HOME
DETAILS

ദേശീയപാതയോരത്തെ മദ്യശാല: ഹരജികള്‍ ഇന്നു പരിഗണിക്കും

  
backup
March 28, 2017 | 7:00 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be-4

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രിംകോടതി ഇന്നു പരിഗണിക്കും.
കേരളം, പഞ്ചാബ്, തമിഴ്‌നാട്, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നും ഉത്തരവ് ഏപ്രില്‍ ഒന്നിനു മുന്‍പ് നടപ്പാക്കണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.
ഈ സാഹചര്യത്തില്‍ സുപ്രിംകോടതി പറഞ്ഞ കാലാവധി അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഇന്നലെ ഇക്കാര്യം ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് കേസ് ഇന്നു ഉച്ചയ്ക്കു മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രഹുഡിന്റെ ബെഞ്ചാവും കേസ് പരിഗണിക്കുക. എന്നാല്‍, ജസ്റ്റിസ് ചന്ദ്രഹുഡ് ഇല്ലെങ്കില്‍ മറ്റൊരു ബെഞ്ച് രൂപീകരിച്ച് ഹരജിയില്‍ ഇന്നു തന്നെ വാദംകേള്‍ക്കുമെന്ന് അറ്റോര്‍ണി ജനറലിന് ചീഫ് ജസ്റ്റിസ് ഉറപ്പുകൊടുത്തു.
രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് നിരീക്ഷിച്ച് ഡിസംബറിലാണ് ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. റോഡിന് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും വേഗം അടച്ചുപൂട്ടണമെന്നും നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു ഹരജി നല്‍കിയ കേരളം, കള്ള്, ബിയര്‍, വൈന്‍ എന്നിവ വീര്യം കുറഞ്ഞവയാണെന്നും അതു മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യവില്‍പ്പന ശാലകളെല്ലാം പാതയോരങ്ങളില്‍ നിന്നു മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 എന്ന കാലാവധി അപര്യാപ്തമാണെന്നും കേരളം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യങ്ങളുള്‍പ്പെടെയുള്ള ഹരജികളാണ് ഇന്നു പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 days ago
No Image

ഡീസലില്ല, ഫണ്ടില്ല; കട്ടപ്പുറത്ത് എം.വി.ഡി വാഹനങ്ങള്‍, മന്ദഗതിയില്‍ റോഡ് സുരക്ഷാ പരിശോധനകള്‍

Kerala
  •  17 days ago
No Image

ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം; ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ മാത്രം

National
  •  17 days ago
No Image

കോട്ട ക്ഷേത്രത്തിലെ സ്വര്‍ണ മോഷണക്കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

Kerala
  •  17 days ago
No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  17 days ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  17 days ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  17 days ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  17 days ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  18 days ago