HOME
DETAILS

ദേശീയപാതയോരത്തെ മദ്യശാല: ഹരജികള്‍ ഇന്നു പരിഗണിക്കും

  
backup
March 28, 2017 | 7:00 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be-4

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രിംകോടതി ഇന്നു പരിഗണിക്കും.
കേരളം, പഞ്ചാബ്, തമിഴ്‌നാട്, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നും ഉത്തരവ് ഏപ്രില്‍ ഒന്നിനു മുന്‍പ് നടപ്പാക്കണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.
ഈ സാഹചര്യത്തില്‍ സുപ്രിംകോടതി പറഞ്ഞ കാലാവധി അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഇന്നലെ ഇക്കാര്യം ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് കേസ് ഇന്നു ഉച്ചയ്ക്കു മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രഹുഡിന്റെ ബെഞ്ചാവും കേസ് പരിഗണിക്കുക. എന്നാല്‍, ജസ്റ്റിസ് ചന്ദ്രഹുഡ് ഇല്ലെങ്കില്‍ മറ്റൊരു ബെഞ്ച് രൂപീകരിച്ച് ഹരജിയില്‍ ഇന്നു തന്നെ വാദംകേള്‍ക്കുമെന്ന് അറ്റോര്‍ണി ജനറലിന് ചീഫ് ജസ്റ്റിസ് ഉറപ്പുകൊടുത്തു.
രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് നിരീക്ഷിച്ച് ഡിസംബറിലാണ് ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. റോഡിന് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും വേഗം അടച്ചുപൂട്ടണമെന്നും നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു ഹരജി നല്‍കിയ കേരളം, കള്ള്, ബിയര്‍, വൈന്‍ എന്നിവ വീര്യം കുറഞ്ഞവയാണെന്നും അതു മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യവില്‍പ്പന ശാലകളെല്ലാം പാതയോരങ്ങളില്‍ നിന്നു മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 എന്ന കാലാവധി അപര്യാപ്തമാണെന്നും കേരളം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യങ്ങളുള്‍പ്പെടെയുള്ള ഹരജികളാണ് ഇന്നു പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  6 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  6 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  6 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  6 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  6 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  6 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  6 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  6 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  6 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  6 days ago