HOME
DETAILS

താമരശേരി ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

  
backup
June 24, 2018 | 3:35 AM

%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4



താമരശേരി: ചുരത്തില്‍ ഇടിഞ്ഞ ഭാഗത്ത് താല്‍ക്കാലികമായി നിര്‍മിച്ച റോഡിലൂടെ യാത്രാവാഹനങ്ങള്‍ ഓടിത്തുടങ്ങി. കെ.എസ്.ആര്‍.ടി.സി ബസുകളും ചെറിയ യാത്രാവാഹനങ്ങളുമാണു ഇന്നു പുലര്‍ച്ചെ മുതല്‍ നിയന്ത്രണവിധേയമായി ഓട്ടം തുടങ്ങിയത്.
വാഹനങ്ങള്‍ കടത്തിവിടുന്നതിനു മുന്നോടിയായായി കെ.എസ്.ആര്‍.ടി.സി ബസ് പരീക്ഷണയോട്ടം നടത്തി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബസില്‍ ഇരുഭാഗത്തേക്കും യാത്ര ചെയ്തായിരുന്നു പരീക്ഷണയോട്ടം.
ശനിയാഴ്ച വൈകിട്ട് അഞ്ചിനാണു പരീക്ഷണയോട്ടം നടന്നത്. നിലവില്‍ വാഹനം കടന്നുപോകുന്നതിനു പര്യാപ്തമായ രീതിയിലാണു താല്‍ക്കാലിക നിര്‍മാണ പ്രവൃത്തി നടന്നതെന്നു മന്ത്രി പറഞ്ഞു. ഞായറാഴ്ച മുതല്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.ആര്‍.ടി.സി ബസുകളും മറ്റു ചെറിയ യാത്രാവാഹനങ്ങളും കടത്തിവിടുക.
രാത്രി 10 മുതല്‍ രാവിലെ ആറുവരെ ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ മള്‍ട്ടി ആക്‌സില്‍ ബസുകളും ഇതര സംസ്ഥാന സര്‍ക്കാരുകളുടെ വാഹനങ്ങളും കടത്തിവിടും. സ്വകാര്യ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്കു ചുരത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇത്തരം സ്വകാര്യ വാഹനങ്ങള്‍ക്കു ചുരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. ചരക്കുവാഹനങ്ങള്‍ക്കും നിലവിലുള്ള നിരോധനം തുടരും.
ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുരം ബൈപ്പാസ് ഉപയോഗിക്കണം. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി പരമാവധി പൊതുവാഹനങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും വെള്ളിയാഴ്ച ഉച്ചയോടെ ചുരത്തിലെത്തി നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. വിനയരാജ്, താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, താമരശേരി ഡിവൈ.എസ്.പി പി.സി സജീവന്‍, സി.ഐ ടി.എ അഗസ്റ്റിന്‍, കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ ജോഷിജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി.എം.എ നാസര്‍, പൊതുമരാമത്ത് വകുപ്പ് (ദേശീയപാതാ വിഭാഗം) അസി. എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആന്റോ പോള്‍ എന്നിവരും പരീക്ഷണയോട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  17 days ago
No Image

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

National
  •  17 days ago
No Image

നവകേരള സദസ് മര്‍ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എസ്.ഐ.ടി

Kerala
  •  17 days ago
No Image

ദുബൈ സെക്സ് റാക്കറ്റ്: പെൺകുട്ടികളെ കടത്തിയാൽ ഒരു ലക്ഷം, ശബ്ദരേഖ പുറത്ത്

Kerala
  •  17 days ago
No Image

പ്ലസ് വൺ സീറ്റില്ലാതെ മലബാർ; പാലക്കാട്ടും മലപ്പുറത്തും സ്ഥിതി രൂക്ഷം

Kerala
  •  17 days ago
No Image

വിദേശ ഹാജിമാരുടെ വരവ് നാളെയോടെ പൂർത്തിയാവും, ആഭ്യന്തര ഹാജിമാർ നാളമുതൽ മക്കയിലേക്ക്

International
  •  17 days ago
No Image

മെഡിക്കൽ, എൻജിനീയറിങ്: ഏകീകൃത പ്രവശന പരീക്ഷയാക്കാൻ ആലോചന

National
  •  17 days ago
No Image

ജനകീയ പൊലീസിങിന് മുന്‍ഗണന: നയപ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി, ഉന്നതതല യോഗം ഇന്ന്

Kerala
  •  17 days ago
No Image

രക്ഷാപ്രവർത്തനം: പ്രതികൾക്കെതിരേ എസ്.പിയുടെ റിപ്പോർട്ട് ഉണ്ടായിട്ടും സംരക്ഷിച്ചുവെന്ന് കണ്ടെത്തൽ

Kerala
  •  17 days ago
No Image

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു, 10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ വർധന

National
  •  17 days ago