HOME
DETAILS

ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ നിർദേശം; ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകരെ അനുവദിക്കും

  
backup
September 22, 2020 | 8:30 PM

umra-resumed-from-october-0401

    മക്ക: ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദേശിച്ചു. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ഇരു ഹറം സന്ദർശനവും ഉംറ തീർത്ഥാടനവും ആദ്യ ഘട്ടത്തിൽ ആഭ്യന്തര തീർത്ഥാടകർക്കാണ് അനുവാദം നൽകിയത്. നിശ്ചിത തീർത്ഥാടകരുമായി ഉംറ തീർത്ഥാടനം ഒക്ടോബർ നാല് മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ താത്കാലികമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

    നാല് ഘട്ടമായാണ് ഉംറ തീർത്ഥാടനവും മദീന സന്ദർശനവും പൂർണ്ണമായി പുനഃസ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ ഉംറ തീർത്ഥാടനത്തിനായി രാജ്യത്തിനകത്തുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. അടുത്ത മാസം 4 മുതൽ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ആകെ ശേഷിയുടെ മുപ്പത് ശതമാനമാണ് അനുവദിക്കുക. പ്രതിദിനം ഏകദേശം ആറായിരം തീർത്ഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. ഉംറ തീര്ഥാടകരെയും ഹറം സന്ദര്ശകരെയും അനുവദിക്കുന്ന രണ്ടാം ഘട്ടം ഒക്ടോബർ 18 നായിരിക്കും ആരംഭിക്കുക. ഈ ഘട്ടത്തിൽ എഴുപത്തിയഞ്ച് ശതമാനം തീർത്ഥാടകരെ അനുവദിക്കും. പതിനയ്യായിരം ഉംറ തീർത്ഥാടകരെയും നാൽപതിനായിരം ഹറം സന്ദര്ശകരേയും അനുവദിക്കും.

    നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീർത്ഥാടകരെ അനുവദിക്കുക. കൊവിഡ് മുക്ത രാജ്യക്കാർക്കായിരിക്കും ഘട്ടം ഘട്ടമായി ഉംറ അനുവദിക്കുക. കൊവിഡ് പൂർണമായും ഇല്ലാതായതിന് ശേഷമാണ് വിദേശ രാജ്യങ്ങളിൽ നിന്നും പൂർണ്ണമായുള്ള അനുവാദം നൽകൂ. നൂറ് ശതമാനം തീർത്ഥാടകരെ ഈ സമയം മുതൽ അനുവദിച്ചു തുടങ്ങും. പ്രതിദിനം ഇരുപതിനായിരം ഉംറ തീര്ഥാടകരെയും അറുപതിനായിരം സന്ദർശകരെയുമാണ് നവംബർ ഒന്ന് മുതൽ അനുവദിച്ചു തുടങ്ങുക.

    കൊവിഡ് ഭീഷണി പൂര്ണമായും ഇല്ലാതായതായതിന് ശേഷം നാലാം ഘട്ടത്തിലാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് ഉംറ തീർത്ഥാടനം പഴയ നിലയിലേക്ക് മാറുക. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷൻ വഴിയായിരിക്കും ഉംറ തീർത്ഥാടനത്തിനുള്ള അനുമതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 days ago
No Image

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

International
  •  9 days ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  9 days ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  9 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  9 days ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  9 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  9 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  9 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  9 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  9 days ago