HOME
DETAILS

പെറുവിനെ പേടിക്കണം

  
backup
May 26, 2018 | 3:14 AM

%e0%b4%aa%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82


36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പെറു ടീം ലോകകപ്പ് മാമാങ്കത്തിനായി റഷ്യയിലെത്തുന്നു. 1982ലാണ് ടീം അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനിറങ്ങിയത്. അവരുടെ അഞ്ചാം ലോകകപ്പാണിത്. 1930, 1970, 78, 82 വര്‍ഷങ്ങളിലാണ് നേരത്തെ സാന്നിധ്യമറിയിച്ചത്. 1970ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് മികച്ച പ്രകടനം. ഫിഫ റാങ്കിങില്‍ 11ാം സ്ഥാനത്താണ് പെറു.
യോഗ്യതാ പോരാട്ടത്തിന്റെ കടമ്പകളും പിന്നീട് ന്യൂസിലന്‍ഡിനെതിരേ പ്ലേയോഫ് നൂല്‍പ്പാലവും കടന്നാണ് പെറു ഇത്തവണ യോഗ്യത പിടിച്ചെടുത്തത്. കരുത്തരായ ചിലിയുടെ ലോകകപ്പ് ഫൈനല്‍ റൗണ്ട് സ്വപ്നങ്ങള്‍ തകര്‍ത്താണ് പെറു എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അര്‍ജന്റീനക്കാരന്‍ റിക്കാര്‍ജോ അല്‍ബര്‍ട്ടോ ഗരേസയാണ് ടീമിന്റെ മാനേജര്‍. 2015 മുതല്‍ ടീമിനൊപ്പമുള്ള പരിശീലകന്റെ മികവ് കൂടിയാണ് ടീമിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ലോകകപ്പ് പ്രവേശം.
34കാരനായ പ്രതിരോധ താരം അല്‍ബര്‍ട്ട് റോഡ്രിഗസാണ് ടീമിന്റെ നായകന്‍. ടീമിനായി ഏറ്റവും കൂടുതല്‍ മത്സരിച്ച താരം ജെഫേഴ്‌സന്‍ എര്‍ഫാനാണ് നിര്‍ണായക താരം. സ്‌ട്രൈക്കറായ താരം 81 മത്സരങ്ങളാണ് പെറുവിനായി കളിച്ചിട്ടുള്ളത്. നിലവില്‍ ലോകോമോട്ടീവ് മോസ്‌ക്കോയുടെ താരം കൂടിയാണ് ജെഫേഴ്‌സന്‍.
മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്, ആസ്‌ത്രേലിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് പെറു. ഫ്രാന്‍സ് ഒഴികെയുള്ള രണ്ട് ടീമുകളെ കീഴടക്കാനുള്ള കഴിവും പ്രതിഭാ ശേഷിയും പെറുവിനുണ്ട് എന്നതിനാല്‍ അടുത്ത ഘട്ടത്തിലേക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  2 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  2 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  2 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  2 days ago