HOME
DETAILS

'വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇടമില്ല, നാടു കടത്തും'- സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്

  
backup
April 17, 2020 | 7:15 AM

gulf-uae-king-tweet-against-sang-pariwar-2020

ദുബൈ: വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘ് ഭീകരര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ ഇടമുണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് പുറത്താക്കണമെന്ന് രാജകുടുംബാംഗങ്ങളടക്കമുള്ള പ്രമുഖര്‍ ട്വിറ്റര്‍ വഴി നിര്‍ദ്ദേശിക്കുന്നു.

'ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കുമെതിരെ വിദ്വേഷ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യു.എ.ഇയിലെ ഹിന്ദു ഭീകരരെ കുറിച്ച വിവരങ്ങള്‍ നല്‍കണമെന്ന് എന്റെ ഫോളോവേഴ്‌സിനോട് ഞാന്‍ അപേക്ഷിക്കുകയാണ്'- മുഹമ്മദ് അബിദി അല്‍സഹ്‌റാനി ട്വീറ്റ് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോറ്റുന്നുണ്ട്. അവരില്‍ ചിലര്‍ കൊവിഡ് ബാധിതരാണ്. മതം നോക്കാതെ അവരെ സൗജന്യമായി ചികിത്സിക്കുന്നു. മുസ്‌ലിം പൗരന്‍മാര്‍ക്കെതിരെ ഹിന്ദു ഭീകരര്‍ അക്രമം നടത്തുമ്പോഴാണിത്- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സെന്റ് ഹിന്ദുത്വ ബാക്ക് ഹോം (#send-hindutva-back-home) എന്ന ഹാഷ്ടാഗില്‍ ഹിന്ദുത്വ ഭീകരരെ കുറിച്ച വിവരം പങ്കുവെക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പരസ്യമായി വംശീയവും വിവേചനപരവുമായ സന്ദേശങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ യു.എ.ഇ പിഴ ചുമത്തുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമി ട്വീറ്റ് ചെയ്യുന്നു. ഉദാഹരണമായി കുറേ വിദ്വേഷ പോസ്റ്റുകളും അവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

രാജകുടുംബം ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ്. എന്നിവെച്ച് നിങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അംഗീകരിക്കുകയില്ല. ജോലിചെയ്യുന്ന എല്ലാവര്‍ക്കും കൂലി നല്‍കുന്നുണ്ട്. സൗജന്യമായി ആരും ഒന്നും ചെയ്യുന്നില്ല. നിങ്ങളുടെ അന്നം തരുന്ന നാടിനെ നിങ്ങള്‍ അവഹേളിക്കുന്നു. നിങ്ങളുടെ അവഹേളനം ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത്- മറ്റൊരു ട്വീറ്റില്‍ അവര്‍ കുറിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  4 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  5 hours ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  5 hours ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  5 hours ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  5 hours ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  6 hours ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  6 hours ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  6 hours ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  6 hours ago