HOME
DETAILS

പെറുവിനെ പേടിക്കണം

  
backup
May 26, 2018 | 3:14 AM

%e0%b4%aa%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82


36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പെറു ടീം ലോകകപ്പ് മാമാങ്കത്തിനായി റഷ്യയിലെത്തുന്നു. 1982ലാണ് ടീം അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനിറങ്ങിയത്. അവരുടെ അഞ്ചാം ലോകകപ്പാണിത്. 1930, 1970, 78, 82 വര്‍ഷങ്ങളിലാണ് നേരത്തെ സാന്നിധ്യമറിയിച്ചത്. 1970ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് മികച്ച പ്രകടനം. ഫിഫ റാങ്കിങില്‍ 11ാം സ്ഥാനത്താണ് പെറു.
യോഗ്യതാ പോരാട്ടത്തിന്റെ കടമ്പകളും പിന്നീട് ന്യൂസിലന്‍ഡിനെതിരേ പ്ലേയോഫ് നൂല്‍പ്പാലവും കടന്നാണ് പെറു ഇത്തവണ യോഗ്യത പിടിച്ചെടുത്തത്. കരുത്തരായ ചിലിയുടെ ലോകകപ്പ് ഫൈനല്‍ റൗണ്ട് സ്വപ്നങ്ങള്‍ തകര്‍ത്താണ് പെറു എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അര്‍ജന്റീനക്കാരന്‍ റിക്കാര്‍ജോ അല്‍ബര്‍ട്ടോ ഗരേസയാണ് ടീമിന്റെ മാനേജര്‍. 2015 മുതല്‍ ടീമിനൊപ്പമുള്ള പരിശീലകന്റെ മികവ് കൂടിയാണ് ടീമിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ലോകകപ്പ് പ്രവേശം.
34കാരനായ പ്രതിരോധ താരം അല്‍ബര്‍ട്ട് റോഡ്രിഗസാണ് ടീമിന്റെ നായകന്‍. ടീമിനായി ഏറ്റവും കൂടുതല്‍ മത്സരിച്ച താരം ജെഫേഴ്‌സന്‍ എര്‍ഫാനാണ് നിര്‍ണായക താരം. സ്‌ട്രൈക്കറായ താരം 81 മത്സരങ്ങളാണ് പെറുവിനായി കളിച്ചിട്ടുള്ളത്. നിലവില്‍ ലോകോമോട്ടീവ് മോസ്‌ക്കോയുടെ താരം കൂടിയാണ് ജെഫേഴ്‌സന്‍.
മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്, ആസ്‌ത്രേലിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് പെറു. ഫ്രാന്‍സ് ഒഴികെയുള്ള രണ്ട് ടീമുകളെ കീഴടക്കാനുള്ള കഴിവും പ്രതിഭാ ശേഷിയും പെറുവിനുണ്ട് എന്നതിനാല്‍ അടുത്ത ഘട്ടത്തിലേക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  15 hours ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  15 hours ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  16 hours ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  16 hours ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  17 hours ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  17 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  17 hours ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  17 hours ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  18 hours ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  18 hours ago