HOME
DETAILS

ദേശീയപാതയോരത്തെ മദ്യശാല: ഹരജികള്‍ ഇന്നു പരിഗണിക്കും

  
backup
March 28, 2017 | 7:00 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be-4

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രിംകോടതി ഇന്നു പരിഗണിക്കും.
കേരളം, പഞ്ചാബ്, തമിഴ്‌നാട്, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നും ഉത്തരവ് ഏപ്രില്‍ ഒന്നിനു മുന്‍പ് നടപ്പാക്കണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.
ഈ സാഹചര്യത്തില്‍ സുപ്രിംകോടതി പറഞ്ഞ കാലാവധി അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഇന്നലെ ഇക്കാര്യം ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് കേസ് ഇന്നു ഉച്ചയ്ക്കു മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രഹുഡിന്റെ ബെഞ്ചാവും കേസ് പരിഗണിക്കുക. എന്നാല്‍, ജസ്റ്റിസ് ചന്ദ്രഹുഡ് ഇല്ലെങ്കില്‍ മറ്റൊരു ബെഞ്ച് രൂപീകരിച്ച് ഹരജിയില്‍ ഇന്നു തന്നെ വാദംകേള്‍ക്കുമെന്ന് അറ്റോര്‍ണി ജനറലിന് ചീഫ് ജസ്റ്റിസ് ഉറപ്പുകൊടുത്തു.
രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് നിരീക്ഷിച്ച് ഡിസംബറിലാണ് ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. റോഡിന് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും വേഗം അടച്ചുപൂട്ടണമെന്നും നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു ഹരജി നല്‍കിയ കേരളം, കള്ള്, ബിയര്‍, വൈന്‍ എന്നിവ വീര്യം കുറഞ്ഞവയാണെന്നും അതു മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യവില്‍പ്പന ശാലകളെല്ലാം പാതയോരങ്ങളില്‍ നിന്നു മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 എന്ന കാലാവധി അപര്യാപ്തമാണെന്നും കേരളം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യങ്ങളുള്‍പ്പെടെയുള്ള ഹരജികളാണ് ഇന്നു പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  13 minutes ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  26 minutes ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  30 minutes ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  32 minutes ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  an hour ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  an hour ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  an hour ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  an hour ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  an hour ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  2 hours ago