HOME
DETAILS

അമ്പിളിയും ഷിബിലയും ഇനിയില്ല; തേങ്ങലടങ്ങാതെ സഹപാഠികള്‍

  
backup
August 30, 2018 | 3:16 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b7%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af

മഞ്ചേരി: പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ എന്നന്നേക്കുമായി വിടപറഞ്ഞ നെല്ലിയായിക്കുന്നിലെ അമ്പിളിയുടെയും സഹോദരി ഷിബിലയുടെയും പുഞ്ചിരി തൂകുന്ന മുഖമായിരുന്നു ഇന്നലെ മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ഓടക്കയം ഗവ.യു.പി സ്‌കൂളിലെയും ക്ലാസ് മുറികള്‍ നിറയെ. കഴിഞ്ഞ 16ന് ഊര്‍ങ്ങാട്ടിരി ഓടക്കയം നെല്ലിയായില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് മൂര്‍ക്കനാട് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി അമ്പിളിയും ഓടക്കയം ഗവ.യു.പി സ്‌കൂളിലെ ഷിബിലയും ആരോടും പറയാതെ അന്ത്യയാത്ര പോയത്.
അവധി കഴിഞ്ഞ് വിദ്യാലയം പ്രവൃത്തിയാരംഭിച്ച ഇന്നലെ ഇരു വിദ്യാലയങ്ങളിലും ദുഃഖം തളംകെട്ടി നിന്നു. തമ്മില്‍ കണ്ടിട്ടും പലരും പരസ്പരം മിണ്ടാന്‍ മറന്നതുപോലെ. എല്ലായിടത്തും അമ്പിളിയുടെയും ഷിബിലയുടെയും ഓര്‍മകള്‍ മാത്രമായിരുന്നു.
ഇന്നലെ ഒന്നാം പീരിയഡില്‍ ഇംഗ്ലീഷ് അധ്യാപകന്‍ ഷൈന്‍.പി.ജോസ് ക്ലാസിലെത്തിയതോടെ കെ.എല്‍ അര്‍ച്ചന മോള്‍ തേങ്ങിക്കരഞ്ഞു. അവളായിരുന്നു ഷിബിലയുടെ മനസ് നിറയെ. ഇംഗ്ലീഷില്‍ ഷിബിലക്കുണ്ടായിരുന്ന വാമൊഴിവഴക്കം അധ്യാപകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ചിത്ര രചനയില്‍ അവള്‍ക്കുണ്ടായിരുന്ന അസാമാന്യ കഴിവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൈയില്‍ കിട്ടുന്നതെല്ലാം കൂട്ടുകാര്‍ക്ക് പങ്കിടുന്ന ഷിബിലയുടെ പ്രകൃതം വിവരിക്കുമ്പോള്‍ സഹപാഠികളായ അര്‍ച്ചന, ശ്രീനിഷ, അഞ്ജന, അമൃത രാജന്‍, യമുന എന്നിവരുടെ കണ്ണുകള്‍ നനഞ്ഞു. വാക്കുകള്‍ പൂര്‍ത്തീകരിക്കാനാവാതെ പാതിവഴിയില്‍ മുറിഞ്ഞു. പിന്നെ ഡസ്‌കില്‍ മുഖം അമര്‍ത്തി കരച്ചിലായി. ചോലാറ ബദല്‍ സ്‌കൂളില്‍ നാല് വരെ പഠിച്ച ഷിബില കഴിഞ്ഞ വര്‍ഷമാണ് ഓടക്കയം സ്‌കൂളില്‍ ചേര്‍ന്നത്.
മൂര്‍ക്കനാട് സുബുലുസ്സലാം സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് എ.ഡിവിഷനില്‍ അധ്യാപകന്‍ കെ.എം ജോസിന് ഒന്നു മുതല്‍ പതിമൂന്ന് വരെ മാത്രമാണ് ഇന്നലെ ഹാജര്‍ നില പരിശോധിക്കാനായത്. റോള്‍ നമ്പര്‍ 14 ല്‍ ഇനി വിളികേള്‍ക്കാന്‍ അമ്പിളിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ കണ്ണീര്‍പൊഴിച്ച സഹപാഠികളുടെ നൊമ്പരം ഒടുവില്‍ കൂട്ടനിലവിളിയായി ഉയര്‍ന്നു. അവള്‍ പരിചയപ്പെടുത്തിയ കാടിനോടു ചേര്‍ന്നുള്ള ജീവിത കഥകള്‍ വിവരിച്ചപ്പോള്‍ മിന്നുവും മന്യയും സുമയ്യയും കണ്ണീര്‍വാര്‍ത്തു. വിവാഹം കഴിഞ്ഞെങ്കിലും പഠിക്കാന്‍ അമിതമായ ആഗ്രഹം പ്രകടിപ്പിച്ച അമ്പിളിയെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് മൂര്‍ക്കനാട് സുബുല്ലസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ത്തത്. എങ്ങനെയെങ്കിലും പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി വാങ്ങണമെന്നായിരുന്നു അമ്പിളിയുടെ ആഗ്രഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  10 days ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  10 days ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  10 days ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  10 days ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  10 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  10 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  10 days ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  10 days ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  10 days ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  10 days ago