HOME
DETAILS

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബി.ജെ.പിക്ക് പിന്തുണ അറിയിച്ചു

  
backup
May 13, 2017 | 5:42 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d-3

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചു. ഇതോടെ ജൂലൈയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിവൈ.എസ്.ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം ബി.ജെ.പിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചത്. ജൂലൈയില്‍ സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജിക്ക് പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) നേരത്തെ സൂചന നല്‍കിയിരുന്നു. ഇതാണ് വൈ.എസ്.ആറിനെ പെട്ടെന്ന് നിലപാട് വ്യക്തമാക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിവരം.
അതേസമയം, സര്‍വസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇതുവരെ പ്രതിപക്ഷ കക്ഷികള്‍ക്കായിട്ടില്ല. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ പുരോഗതിയായിട്ടില്ല.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരമകനും മുന്‍ ഗവര്‍ണറുമായ ഗോപാലകൃഷ്ണ ഗാന്ധി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, ജെ.ഡി.യു നേതാവ് ശരത് യാദവ് എന്നിവരാണ് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍.
പ്രതിപക്ഷത്തിനിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാകാനിടയില്ലെന്നതിനാല്‍ മുന്‍ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്റെ സെക്രട്ടറിയും ഗ്രന്ഥരചയിതാവും കൂടിയായ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് തന്നെയാകും അന്തിമമായി പരിഗണിക്കപ്പെടുക.പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നേതൃത്വം നല്‍കുന്നത്. എന്‍.സി.പി നേതാവ് ശരത് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല, ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ എന്നിവരുമായി അവര്‍ ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, എസ്.പി നേതാവ് മുലായം സിങ് യാദവ്, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടുള്ള സഖ്യരൂപീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.
സോണിയയും മമതയും തമ്മിലുള്ള കൂടിക്കാഴ്ച 16നു നടക്കും. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും ബി.എസ്.പി അധ്യക്ഷ മായാവതിയുമായും അവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.അതിനിടെ, പാര്‍ട്ടിക്കുള്ളില്‍നിന്നുള്ളയാള്‍ തന്നെയാകും രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്ന് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
പൗരസാമൂഹിക രംഗത്തെ പൊതുസമ്മതിയുള്ള സ്വതന്ത്ര ചിന്താഗതിക്കാരെ കൊണ്ടുവന്ന് കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതിനെ തള്ളിക്കളഞ്ഞാണ് നേതാക്കള്‍ രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശിലെ വന്‍ മാര്‍ജിനിലുള്ള വിജയത്തെ തുടര്‍ന്ന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷത്തിന് നേരിയ വ്യത്യാസം മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. വൈ.എസ്.ആറും ടി.ആര്‍.എസും നയം വ്യക്തമാക്കിയതോടെ മത്സരം തന്നെ അപ്രസക്തമാക്കിയേക്കും.
എ.ഐ.എ.ഡി.എം.കെ, ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡി തുടങ്ങിയ പ്രാദേശിക കക്ഷികളുടെ പിന്തുണ നേടാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ശ്രമമാരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  14 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  14 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  14 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  14 days ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  14 days ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  14 days ago
No Image

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ

oman
  •  14 days ago
No Image

"ഹിഹോളിലെ വഞ്ചനയ്ക്ക് കാലം കാത്തുവെച്ച പ്രതികാരം! 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയെ നേരിടാൻ അൾജീരിയൻ സിംഹങ്ങൾ; കളം പുകയും!"

Football
  •  14 days ago
No Image

ഞങ്ങളുടെ കുതിപ്പ് അത്ഭുതമല്ല, പ്രതിരോധത്തിന്റെ ചരിത്രമാണ്! അർജന്റീനയ്ക്കെതിരെയുള്ള സ്വപ്നപ്പോരാട്ടത്തിന് മുൻപ് വികാരാധീനനായി വോസിൻഹ

Football
  •  14 days ago