HOME
DETAILS

'വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇടമില്ല, നാടു കടത്തും'- സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്

  
backup
April 17, 2020 | 7:15 AM

gulf-uae-king-tweet-against-sang-pariwar-2020

ദുബൈ: വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ ഇടമുണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് പുറത്താക്കണമെന്ന് രാജകുടുംബാംഗങ്ങളടക്കമുള്ള പ്രമുഖര്‍ ട്വിറ്റര്‍ വഴി നിര്‍ദ്ദേശിക്കുന്നു.

'ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കുമെതിരെ വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യു.എ.ഇയിലെ ഹിന്ദു ഭീകരരെ കുറിച്ച വിവരങ്ങള്‍ നല്‍കണമെന്ന് എന്റെ ഫോളോവേഴ്‌സിനോട് ഞാന്‍ അപേക്ഷിക്കുകയാണ്'- മുഹമ്മദ് അബിദി അല്‍സഹ്‌റാനി ട്വീറ്റ് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോറ്റുന്നുണ്ട്. അവരില്‍ ചിലര്‍ കൊവിഡ് ബാധിതരാണ്. മതം നോക്കാതെ അവരെ സൗജന്യമായി ചികിത്സിക്കുന്നു. മുസ്‌ലിം പൗരന്‍മാര്‍ക്കെതിരെ ഹിന്ദു ഭീകരര്‍ അക്രമം നടത്തുമ്പോഴാണിത്- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സെന്റ് ഹിന്ദുത്വ ബാക്ക് ഹോം (#send-hindutva-back-home) എന്ന ഹാഷ്ടാഗില്‍ ഹിന്ദുത്വ ഭീകരരെ കുറിച്ച വിവരം പങ്കുവെക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പരസ്യമായി വംശീയവും വിവേചനപരവുമായ സന്ദേശങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ യു.എ.ഇ പിഴ ചുമത്തുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമി ട്വീറ്റ് ചെയ്യുന്നു. ഉദാഹരണമായി കുറേ വിദ്വേഷ പോസ്റ്റുകളും അവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

രാജകുടുംബം ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ്. എന്നിവെച്ച് നിങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അംഗീകരിക്കുകയില്ല. ജോലിചെയ്യുന്ന എല്ലാവര്‍ക്കും കൂലി നല്‍കുന്നുണ്ട്. സൗജന്യമായി ആരും ഒന്നും ചെയ്യുന്നില്ല. നിങ്ങളുടെ അന്നം തരുന്ന നാടിനെ നിങ്ങള്‍ അവഹേളിക്കുന്നു. നിങ്ങളുടെ അവഹേളനം ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത്- മറ്റൊരു ട്വീറ്റില്‍ അവര്‍ കുറിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  5 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  5 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  5 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  5 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  5 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  5 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  5 days ago
No Image

14 ലക്ഷം റിയാൽ നൽകിയാൽ ഒരു അമേരിക്കൻ ഡോളർ; ഇറാനിയൻ കറൻസിക്ക് ഇനി 'കടലാസ് വില'?

International
  •  5 days ago