HOME
DETAILS

വയനാട് കലക്ടറേ... ഒന്നു വിളിക്കാമോ? ഒരു ഫോണ്‍കോള്‍ മതി; ഒന്‍പതംഗ സംഘം നാട്ടിലെത്താന്‍

  
backup
April 04, 2020 | 7:51 AM

pls-call-wayanadu-collector-a-call-from-gundilpett-2020

സുനി അല്‍ഹാദി


കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് കര്‍ണാടകയില്‍നിന്നു യാത്രതിരിച്ച ഒന്‍പതംഗ മലയാളി സംഘം നാട്ടിലെത്താന്‍ കഴിയാതെ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങി. കൊപ്പലിലെ ഹുലുഹി ഗ്രാമത്തില്‍ ബേക്കറി നടത്തിവരുന്ന തിരൂരങ്ങാടി സ്വദേശികളാണ് മൂന്നുദിവസമായി ഗുണ്ടല്‍പേട്ടിലെ ഹോസ്റ്റലില്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്നത്.


ബേക്കറിയിയോടു ചേര്‍ന്നു തന്നെ താമസിച്ചിരുന്ന ഇവര്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന ഭീതിയെത്തുടര്‍ന്നാണ് കൊപ്പലില്‍നിന്ന് യാത്രതിരിച്ചത്. ഹുലുഹി പൊലിസിനോട് അനുവാദം ചോദിച്ചിട്ടാണ് യാത്ര ആരംഭിച്ചതെന്ന് സംഘത്തിലെ ഇല്യാസ് മുഹമ്മദ് പറഞ്ഞു. 650 കിലോമീറ്ററോളം വാഹനത്തിലും നടന്നുമായി മുത്തങ്ങയ്ക്ക് മുപ്പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മഡ്ഡൂരിലെത്തി. എന്നാല്‍ ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കുശേഷം വനമേഖലയില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
വാഹനമില്ലാതെ കടത്തിവിടില്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. മുത്തങ്ങ അതിര്‍ത്തിയില്‍ ഇവരുടെ സഹോദരന്മാര്‍ സത്യവാങ്മൂലവുമായി എത്തിയിരുന്നെങ്കിലും വനമേഖലയായതിനാല്‍ ഇവരെ കാല്‍നടയായി വിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല.


വയനാട് കലക്ടര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമെ ഇവരെ കൂട്ടിക്കൊണ്ടുവരാനുള്ള വാഹനം കടത്തിവിടാന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. 31ന് രാത്രിയോടെ ഇവരെ ആശുപത്രിയില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി ഗുണ്ടല്‍പേട്ടിലെ ഒരു ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.ആശ്രമത്തില്‍ യാതൊരുസൗകര്യവുമില്ലാത്തതിനെ തുടര്‍ന്ന് അടുത്തുള്ള അടഞ്ഞുകിടന്ന ഹോസ്റ്റലിലേക്കു മാറ്റി. ഇവിടെയും അവസ്ഥയില്‍ മാറ്റമില്ല.


ബേക്കറിയോടു ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടുന്നതു ഭയന്നാണ് നാട്ടിലേക്ക് തിരിച്ചതെന്നു സംഘത്തിലുള്ള സുബൈര്‍ കെ.വി, റഷീദ്, റഊഫ്, ഷുഹൈബ്, മൊയ്ദീന്‍കുട്ടി, മര്‍ഷൂക്, മുസ്തഫ, ഖാലിദ് എന്നിവര്‍ പറഞ്ഞു. വയനാട് കലക്ടര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ തങ്ങളെ മുത്തങ്ങ അതിര്‍ത്തിയില്‍ വാഹനത്തില്‍കൊണ്ടുപോയി വിടാമെന്ന് ഗുണ്ടല്‍പേട്ട് പൊലിസ് പറഞ്ഞതായി ഇവര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  7 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  7 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  7 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  7 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  7 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  7 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  7 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  7 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  7 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  7 days ago