HOME
DETAILS

മലബാര്‍ സമരം: ഒരു തൈ നടാം നമുക്കതിന്റെ ഓര്‍മയ്ക്കായ്

  
backup
August 23, 2020 | 1:32 AM

malabar2020-k-k-n-kurupp

 


സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ സമാനതകളില്ലാത്തതാണ് 1921ലെ മലബാര്‍ സമരം. അതിന്റെ അനുസ്മരണം ശതാബ്ദിയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ലോകമറിയുന്ന വിപ്ലവ പോരാളി ലെനിന്‍പോലും എടുത്തുപറഞ്ഞ സമരമായിരുന്നു മലബാറില്‍ നടന്ന പോരാട്ടം. ഹിന്ദു - മുസ്‌ലിം ഐക്യമാണ് ഇന്ത്യയുടെ മോചനത്തിന് അടിസ്ഥാനമെന്ന് മനസിലാക്കിയപ്പോഴാണ് മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി കൂട്ടിയടുപ്പിച്ചത്. മൗലാനാ ഷൗക്കത്തലിയും ഗാന്ധിജിയും ഒന്നിച്ചു പ്രവര്‍ത്തിച്ചു.
അഹിംസാ സിദ്ധാന്തമായിരുന്നു ഗാന്ധി മുന്നോട്ടുവച്ചത്. എന്നാല്‍, കടുത്ത അടിച്ചമര്‍ത്തലിനെതിരേ മാനുഷികമായ ചില പ്രതികരണങ്ങള്‍ പലപ്പോഴും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ ഉണ്ടായിട്ടുണ്ട്. ചൗരി ചൗരയിലെ പൊലിസ് സ്റ്റേഷന്‍ ആക്രമണവും മറ്റും ഇതില്‍ പെട്ടതാണ്. കായികമായ പ്രതിക്രിയകള്‍ നടന്നപ്പോള്‍ ഗാന്ധി അത്തരം സമരങ്ങള്‍ തന്നെ ഉപേക്ഷിച്ച അവസ്ഥയുമുണ്ടായിട്ടുണ്ട്. തിന്മയ്‌ക്കെതിരേ സഹനം കാണിക്കുകയും എന്നാല്‍, അത് അസഹനീയമാകുമ്പോള്‍ കഴിയുന്നതു പോലെ പ്രതികരിക്കുന്നതും മുസ്‌ലിമിന് അനുവദനീയമാണ്. അനീതിക്കെതിരേ ഒരു പിടിമണ്ണെങ്കിലും വാരിയിടുക എന്ന് സ്വാതന്ത്ര്യ സമരനായകന്‍ ഇ. മൊയ്തു മൗലവിയുടെ വാക്കുകള്‍ ഇവിടെ അനുസ്മരണീയമാണ്. മലബാര്‍ സമരം സായുധ പോരാട്ടമായതിന്റെ പശ്ചാത്തലം മനസിലാക്കേണ്ടതുണ്ട്. 1920ല്‍ മഞ്ചേരിയില്‍ ചേര്‍ന്ന കുടിയാന്‍ സമ്മേളനം ഭൂമിയുടെ സ്ഥിരാവകാശം കുടിയാന് ലഭിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പോരാട്ടം തന്നെയായിരുന്നു മലബാര്‍ സമരത്തിലേക്ക് നയിച്ചത്.


മലബാര്‍ സമരത്തെ വര്‍ഗീയകലാപമാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരുടെ ഡിവൈഡ് ആന്‍ഡ് റൂള്‍ നയംതന്നെയാണ് ഇത്തരത്തില്‍ ചിന്തിക്കുന്നവരുടെയും മനസിലുള്ളത്. വിഭാഗീയതയിലൂടെ വിദ്വേഷം പകര്‍ത്തുക എന്നതാണ് അവരുടെ തന്ത്രം. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ പൊട്ടിപ്പുറപ്പെട്ട സമരത്തെ ഏതു നിലയ്ക്കും അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമം നടത്തി. അതിനായി എല്ലാ തന്ത്രങ്ങളും അവര്‍ ഉപയോഗിക്കുകയും ചെയ്തു. ഖിലാഫത്ത് നേതാക്കളെ തുറുങ്കിലടയ്ക്കുകയോ വധിക്കുകയോ ചെയ്തതോടെ അനുയായികള്‍ നേതൃത്വമില്ലാത്ത അവസ്ഥയിലായി. അത്തരം അവസ്ഥയില്‍ ഒറ്റുകാര്‍ക്കെതിരേയും എതിര്‍ക്കുന്നവര്‍ക്കെതിരേയും നീക്കങ്ങളുണ്ടായി. എന്നാല്‍, ആസൂത്രിതമായി ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരേ ഒരിക്കലും സമരക്കാര്‍ നീക്കം നടത്തിയിട്ടില്ല.


പട്ടാള നിയമം നടപ്പിലാക്കപ്പെടുകയും കൊടിയ അടിച്ചമര്‍ത്തലുകളും നാടുകടത്തലുകളുമുണ്ടായപ്പോള്‍ മലപ്പുറത്തുകാര്‍ ഏറെ ദുരിതം പേറേണ്ടിവന്നു. 1921ലെ ഇത്തരം അടിച്ചമര്‍ത്തലുകളുടെ ദുഃഖഭാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരുന്ന അവസ്ഥ ഈ നാടിനുണ്ടായി. ഇന്ന് ഈ സംസ്ഥാനത്തിന് തന്നെ അഭിമാനിക്കാവുന്ന വിധത്തില്‍ എല്ലാ നിലയ്ക്കും ഉയര്‍ന്നുവന്നിരിക്കയാണ് ഏറനാടും വള്ളുവനാടുമെല്ലാം ഉള്‍പ്പെട്ട മലപ്പുറം. ഈ പുരേഗതിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിനും പിന്നില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ഇവിടത്തെ സര്‍വാദരണീയരായ പണ്ഡിതന്മാരും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. യാഥാസ്ഥിതികരെന്ന് മുദ്രകുത്തപ്പെട്ടിരുന്ന പലരുടെയും വിശാലമായ കാഴ്ചപ്പാടും അവരുടെ ഉള്ളിലെ പുരോഗമന ചിന്തയും മലപ്പുറത്തിന്റെ ഇന്നത്തെ ഐശ്വര്യത്തിനും പ്രതാപത്തിനും ഏറെ കാരണമായിട്ടുണ്ട്.


പാണക്കാട് തങ്ങന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ ഇപ്പോഴും പരിതാപകരമായിത്തുടരുമ്പോള്‍ സര്‍വമേഖലയിലും മുന്നേറിക്കൊണ്ടിരിക്കുന്ന മലപ്പുറം മാതൃകയാണ്. ഒരിക്കലും ഉയര്‍ന്നുവരാന്‍ പറ്റാത്ത അവസ്ഥയില്‍ തങ്ങളുടെ ശത്രു കേന്ദ്രത്തെ ബോംബിട്ടു തകര്‍ക്കുന്ന രീതിയിലായിരുന്നു മലബാര്‍ സമരക്കാലത്ത് ബ്രിട്ടിഷുകാര്‍ ഈ നാടിനെ മാറ്റിയത്. തലമുറകളോളം ഇതിന്റെ ദുരിതങ്ങള്‍ അവര്‍ പേറേണ്ടി വന്നു. എന്നാല്‍, ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ മലപ്പുറം ഉയര്‍ന്നുവരികയായിരുന്നു. രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ തിളക്കമുള്ള താരങ്ങളായി നിരവധി പേര്‍ ഈ നാട്ടിലിപ്പോള്‍ ശോഭിക്കുന്നുണ്ട്. മലബാര്‍ സമരത്തിന്റെ അവിസ്മരണീയമായ നൂറ്റാണ്ട് പിന്നിടുമ്പോള്‍ മലപ്പുറത്തെ ഒന്നുകൂടി ഹരിതാഭമാക്കാന്‍ സംഘടനകളും വ്യക്തികളും എല്ലാവരും ഒത്തൊരുമിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. നമുക്ക് വേണ്ടി ജീവത്യാഗം ചെയ്ത മഹത്തുക്കളെ ഓര്‍ക്കാന്‍ ഒരാള്‍ ഒരു മരമെങ്കിലും നടുക. നാടും വീടും പൊതു ഇടങ്ങളുമെല്ലാം ആ ത്യാഗത്തിന്റെ സ്മരണകള്‍ അയവിറക്കാന്‍ നിങ്ങള്‍ നടുന്ന തൈകള്‍ വളര്‍ന്നു പന്തലിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ തീരക്കടലില്‍ കര്‍ശന പരിശോധന; 700ലധികം നിയമവിരുദ്ധ മീന്‍പിടിത്ത ഉപകരണങ്ങള്‍ പിടിച്ചെടുത്തു

bahrain
  •  a day ago
No Image

സെമിയിൽ അഫ്ഗാന്റെ റൺമല; പതറാതെ ഇന്ത്യ; വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി

Cricket
  •  a day ago
No Image

നായയെ നടത്തുന്നതിനിടെ ലഹരി വില്‍പ്പന; ബഹ്‌റൈനില്‍ യുവതി പിടിയില്‍

bahrain
  •  a day ago
No Image

ശബരിമലയിലെ നെയ്യ് കൊള്ള കേസ്:  ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

അബുദബിയിലെ പ്രധാന റോഡുകളിലെ വേ​ഗപരിധിയിൽ മാറ്റം വരുത്തി അധികൃതർ; ഈ പാതയിലെ മിനിമം സ്പീഡ് ഒഴിവാക്കി

uae
  •  a day ago
No Image

കൊറിയൻ ഓൺലൈൻ ഗെയിമുകളുടെ മരണക്കെണി: നാടിനെ നടുക്കിയ മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

crime
  •  a day ago
No Image

ഉയർന്നു അഭിമാനക്കൊടി; സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കം

Kerala
  •  a day ago
No Image

അമ്മയോടൊപ്പം ഒളിച്ചോടിയതിലുള്ള പക; പത്ത് വർഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

crime
  •  a day ago
No Image

അധ്യാപന രംഗത്തെ മാറ്റങ്ങള്‍ക്ക് വേദിയായി ഒമാന്‍; എഐ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സമ്മേളനം

oman
  •  a day ago
No Image

പ്രവാസികൾക്ക് ഇരുട്ടടി; അബുദബിയിൽ വില്ല വാടകനിരക്ക് ഇരട്ടിയായി, കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുടുംബങ്ങൾ

uae
  •  a day ago

No Image

സിറിയയിലെ വിമാനക്കമ്പനി അടക്കമുള്ള പദ്ധതികളില്‍ സഊദിക്ക് വമ്പന്‍ നിക്ഷേപങ്ങള്‍; ഫ്‌ളൈനാസിന് സിറിയയില്‍ ബ്രാഞ്ച്

Saudi-arabia
  •  a day ago
No Image

'രാജ്യദ്രോഹി' റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ കമന്റ്; പിന്നാലെ വാക്‌പോര്, ലോക്‌സഭയില്‍ ഇന്നും പ്രതിഷേധച്ചൂട്

National
  •  a day ago
No Image

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറിലേക്ക് മാറ്റി

Kerala
  •  a day ago
No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  a day ago