HOME
DETAILS

റെയില്‍വേ ട്രാക്കില്‍ മാലിന്യം ശക്തമായ നടപടിയ്ക്കു ഹരിതട്രിബ്യൂണല്‍ നിര്‍ദേശം

  
backup
July 05, 2016 | 7:02 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae-2


ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കിലേക്ക് അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം. ട്രാക്കിലേക്കു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കാനും ഏറ്റവും ചുരുങ്ങിയത് 5,000 രൂപ പിഴ ചുമത്താനുമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റെയിലിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളില്‍ നിന്ന് വലിയതോതില്‍ മാലിന്യങ്ങള്‍ റെയില്‍വെ ട്രാക്കിലേയ്ക്ക് വലിച്ചെറിയുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ എന്തു നടപടിയെടുത്തുവെന്നും ഇത്തരം പ്രവണതയില്ലാതാക്കാന്‍ സ്വീകരിച്ച നടപടി എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ട്രിബ്യൂണല്‍ റെയില്‍വേയോട് ചോദിച്ചു.
നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ക്കെതിരേ പിഴ ചുമത്തിയത്തിന്റെ പട്ടിക സമര്‍പ്പിക്കാനും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. മാലിന്യ നിര്‍മാര്‍ജനം തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ടെന്നും റെയില്‍വേക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു. പ്രദേശത്ത് കുടില്‍കെട്ടി താമസിക്കുന്നവരുടെ പുനരധിവാസം നടപ്പാക്കുന്ന കാര്യത്തിലുണ്ടാകുന്ന കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി.
ഡല്‍ഹി നഗര വികസന ബോര്‍ഡിനെതിരായി നല്‍കിയ പരാതിയില്‍ വാദം നടക്കുമ്പോഴാണ് റെയില്‍വേ ട്രാക്കിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത്. ചേരികള്‍ കണ്ടെത്താനുള്ള സര്‍വേ നടന്നുവരികയാണെന്നു റെയില്‍വേ അറിയിച്ചപ്പോള്‍ ഡല്‍ഹിയിലേക്കെത്തിച്ചേരുന്ന എല്ലാ റെയില്‍ പാതകളും എത്രയുംപെട്ടെന്ന് പൂര്‍ണതോതില്‍ വൃത്തിയാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ഡിസംബറില്‍, ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ മാലിന്യ മുക്തമാക്കാത്തതിന്റെ പേരില്‍ അഞ്ചുലക്ഷം രൂപയാണ് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിരുന്നത്. ശുചിത്വം സംബന്ധിച്ച് റെയില്‍വേ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേ സലോണി സിംങ്, അരുഷ് പഥാനിയ എന്നീ അഭിഭാഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  7 minutes ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  12 minutes ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  15 minutes ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  17 minutes ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  26 minutes ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  31 minutes ago
No Image

ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു

Abroad-career
  •  33 minutes ago
No Image

സന്തോഷ് ട്രോഫി; ആദ്യ അങ്കത്തിന് കേരളം കളത്തിൽ; മത്സരം എവിടെ കാണാം?

Football
  •  36 minutes ago
No Image

ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന് 

Kerala
  •  36 minutes ago
No Image

ഇതാണ് ഗുജറാത്ത് മോഡല്‍;  21 കോടി മുടക്കിയ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് നിലംപൊത്തി, തകര്‍ന്നത് കപാസിറ്റി പരീക്ഷണത്തിനിടെ 

National
  •  an hour ago