HOME
DETAILS

'വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇടമില്ല, നാടു കടത്തും'- സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്

  
backup
April 17, 2020 | 7:15 AM

gulf-uae-king-tweet-against-sang-pariwar-2020

ദുബൈ: വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ ഇടമുണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് പുറത്താക്കണമെന്ന് രാജകുടുംബാംഗങ്ങളടക്കമുള്ള പ്രമുഖര്‍ ട്വിറ്റര്‍ വഴി നിര്‍ദ്ദേശിക്കുന്നു.

'ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കുമെതിരെ വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യു.എ.ഇയിലെ ഹിന്ദു ഭീകരരെ കുറിച്ച വിവരങ്ങള്‍ നല്‍കണമെന്ന് എന്റെ ഫോളോവേഴ്‌സിനോട് ഞാന്‍ അപേക്ഷിക്കുകയാണ്'- മുഹമ്മദ് അബിദി അല്‍സഹ്‌റാനി ട്വീറ്റ് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോറ്റുന്നുണ്ട്. അവരില്‍ ചിലര്‍ കൊവിഡ് ബാധിതരാണ്. മതം നോക്കാതെ അവരെ സൗജന്യമായി ചികിത്സിക്കുന്നു. മുസ്‌ലിം പൗരന്‍മാര്‍ക്കെതിരെ ഹിന്ദു ഭീകരര്‍ അക്രമം നടത്തുമ്പോഴാണിത്- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സെന്റ് ഹിന്ദുത്വ ബാക്ക് ഹോം (#send-hindutva-back-home) എന്ന ഹാഷ്ടാഗില്‍ ഹിന്ദുത്വ ഭീകരരെ കുറിച്ച വിവരം പങ്കുവെക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പരസ്യമായി വംശീയവും വിവേചനപരവുമായ സന്ദേശങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ യു.എ.ഇ പിഴ ചുമത്തുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമി ട്വീറ്റ് ചെയ്യുന്നു. ഉദാഹരണമായി കുറേ വിദ്വേഷ പോസ്റ്റുകളും അവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

രാജകുടുംബം ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ്. എന്നിവെച്ച് നിങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അംഗീകരിക്കുകയില്ല. ജോലിചെയ്യുന്ന എല്ലാവര്‍ക്കും കൂലി നല്‍കുന്നുണ്ട്. സൗജന്യമായി ആരും ഒന്നും ചെയ്യുന്നില്ല. നിങ്ങളുടെ അന്നം തരുന്ന നാടിനെ നിങ്ങള്‍ അവഹേളിക്കുന്നു. നിങ്ങളുടെ അവഹേളനം ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത്- മറ്റൊരു ട്വീറ്റില്‍ അവര്‍ കുറിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  9 hours ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  9 hours ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  9 hours ago
No Image

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

National
  •  10 hours ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  10 hours ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  10 hours ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  10 hours ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  11 hours ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  11 hours ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  11 hours ago