HOME
DETAILS

ദേശീയപാതയോരത്തെ മദ്യശാല: ഹരജികള്‍ ഇന്നു പരിഗണിക്കും

  
backup
March 28, 2017 | 7:00 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be-4

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രിംകോടതി ഇന്നു പരിഗണിക്കും.
കേരളം, പഞ്ചാബ്, തമിഴ്‌നാട്, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നും ഉത്തരവ് ഏപ്രില്‍ ഒന്നിനു മുന്‍പ് നടപ്പാക്കണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.
ഈ സാഹചര്യത്തില്‍ സുപ്രിംകോടതി പറഞ്ഞ കാലാവധി അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഇന്നലെ ഇക്കാര്യം ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് കേസ് ഇന്നു ഉച്ചയ്ക്കു മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രഹുഡിന്റെ ബെഞ്ചാവും കേസ് പരിഗണിക്കുക. എന്നാല്‍, ജസ്റ്റിസ് ചന്ദ്രഹുഡ് ഇല്ലെങ്കില്‍ മറ്റൊരു ബെഞ്ച് രൂപീകരിച്ച് ഹരജിയില്‍ ഇന്നു തന്നെ വാദംകേള്‍ക്കുമെന്ന് അറ്റോര്‍ണി ജനറലിന് ചീഫ് ജസ്റ്റിസ് ഉറപ്പുകൊടുത്തു.
രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് നിരീക്ഷിച്ച് ഡിസംബറിലാണ് ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. റോഡിന് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും വേഗം അടച്ചുപൂട്ടണമെന്നും നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു ഹരജി നല്‍കിയ കേരളം, കള്ള്, ബിയര്‍, വൈന്‍ എന്നിവ വീര്യം കുറഞ്ഞവയാണെന്നും അതു മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യവില്‍പ്പന ശാലകളെല്ലാം പാതയോരങ്ങളില്‍ നിന്നു മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 എന്ന കാലാവധി അപര്യാപ്തമാണെന്നും കേരളം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യങ്ങളുള്‍പ്പെടെയുള്ള ഹരജികളാണ് ഇന്നു പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  6 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  6 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  6 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  6 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  6 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  6 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  6 days ago