HOME
DETAILS

വയനാട് കലക്ടറേ... ഒന്നു വിളിക്കാമോ? ഒരു ഫോണ്‍കോള്‍ മതി; ഒന്‍പതംഗ സംഘം നാട്ടിലെത്താന്‍

  
backup
April 04, 2020 | 7:51 AM

pls-call-wayanadu-collector-a-call-from-gundilpett-2020

സുനി അല്‍ഹാദി


കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് കര്‍ണാടകയില്‍നിന്നു യാത്രതിരിച്ച ഒന്‍പതംഗ മലയാളി സംഘം നാട്ടിലെത്താന്‍ കഴിയാതെ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങി. കൊപ്പലിലെ ഹുലുഹി ഗ്രാമത്തില്‍ ബേക്കറി നടത്തിവരുന്ന തിരൂരങ്ങാടി സ്വദേശികളാണ് മൂന്നുദിവസമായി ഗുണ്ടല്‍പേട്ടിലെ ഹോസ്റ്റലില്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്നത്.


ബേക്കറിയിയോടു ചേര്‍ന്നു തന്നെ താമസിച്ചിരുന്ന ഇവര്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന ഭീതിയെത്തുടര്‍ന്നാണ് കൊപ്പലില്‍നിന്ന് യാത്രതിരിച്ചത്. ഹുലുഹി പൊലിസിനോട് അനുവാദം ചോദിച്ചിട്ടാണ് യാത്ര ആരംഭിച്ചതെന്ന് സംഘത്തിലെ ഇല്യാസ് മുഹമ്മദ് പറഞ്ഞു. 650 കിലോമീറ്ററോളം വാഹനത്തിലും നടന്നുമായി മുത്തങ്ങയ്ക്ക് മുപ്പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മഡ്ഡൂരിലെത്തി. എന്നാല്‍ ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കുശേഷം വനമേഖലയില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
വാഹനമില്ലാതെ കടത്തിവിടില്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. മുത്തങ്ങ അതിര്‍ത്തിയില്‍ ഇവരുടെ സഹോദരന്മാര്‍ സത്യവാങ്മൂലവുമായി എത്തിയിരുന്നെങ്കിലും വനമേഖലയായതിനാല്‍ ഇവരെ കാല്‍നടയായി വിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല.


വയനാട് കലക്ടര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമെ ഇവരെ കൂട്ടിക്കൊണ്ടുവരാനുള്ള വാഹനം കടത്തിവിടാന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. 31ന് രാത്രിയോടെ ഇവരെ ആശുപത്രിയില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി ഗുണ്ടല്‍പേട്ടിലെ ഒരു ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.ആശ്രമത്തില്‍ യാതൊരുസൗകര്യവുമില്ലാത്തതിനെ തുടര്‍ന്ന് അടുത്തുള്ള അടഞ്ഞുകിടന്ന ഹോസ്റ്റലിലേക്കു മാറ്റി. ഇവിടെയും അവസ്ഥയില്‍ മാറ്റമില്ല.


ബേക്കറിയോടു ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടുന്നതു ഭയന്നാണ് നാട്ടിലേക്ക് തിരിച്ചതെന്നു സംഘത്തിലുള്ള സുബൈര്‍ കെ.വി, റഷീദ്, റഊഫ്, ഷുഹൈബ്, മൊയ്ദീന്‍കുട്ടി, മര്‍ഷൂക്, മുസ്തഫ, ഖാലിദ് എന്നിവര്‍ പറഞ്ഞു. വയനാട് കലക്ടര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ തങ്ങളെ മുത്തങ്ങ അതിര്‍ത്തിയില്‍ വാഹനത്തില്‍കൊണ്ടുപോയി വിടാമെന്ന് ഗുണ്ടല്‍പേട്ട് പൊലിസ് പറഞ്ഞതായി ഇവര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  a day ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  a day ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  a day ago
No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  a day ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  a day ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  a day ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  a day ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  a day ago
No Image

ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി

Kerala
  •  a day ago