
കണ്ണൂരിലും കള്ളവോട്ട്: 10 പേര്‍ക്കെതിരേ ക്രിമിനല്‍ കേസ്
തിരുവനന്തപുരം: വീണ്ടും കള്ളവോട്ടില്‍ പിടിവീണു. 10 പേര്‍ക്കെതിരേ ക്രിമിനല്‍ കേസ്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തുമാണ് കള്ളവോട്ട്. തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളില്‍ കള്ളവോട്ട് ചെയ്ത 9 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും, ധര്‍മടത്ത് 52-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകനുമെതിരേയാണ് ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ.പി, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുല്‍ സലാം, സാദിഖ് കെ.പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ക്കും, സി.പി.എം പ്രവര്‍ത്തകനായ സായൂജിനുമെതിരേയുമാണ് കേസ്. പാമ്പുരുത്തിയില്‍ 9 പേര് 12 കള്ളവോട്ടുകള്‍ ചെയ്തു. ധര്‍മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി.എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കള്ളവോട്ട് ചെയ്തവര്‍ക്ക് മാപ്പ് നല്‍കണമെന്ന ജില്ലാ കലക്ടറുടെ ശുപാര്‍ശ തള്ളിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ഇല്ലാതെയുള്ള ജനാധിപത്യത്തിനാണ് ശ്രമിക്കുന്നതെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാമ്പുരുത്തിയില്‍ കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെയും ധര്‍മടത്ത് കള്ളവോട്ട് നടന്നതായി സ്വതന്ത്ര സ്ഥാനാര്‍ഥി കെ. സുധാകരന്റെയും പോളിങ് ഏജന്റുമാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും റിട്ടേണിങ് ഓഫിസര്‍ക്കും പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു പരാതി. പോളിങ് സ്റ്റേഷനിലെ വിഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്.
ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ.പി, എന്നിവര്‍ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുല്‍ സലാം, സാദിഖ് കെ.പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തെന്നാണ് കലക്ടര്‍ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചുവരുത്തി തെളിവെടുത്തു. ആറുപേര്‍ കുറ്റം സമ്മതിച്ചു. ഒരാള്‍ ഹാജരായില്ല. രണ്ടുപേര്‍ വിസമ്മതിച്ചെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പുരുത്തി പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്കും ഗുരുതര വീഴ്ചയുണ്ടായതായാണ് കലക്ടറുടെ റിപ്പോര്‍ട്ട്. കള്ളവോട്ട് നടക്കുന്ന വേളയില്‍ പോളിങ് ഏജന്റ് എതിര്‍പ്പ് അറിയിച്ചെങ്കിലും പ്രിസൈഡിങ്ങ് ഓഫിസര്‍ ഇടപെടാന്‍ തയാറായില്ലെന്ന് വ്യക്തമായി. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരേയും ക്രിമനല്‍ നടപടി സ്വീകരിക്കാനും, ഉദ്യോഗസ്ഥര്ക്കെതിരേ അവരുടെ വകുപ്പുകള്‍ അച്ചടക്ക നടപടിയെടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്കി.
ധര്‍മടത്ത് 52-ാം ബൂത്തില്‍ സായൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി കെ. സുധാകരന്റെ പോളിങ് ഏജന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ പരിശോധിച്ചത്. 47-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ സായൂജ് 52ല്‍ വോട്ട് ചെയ്തതായി കണ്ടെത്തി. 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സായൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫി കെ.പി, ഇവിടുത്തെ ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റുമാര്‍ എന്നിവരുടെ പങ്കും അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 12 minutes ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 37 minutes ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• an hour ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• an hour ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• an hour ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• an hour ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• an hour ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• an hour ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 2 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 2 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 9 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 9 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 12 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 12 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 12 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 13 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 10 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 11 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 11 hours ago