തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും സർക്കാർ പരസ്യം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷവും സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഇത്തരം പരസ്യങ്ങൾ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും മാധ്യമങ്ങളിലും നിലനിൽക്കുന്ന സർക്കാർ നേട്ടങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം എന്നും പെരുമാറ്റച്ചട്ടം ലംഘിച്ച് പരസ്യം തുടരുന്നതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ടവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണം എന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സർക്കാർ ചിലവിൽ പ്രചാരണം നടത്തുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താൻ കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Kerala Leader of the Opposition V.D. Satheesan has filed a formal complaint with the Chief Electoral Officer, alleging a violation of the Model Code of Conduct (MCC). Satheesan pointed out that government advertisements highlighting its achievements are still being displayed in public places and media even after the announcement of the 2026 Assembly elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."