HOME
DETAILS

വയനാട് കലക്ടറേ... ഒന്നു വിളിക്കാമോ? ഒരു ഫോണ്‍കോള്‍ മതി; ഒന്‍പതംഗ സംഘം നാട്ടിലെത്താന്‍

  
backup
April 04, 2020 | 7:51 AM

pls-call-wayanadu-collector-a-call-from-gundilpett-2020

സുനി അല്‍ഹാദി


കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് കര്‍ണാടകയില്‍നിന്നു യാത്രതിരിച്ച ഒന്‍പതംഗ മലയാളി സംഘം നാട്ടിലെത്താന്‍ കഴിയാതെ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങി. കൊപ്പലിലെ ഹുലുഹി ഗ്രാമത്തില്‍ ബേക്കറി നടത്തിവരുന്ന തിരൂരങ്ങാടി സ്വദേശികളാണ് മൂന്നുദിവസമായി ഗുണ്ടല്‍പേട്ടിലെ ഹോസ്റ്റലില്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്നത്.


ബേക്കറിയിയോടു ചേര്‍ന്നു തന്നെ താമസിച്ചിരുന്ന ഇവര്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന ഭീതിയെത്തുടര്‍ന്നാണ് കൊപ്പലില്‍നിന്ന് യാത്രതിരിച്ചത്. ഹുലുഹി പൊലിസിനോട് അനുവാദം ചോദിച്ചിട്ടാണ് യാത്ര ആരംഭിച്ചതെന്ന് സംഘത്തിലെ ഇല്യാസ് മുഹമ്മദ് പറഞ്ഞു. 650 കിലോമീറ്ററോളം വാഹനത്തിലും നടന്നുമായി മുത്തങ്ങയ്ക്ക് മുപ്പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മഡ്ഡൂരിലെത്തി. എന്നാല്‍ ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കുശേഷം വനമേഖലയില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
വാഹനമില്ലാതെ കടത്തിവിടില്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. മുത്തങ്ങ അതിര്‍ത്തിയില്‍ ഇവരുടെ സഹോദരന്മാര്‍ സത്യവാങ്മൂലവുമായി എത്തിയിരുന്നെങ്കിലും വനമേഖലയായതിനാല്‍ ഇവരെ കാല്‍നടയായി വിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല.


വയനാട് കലക്ടര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമെ ഇവരെ കൂട്ടിക്കൊണ്ടുവരാനുള്ള വാഹനം കടത്തിവിടാന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. 31ന് രാത്രിയോടെ ഇവരെ ആശുപത്രിയില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി ഗുണ്ടല്‍പേട്ടിലെ ഒരു ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.ആശ്രമത്തില്‍ യാതൊരുസൗകര്യവുമില്ലാത്തതിനെ തുടര്‍ന്ന് അടുത്തുള്ള അടഞ്ഞുകിടന്ന ഹോസ്റ്റലിലേക്കു മാറ്റി. ഇവിടെയും അവസ്ഥയില്‍ മാറ്റമില്ല.


ബേക്കറിയോടു ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടുന്നതു ഭയന്നാണ് നാട്ടിലേക്ക് തിരിച്ചതെന്നു സംഘത്തിലുള്ള സുബൈര്‍ കെ.വി, റഷീദ്, റഊഫ്, ഷുഹൈബ്, മൊയ്ദീന്‍കുട്ടി, മര്‍ഷൂക്, മുസ്തഫ, ഖാലിദ് എന്നിവര്‍ പറഞ്ഞു. വയനാട് കലക്ടര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ തങ്ങളെ മുത്തങ്ങ അതിര്‍ത്തിയില്‍ വാഹനത്തില്‍കൊണ്ടുപോയി വിടാമെന്ന് ഗുണ്ടല്‍പേട്ട് പൊലിസ് പറഞ്ഞതായി ഇവര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; മിഷന്‍ 'ആഗമന്‍ ദൗത്യം'

latest
  •  7 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  7 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  7 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  7 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  7 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  7 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  7 days ago