന്നതിന് എത്തിച്ച അനുബന്ധ ഉപകരണങ്ങളും ഉപയോഗക്കിനാകാത്ത അവസ്ഥയാണ്.
2015 ഡിസംബര്‍ അഞ്ചിനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. 2019 ഡിസംബര്‍ 19 ന് പൂര്‍ത്തിയാകുമെന്നാണ് കരാര്‍. തുറമുഖ ജെട്ടിയടക്കമുള്ള നിര്‍മാണങ്ങള്‍ക്ക് ഇനി വേണ്ടത് 70 ലക്ഷം ടണ്‍ കല്ലാണ്.
ഇതിന് സംവിധാനമൊരുക്കാതെ പണികള്‍ മുന്നോട്ട് പോകില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  3 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  3 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  3 days ago