HOME
DETAILS

ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ നിർദേശം; ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകരെ അനുവദിക്കും

  
backup
September 22, 2020 | 8:30 PM

umra-resumed-from-october-0401

    മക്ക: ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദേശിച്ചു. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ഇരു ഹറം സന്ദർശനവും ഉംറ തീർത്ഥാടനവും ആദ്യ ഘട്ടത്തിൽ ആഭ്യന്തര തീർത്ഥാടകർക്കാണ് അനുവാദം നൽകിയത്. നിശ്ചിത തീർത്ഥാടകരുമായി ഉംറ തീർത്ഥാടനം ഒക്ടോബർ നാല് മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ താത്കാലികമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

    നാല് ഘട്ടമായാണ് ഉംറ തീർത്ഥാടനവും മദീന സന്ദർശനവും പൂർണ്ണമായി പുനഃസ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ ഉംറ തീർത്ഥാടനത്തിനായി രാജ്യത്തിനകത്തുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. അടുത്ത മാസം 4 മുതൽ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ആകെ ശേഷിയുടെ മുപ്പത് ശതമാനമാണ് അനുവദിക്കുക. പ്രതിദിനം ഏകദേശം ആറായിരം തീർത്ഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. ഉംറ തീര്ഥാടകരെയും ഹറം സന്ദര്ശകരെയും അനുവദിക്കുന്ന രണ്ടാം ഘട്ടം ഒക്ടോബർ 18 നായിരിക്കും ആരംഭിക്കുക. ഈ ഘട്ടത്തിൽ എഴുപത്തിയഞ്ച് ശതമാനം തീർത്ഥാടകരെ അനുവദിക്കും. പതിനയ്യായിരം ഉംറ തീർത്ഥാടകരെയും നാൽപതിനായിരം ഹറം സന്ദര്ശകരേയും അനുവദിക്കും.

    നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീർത്ഥാടകരെ അനുവദിക്കുക. കൊവിഡ് മുക്ത രാജ്യക്കാർക്കായിരിക്കും ഘട്ടം ഘട്ടമായി ഉംറ അനുവദിക്കുക. കൊവിഡ് പൂർണമായും ഇല്ലാതായതിന് ശേഷമാണ് വിദേശ രാജ്യങ്ങളിൽ നിന്നും പൂർണ്ണമായുള്ള അനുവാദം നൽകൂ. നൂറ് ശതമാനം തീർത്ഥാടകരെ ഈ സമയം മുതൽ അനുവദിച്ചു തുടങ്ങും. പ്രതിദിനം ഇരുപതിനായിരം ഉംറ തീര്ഥാടകരെയും അറുപതിനായിരം സന്ദർശകരെയുമാണ് നവംബർ ഒന്ന് മുതൽ അനുവദിച്ചു തുടങ്ങുക.

    കൊവിഡ് ഭീഷണി പൂര്ണമായും ഇല്ലാതായതായതിന് ശേഷം നാലാം ഘട്ടത്തിലാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് ഉംറ തീർത്ഥാടനം പഴയ നിലയിലേക്ക് മാറുക. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷൻ വഴിയായിരിക്കും ഉംറ തീർത്ഥാടനത്തിനുള്ള അനുമതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിവെട്ടി മഴ പെയ്യും ! ഒന്‍പത് ജില്ലകള്‍ക്ക് ഇന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago