HOME
DETAILS

വയനാട് കലക്ടറേ... ഒന്നു വിളിക്കാമോ? ഒരു ഫോണ്‍കോള്‍ മതി; ഒന്‍പതംഗ സംഘം നാട്ടിലെത്താന്‍

  
backup
April 04, 2020 | 7:51 AM

pls-call-wayanadu-collector-a-call-from-gundilpett-2020

സുനി അല്‍ഹാദി


കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് കര്‍ണാടകയില്‍നിന്നു യാത്രതിരിച്ച ഒന്‍പതംഗ മലയാളി സംഘം നാട്ടിലെത്താന്‍ കഴിയാതെ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങി. കൊപ്പലിലെ ഹുലുഹി ഗ്രാമത്തില്‍ ബേക്കറി നടത്തിവരുന്ന തിരൂരങ്ങാടി സ്വദേശികളാണ് മൂന്നുദിവസമായി ഗുണ്ടല്‍പേട്ടിലെ ഹോസ്റ്റലില്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്നത്.


ബേക്കറിയിയോടു ചേര്‍ന്നു തന്നെ താമസിച്ചിരുന്ന ഇവര്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന ഭീതിയെത്തുടര്‍ന്നാണ് കൊപ്പലില്‍നിന്ന് യാത്രതിരിച്ചത്. ഹുലുഹി പൊലിസിനോട് അനുവാദം ചോദിച്ചിട്ടാണ് യാത്ര ആരംഭിച്ചതെന്ന് സംഘത്തിലെ ഇല്യാസ് മുഹമ്മദ് പറഞ്ഞു. 650 കിലോമീറ്ററോളം വാഹനത്തിലും നടന്നുമായി മുത്തങ്ങയ്ക്ക് മുപ്പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള മഡ്ഡൂരിലെത്തി. എന്നാല്‍ ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കുശേഷം വനമേഖലയില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
വാഹനമില്ലാതെ കടത്തിവിടില്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. മുത്തങ്ങ അതിര്‍ത്തിയില്‍ ഇവരുടെ സഹോദരന്മാര്‍ സത്യവാങ്മൂലവുമായി എത്തിയിരുന്നെങ്കിലും വനമേഖലയായതിനാല്‍ ഇവരെ കാല്‍നടയായി വിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല.


വയനാട് കലക്ടര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമെ ഇവരെ കൂട്ടിക്കൊണ്ടുവരാനുള്ള വാഹനം കടത്തിവിടാന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. 31ന് രാത്രിയോടെ ഇവരെ ആശുപത്രിയില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി ഗുണ്ടല്‍പേട്ടിലെ ഒരു ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.ആശ്രമത്തില്‍ യാതൊരുസൗകര്യവുമില്ലാത്തതിനെ തുടര്‍ന്ന് അടുത്തുള്ള അടഞ്ഞുകിടന്ന ഹോസ്റ്റലിലേക്കു മാറ്റി. ഇവിടെയും അവസ്ഥയില്‍ മാറ്റമില്ല.


ബേക്കറിയോടു ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടുന്നതു ഭയന്നാണ് നാട്ടിലേക്ക് തിരിച്ചതെന്നു സംഘത്തിലുള്ള സുബൈര്‍ കെ.വി, റഷീദ്, റഊഫ്, ഷുഹൈബ്, മൊയ്ദീന്‍കുട്ടി, മര്‍ഷൂക്, മുസ്തഫ, ഖാലിദ് എന്നിവര്‍ പറഞ്ഞു. വയനാട് കലക്ടര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ തങ്ങളെ മുത്തങ്ങ അതിര്‍ത്തിയില്‍ വാഹനത്തില്‍കൊണ്ടുപോയി വിടാമെന്ന് ഗുണ്ടല്‍പേട്ട് പൊലിസ് പറഞ്ഞതായി ഇവര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  3 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  3 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  3 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  3 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  3 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  3 days ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  3 days ago