HOME
DETAILS

വര്‍ധിപ്പിച്ച സീറ്റുകളില്‍ സംവരണം പാലിക്കാതെ അട്ടിമറിക്കാന്‍ നീക്കം

  
backup
May 31, 2019 | 6:08 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf


കോഴിക്കോട്: ഹയര്‍സെക്കന്‍ഡറിക്ക് അധികമായി അനുവദിച്ച 20 ശതമാനം സീറ്റില്‍ സംവരണം പാലിക്കാതെ അട്ടിമറിക്കാന്‍ നീക്കം. മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്ന ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ ദൗര്‍ലഭ്യതയ്ക്ക് പരിഹാരമെന്നോണം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ച 20 ശതമാനം സീറ്റുകളുടെ കാര്യത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.


കഴിഞ്ഞ ദിവസം ഹയര്‍സെക്കന്‍ഡറിയുടെ അന്തിമ അലോട്ട്‌മെന്റ് വന്നെങ്കിലും വര്‍ധിപ്പിച്ച സീറ്റ് കമ്മ്യൂനിറ്റി അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക വഴിയല്ല നികത്തുന്നതെന്നാണ് വസ്തുത. സംവരണതത്വം പാലിച്ച് മെറിറ്റടിസ്ഥാനത്തില്‍ നികത്തേണ്ട ഈ സീറ്റുകള്‍ കോമ്പിനേഷന്‍ അല്ലെങ്കില്‍ സ്‌കൂള്‍ മാറ്റം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നികത്താനുള്ള നീക്കമാണ് നടക്കുന്നത്. വര്‍ധിപ്പിച്ച 20
ശതമാനം സീറ്റുകളും കൂടി ഉള്‍പ്പെടുത്തിയാണ് നേരത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നതെങ്കില്‍ അത് സംവരണ വിഭാഗത്തിന് കൂടുതല്‍ ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ഇപ്പോഴത്തെ നടപടി സംവരണ വിഭാഗങ്ങളുടെ അവകാശം ഹനിക്കുന്നതാണെന്ന വാദമാണ് ഉയരുന്നത്. വര്‍ധിപ്പിച്ച 20 ശതമാനം സീറ്റിലും ജനറല്‍ മെറിറ്റ്, എസ്.സി, എസ്.ടി, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സംവരണ സീറ്റുകള്‍ വിഭജിച്ചു നല്‍കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് സംവരണതത്വങ്ങളുടെ ലംഘനമായി മാറും. വര്‍ധിപ്പിച്ച സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തില്‍ ഏകജാലക സംവിധാനം ഉപയോഗിച്ച് നികത്താന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന വാദമാണ് ഉയരുന്നത്. എന്നാല്‍ എല്ലാ സ്‌കൂളുകളിലും സീറ്റ് വര്‍ധന ഇല്ലെന്ന അവസ്ഥയില്‍ ഇത് പ്രയോഗത്തില്‍ വരുത്താന്‍ പ്രയാസമാണെന്ന തടസവാദമുണ്ടായേക്കാം. ഇപ്പോള്‍ അലോട്ട്‌മെന്റുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി നടക്കുമ്പോള്‍ സീറ്റു വര്‍ധന ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ശേഖരിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് എളുപ്പമാണ്. ഇതനുസരിച്ച് പ്രവേശനപ്പട്ടിക പുതുക്കാവുന്നതുമാണ്. എന്നാല്‍ ഇതൊന്നും ചെയ്യാതെ അധിക സീറ്റുകള്‍ കോമ്പിനേഷന്‍, സ്‌കൂള്‍മാറ്റത്തില്‍ പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയും ഹയര്‍സെക്കന്‍ഡറി ഡയരക്ടറും ഉടന്‍ ഇടപെടണമെന്നാണ് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 20 ശതമാനം ആനുപാതിക സീറ്റ് വര്‍ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തുള്ള 3.61 ലക്ഷം പ്ലസ് വണ്‍ സീറ്റുകള്‍ 4.20 ലക്ഷമായി ഉയര്‍ന്നിരുന്നു.


എന്നാല്‍ മലബാര്‍ മേഖലയിലെ സീറ്റ് പ്രതിസന്ധിക്ക് ഈ വര്‍ധന പരിഹാരമായിട്ടില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം തേടുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളില്‍നിന്നും ഇപ്പോഴും പുറത്താണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  2 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  2 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  2 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  2 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  2 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  2 days ago