HOME
DETAILS

'വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇടമില്ല, നാടു കടത്തും'- സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്

  
backup
April 17, 2020 | 7:15 AM

gulf-uae-king-tweet-against-sang-pariwar-2020

ദുബൈ: വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ ഇടമുണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് പുറത്താക്കണമെന്ന് രാജകുടുംബാംഗങ്ങളടക്കമുള്ള പ്രമുഖര്‍ ട്വിറ്റര്‍ വഴി നിര്‍ദ്ദേശിക്കുന്നു.

'ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കുമെതിരെ വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യു.എ.ഇയിലെ ഹിന്ദു ഭീകരരെ കുറിച്ച വിവരങ്ങള്‍ നല്‍കണമെന്ന് എന്റെ ഫോളോവേഴ്‌സിനോട് ഞാന്‍ അപേക്ഷിക്കുകയാണ്'- മുഹമ്മദ് അബിദി അല്‍സഹ്‌റാനി ട്വീറ്റ് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോറ്റുന്നുണ്ട്. അവരില്‍ ചിലര്‍ കൊവിഡ് ബാധിതരാണ്. മതം നോക്കാതെ അവരെ സൗജന്യമായി ചികിത്സിക്കുന്നു. മുസ്‌ലിം പൗരന്‍മാര്‍ക്കെതിരെ ഹിന്ദു ഭീകരര്‍ അക്രമം നടത്തുമ്പോഴാണിത്- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സെന്റ് ഹിന്ദുത്വ ബാക്ക് ഹോം (#send-hindutva-back-home) എന്ന ഹാഷ്ടാഗില്‍ ഹിന്ദുത്വ ഭീകരരെ കുറിച്ച വിവരം പങ്കുവെക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പരസ്യമായി വംശീയവും വിവേചനപരവുമായ സന്ദേശങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ യു.എ.ഇ പിഴ ചുമത്തുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമി ട്വീറ്റ് ചെയ്യുന്നു. ഉദാഹരണമായി കുറേ വിദ്വേഷ പോസ്റ്റുകളും അവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

രാജകുടുംബം ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ്. എന്നിവെച്ച് നിങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അംഗീകരിക്കുകയില്ല. ജോലിചെയ്യുന്ന എല്ലാവര്‍ക്കും കൂലി നല്‍കുന്നുണ്ട്. സൗജന്യമായി ആരും ഒന്നും ചെയ്യുന്നില്ല. നിങ്ങളുടെ അന്നം തരുന്ന നാടിനെ നിങ്ങള്‍ അവഹേളിക്കുന്നു. നിങ്ങളുടെ അവഹേളനം ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത്- മറ്റൊരു ട്വീറ്റില്‍ അവര്‍ കുറിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  3 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  3 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  3 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  3 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  3 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  3 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  3 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  3 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  3 days ago