HOME
DETAILS

പച്ചക്കൊടിയേന്തി മലയാളികള്‍ വാഴിച്ച അന്യദേശക്കാര്‍

  
Web Desk
March 20 2019 | 18:03 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf

#എ.കെ ഫസലുറഹ്മാന്‍


മലപ്പുറം: നിശ്ചിതപ്രായം കവിയരുത്. നാട്ടുകാരനായിരിക്കണം. മണ്ഡലത്തില്‍ എപ്പോഴും വേണം. മാറിയകാലത്തെ സ്ഥാനാര്‍ഥി യോഗ്യതകള്‍ ഇതൊക്കെയാണ്. എന്നാല്‍ മലയാളിയല്ലാത്ത ഒരാളെ മലയാള മണ്ണില്‍ വിജയിപ്പിച്ച ചരിത്രം കേരളത്തില്‍ മുസ്‌ലിംലീഗിനു മാത്രം അവകാശപ്പെടാവുന്നതാണ്.
ന്യൂനപക്ഷ, പൊതു സാമൂഹിക വിഷയങ്ങളില്‍ പതിറ്റാണ്ടുകളോളം വിട്ടുവീഴ്ചയില്ലാതെ പാര്‍ലമെന്റില്‍ പോരാടിയ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത് വാല എന്നിവരെ വിജയിപ്പിച്ച് അയച്ചത് മലപ്പുറം ജില്ലയിലെ വോട്ടര്‍മാരാണ്.


കേരളപ്പിറവിക്കു ശേഷം മലപ്പുറം ജില്ലാ രൂപീകരണത്തിനു മുമ്പ് 1962ലാണ് ആദ്യമായി മലയാള മണ്ണില്‍ മുസ്‌ലിം ലീഗിനു വേണ്ടി അന്യസംസ്ഥാനക്കാരന്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ മഞ്ചേരിയില്‍ നിന്നാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്.


തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയായ അദ്ദേഹം തുടര്‍ന്നുനടന്ന 1967, 1971 വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും വിജയം നേടി. 1952ല്‍ രാജ്യസഭയിലേക്ക് സ്വന്തം നാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1958 വരെ അംഗമായ ശേഷമാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതും തുടര്‍ച്ചയായി മൂന്നുതവണ വിജയിക്കുന്നതും.


ഖാഇദേമില്ലത്തിനെ കൂടാതെ തുടര്‍ച്ചയായി കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ മറ്റൊരു അന്യസംസ്ഥാനക്കാരനാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് . 35 വര്‍ഷക്കാലം ലോക്‌സഭാംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടകയിലെ ബംഗളൂരു സ്വദേശിയാണ്. 1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് കന്നിജയം നേടിയ സേട്ട് 1971ലും അതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി. തുടര്‍ന്ന് 1977, 1980, 1984, 1989 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1991ല്‍ പൊന്നാനിയില്‍ നിന്നുമാണ് സേട്ട് പാര്‍ലമെന്റിലെത്തിയത്.
കേരളത്തില്‍ മുസ്‌ലിംലീഗ് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തിയ മറ്റൊരു അന്യസംസ്ഥാനക്കാരന്‍ ജി.എം ബനാത്ത്‌വാലയാണ്. ഗുലാം മഹ്മൂദ് ബനാത്ത്‌വാല എന്ന പൂര്‍ണനാമമുള്ള ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. മഹാരാഷ്ട്രയില്‍ എം.എല്‍.എ വരെ ആയ അദ്ദേഹം മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തെ ഏഴുതവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 1977ലാണ് ബനാത്ത്‌വാലയുടെ പൊന്നാനിയില്‍ നിന്നുള്ള കന്നിവിജയം. തുടര്‍ന്ന് 1980, 1984, 1989, 1996, 1998, 1999 വര്‍ഷങ്ങളിലും പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലെത്തി.


കേരളത്തില്‍ മലയാളികളല്ലാത്ത ലോക്‌സഭാംഗങ്ങള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പൊന്നാനിയാണ്. 16 തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത് മലയാളികളല്ലാത്തവരാണ്. ഇതില്‍ ഏഴു തവണ ബനാത്ത്‌വാലയും ഒരു തവണ ഇബ്രാഹിം സുലൈമാന്‍ സേട്ടുമാണ് പൊന്നാനിയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയത്. 1960 മുതല്‍ 1966 വരെ ഇബ്രാഹിം സുലൈമാന്‍ സേട്ട് രാജ്യസഭയിലെത്തിയതും കേരളത്തില്‍ നിന്നാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  13 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  20 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  25 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  34 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  41 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago