HOME
DETAILS

മാനദണ്ഡങ്ങള്‍ പാലിക്കാതെ ദുരിതാശ്വാസ ഫണ്ട് അനുവദിക്കരുതെന്ന് നിര്‍ദേശം

  
backup
September 04, 2018 | 6:46 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-5

മലപ്പുറം: പ്രളയ ദുരിതാശ്വാസമായി അനുവദിക്കുന്ന ഫണ്ട് ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ചെലവഴിക്കരുതെന്നു ജില്ലാ കലക്ടറുടെ നിര്‍ദേശം. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരുടെ വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ മാത്രമാണ് എല്‍.എസ്.ജി.ഡി എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയത്. മണ്ണ് നീക്കം ചെയ്യാനും ചുറ്റുമതില്‍ നിര്‍മാണത്തിനും ഫണ്ട് ഉപയോഗിക്കരുത്. മതിലുകളുടെയും മറ്റും എസ്റ്റിമേറ്റ് എടുത്ത് അയക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നവര്‍ക്ക് ഫണ്ട് അനുവദിക്കുന്നത് വില്ലേജ് ഓഫിസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓഫിസര്‍മാര്‍ കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തണം. ഇതിനു ശേഷം മാത്രമേ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാന്‍ നല്‍കേണ്ടതുള്ളൂ. ലോക്കല്‍ വെരിഫിക്കേഷന്‍ വേഗത്തിലാക്കണം. സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടമായവര്‍ക്ക് അവ ഉടന്‍ അനുവദിക്കുന്നുണ്ടെങ്കിലും പല താലൂക്കിലും വേണ്ടത്ര അപേക്ഷകള്‍ ഇനിയും വന്നിട്ടില്ല. പ്രചാരണം സജീവമാക്കി അദാലത്തുകള്‍ നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.
മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് 56 പഞ്ചായത്തുകള്‍ ഇതുവരെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. മാലിന്യ നിര്‍മാര്‍ജനത്തിനു പല പഞ്ചായത്തുകളും മെമ്പര്‍മാര്‍ സ്വതന്ത്രമായി ഏറ്റെടുത്തു നടപ്പാക്കുകയാണെന്നും അധിക സ്ഥലത്തും പ്രത്യേകം സ്ഥലം കിട്ടാത്തതാണ് കാരണമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. അതേസമയം നിലവില്‍ മാലിന്യ സംസ്‌കരണത്തിന്റെ അതാത് പഞ്ചായത്തിലെ അവസ്ഥ എന്താണെങ്കിലും അക്കാര്യം റിപ്പോര്‍ട്ട് തരാത്ത പഞ്ചായത്തുകള്‍ ഉടന്‍ എത്തിക്കണമെന്നു കലക്ടര്‍ ആവശ്യപ്പെട്ടു.
പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവര്‍ക്കായി താലൂക്കുകളില്‍ അദാലത്ത് നടത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര അപേക്ഷകര്‍ പല താലൂക്കിലും എത്തിയിട്ടില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ സജീവമായ പ്രചാരണം നടത്തി അദാലത്ത് നടത്താനാണ് നിര്‍ദേശിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവ തല്‍സമയം ലഭ്യമാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കാന്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതി. പഞ്ചായത്തുകളില്‍നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേക അപേക്ഷയും ഫീസുമില്ലാതെ നല്‍കാനാണ് നിര്‍ദേശം. കെട്ടിടങ്ങളുടെ പെര്‍മിറ്റുകളുടെ കോപ്പിയും സൗജന്യമായി നല്‍കും. സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കുന്ന അഞ്ചു കിലോ സൗജന്യ അരി പ്രളയദുരന്തമനുഭവിച്ചവര്‍ക്ക് മാത്രമുള്ളതാണന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷം സജീവമായിരുന്ന സമയത്ത് ജില്ലയില്‍ നടപ്പാക്കിയ കെട്ടിട നിര്‍മാണ നിരോധന ഉത്തരവ് ജില്ലയില്‍ പിന്‍വലിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമതയോ ബി.ജെ.പിയോ? ബംഗാള്‍ ആരെ തെരഞ്ഞെടുക്കും, ഉറ്റുനോക്കി രാജ്യം, ആദ്യ മുന്നേറ്റം തൃണമൂലിന്

National
  •  2 days ago
No Image

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് 77,000 പാമ്പുകളെ

Kerala
  •  2 days ago
No Image

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍, ഫലസൂചനകള്‍ യു.ഡി.എഫിന് അനുകൂലം

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി കണ്ണൂരിലും പ്രതിപക്ഷ നേതാവ് തലസ്ഥാനത്തും ഫലമറിയും

Kerala
  •  3 days ago
No Image

ജയിച്ചാൽ, തോറ്റാൽ മുന്നണികളെ കാത്തിരിക്കുന്നത്; ചങ്കിടിപ്പിൽ യുഡിഎഫ്, എൽഡിഎഫ്, എൻ‍ഡിഎ ക്യാമ്പുകൾ

Kerala
  •  3 days ago
No Image

ഫലം ഇന്നറിയാം; എം.എൽ.എമാരിൽ  ജനപ്രിയർ ആരെല്ലാം

Kerala
  •  3 days ago
No Image

അബൂദബിയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി ഇന്ന് മുതല്‍ നിലവില്‍ വരുന്നു

uae
  •  3 days ago
No Image

ജാ​ഗ്രത പുലർത്തണം; സംശയാസ്പദമായി ആരെ കണ്ടാലും വളഞ്ഞിട്ട് പിടിക്കണം; പ്രവർത്തകർക്ക് നിർദേശം നൽകി മമത ബാനർജി 

National
  •  3 days ago
No Image

ഇന്നും മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

കേരളം ആർക്കൊപ്പം? നെഞ്ചിടിപ്പിൽ മുന്നണികൾ; ആദ്യ ഫലസൂചന 8.15ഓടെ

Kerala
  •  3 days ago