HOME
DETAILS

ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ നിർദേശം; ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകരെ അനുവദിക്കും

  
backup
September 22, 2020 | 8:30 PM

umra-resumed-from-october-0401

    മക്ക: ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദേശിച്ചു. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ഇരു ഹറം സന്ദർശനവും ഉംറ തീർത്ഥാടനവും ആദ്യ ഘട്ടത്തിൽ ആഭ്യന്തര തീർത്ഥാടകർക്കാണ് അനുവാദം നൽകിയത്. നിശ്ചിത തീർത്ഥാടകരുമായി ഉംറ തീർത്ഥാടനം ഒക്ടോബർ നാല് മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ താത്കാലികമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

    നാല് ഘട്ടമായാണ് ഉംറ തീർത്ഥാടനവും മദീന സന്ദർശനവും പൂർണ്ണമായി പുനഃസ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ ഉംറ തീർത്ഥാടനത്തിനായി രാജ്യത്തിനകത്തുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. അടുത്ത മാസം 4 മുതൽ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ആകെ ശേഷിയുടെ മുപ്പത് ശതമാനമാണ് അനുവദിക്കുക. പ്രതിദിനം ഏകദേശം ആറായിരം തീർത്ഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. ഉംറ തീര്ഥാടകരെയും ഹറം സന്ദര്ശകരെയും അനുവദിക്കുന്ന രണ്ടാം ഘട്ടം ഒക്ടോബർ 18 നായിരിക്കും ആരംഭിക്കുക. ഈ ഘട്ടത്തിൽ എഴുപത്തിയഞ്ച് ശതമാനം തീർത്ഥാടകരെ അനുവദിക്കും. പതിനയ്യായിരം ഉംറ തീർത്ഥാടകരെയും നാൽപതിനായിരം ഹറം സന്ദര്ശകരേയും അനുവദിക്കും.

    നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീർത്ഥാടകരെ അനുവദിക്കുക. കൊവിഡ് മുക്ത രാജ്യക്കാർക്കായിരിക്കും ഘട്ടം ഘട്ടമായി ഉംറ അനുവദിക്കുക. കൊവിഡ് പൂർണമായും ഇല്ലാതായതിന് ശേഷമാണ് വിദേശ രാജ്യങ്ങളിൽ നിന്നും പൂർണ്ണമായുള്ള അനുവാദം നൽകൂ. നൂറ് ശതമാനം തീർത്ഥാടകരെ ഈ സമയം മുതൽ അനുവദിച്ചു തുടങ്ങും. പ്രതിദിനം ഇരുപതിനായിരം ഉംറ തീര്ഥാടകരെയും അറുപതിനായിരം സന്ദർശകരെയുമാണ് നവംബർ ഒന്ന് മുതൽ അനുവദിച്ചു തുടങ്ങുക.

    കൊവിഡ് ഭീഷണി പൂര്ണമായും ഇല്ലാതായതായതിന് ശേഷം നാലാം ഘട്ടത്തിലാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് ഉംറ തീർത്ഥാടനം പഴയ നിലയിലേക്ക് മാറുക. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷൻ വഴിയായിരിക്കും ഉംറ തീർത്ഥാടനത്തിനുള്ള അനുമതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

Kerala
  •  12 days ago
No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  13 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  13 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  13 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  13 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  13 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  13 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  13 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  13 days ago