കളിക്കളത്തിൽ അവൻ റൊണാൾഡോയെയും നെയ്മറെയും പോലെയാണ്: സ്പാനിഷ് സൂപ്പർതാരം
ബ്രസീലിയൻ സൂപ്പർതാരം ആന്റണിയെ പ്രശംസിച്ച് സ്പാനിഷ് താരം മാർക്ക് ബാർട്രാ. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ചേർന്ന താരമാണ് ആന്റണിയെന്നാണ് സ്പാനിഷ് താരത്തിന്റെ വിലയിരുത്തൽ. മുണ്ടോബെറ്റിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്പാനിഷ് താരം.
''അദ്ദേഹത്തതിന് വളരെ അനുയോജ്യമായ ഒരു ഒരു ഫുട്ബോൾ ശൈലിയാണ്. അതുകൊണ്ടാണ് നമ്മൾ ശരിക്കുമുള്ള ആന്റണിയെ വീണ്ടും കാണുന്നത്. അവനുമായി സംസാരിച്ച ആദ്യ ദിവസം തന്നെ അവന്റെ മാനസികാവസ്ഥ എന്തെന്നെന്ന് ഞാൻ കണ്ടു. അവന്റെ ഗുണവും ബ്രസീലിയൻ എന്ന നിലയിലുള്ള പ്രതിഭയും ഞാൻ തിരിച്ചറിഞ്ഞു. അവൻ നെയ്മറിന്റെയും ക്രിസ്റ്റ്യാനോയുടെയും മിശ്രിതമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. റൊണാൾഡോയുടെ അതേ മാനസികാവസ്ഥയാണ് അവനുള്ളത്. എപ്പോഴും പുതിയ കാര്യങ്ങൾ നേടാനും അതിനായി അവൻ പരിശ്രമിക്കുകയും ചെയ്യുന്നു. ഫുട്ബോളിൽ അവൻ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്'' മാർക്ക് ബാർട്രാ പറഞ്ഞു.
2022ൽ അയാക്‌സിൽ നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് ആന്റണി ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 97.3 മില്യൺ തുക നൽകിയാണ് ബ്രസീലിയൻ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. എന്നാൽ ഇത്രയധികം തുക നൽകി ആന്റണിയെ ടീമിലെത്തിച്ചിട്ടും താരത്തിന് കൃത്യമായ സ്വാധീനം ഓൾഡ് ട്രാഫോഡിൽ സൃഷ്‌ടിച്ചെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു. റെഡ് ഡെവിൾസിൽ നിന്നും ആന്റണി ലോണിൽ സ്പാനിഷ് ടീം റയൽ ബെറ്റിസിലേക്കും ചേക്കേറിയിരുന്നു.
റയൽ ബെറ്റിസിനൊപ്പം സ്വപ്ന തുല്യമായ മുന്നേറ്റമാണ് ആന്റണി നടത്തുന്നത്. പുതിയ ക്ലബ്ബിനൊപ്പമുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ആന്റണി തന്നെയാണ്. റയൽ ബെറ്റിസിനായി മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.
സ്പാനിഷ് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു താരം ഒരു ടീമിനൊപ്പമുള്ള ആദ്യ മൂന്ന് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്നത്. ലാ ലിഗയിൽ പന്തുതട്ടിയ ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങൾക്ക് പോലും ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
Spanish player Marc Bartra has praised Brazilian superstar Antony. The Spanish player has described Antony as a combination of Cristiano Ronaldo and Neymar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."