HOME
DETAILS

ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി പ്രചാരണം

  
backup
July 25, 2016 | 10:15 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae



കൊച്ചി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളെ ഹാജരാക്കുന്ന എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉച്ചയ്ക്ക് മുമ്പായി പൊലിസ് വ്യക്തമാക്കിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഇതെന്നും വിശദീകരണമുണ്ടായി. എന്നാല്‍, ഇത്തരത്തില്‍ ആവശ്യമൊന്നും ഉന്നയിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് തങ്ങള്‍ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നതെന്നും തടയാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിച്ചത്. ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ അര്‍ഷി ഖുറേശി, റിസ്‌വാന്‍ എന്നിവരെ ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു അറിയിപ്പ്.
തുടര്‍ന്ന്  ഉച്ചക്ക് ഒരുമണിയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശം അനുവദിക്കരുതെന്ന് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു പൊലിസിന്റ വിശദീകരണം. സംഘര്‍ഷമുണ്ടായാല്‍ തടയുന്നതിനു കോടതി പരിസരത്ത് വന്‍ പൊലിസ് സംഘം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറാതെ സമീപത്തുള്ള താലൂക്ക് ഒഫിസ് പരിസരത്ത് നിലയുറപ്പിച്ചു.
പ്രതീക്ഷിച്ചതില്‍ നിന്ന് രണ്ടുമണിക്കൂറോളം വൈകി നാലുമണിയോടെയാണ് പ്രതികളുമായി പൊലിസ് വാഹനം എത്തിയത്. കോടതിയില്‍ നിന്ന് കുറച്ചകലെ  വാഹനംനിര്‍ത്തി പ്രതികളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോയതിനാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തുടര്‍ന്നു കോടതിയില്‍ പ്രവേശിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരെ പൊലിസ് തടഞ്ഞില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

uae
  •  7 days ago
No Image

വഴിയരികില്‍ ഇട്ട കാര്‍ ആക്രി വിലക്ക് വിറ്റ് 21കാരന്‍; ഉടമയറിഞ്ഞത് കൊണ്ടുപോകാന്‍ ക്രെയിനെത്തിയപ്പോള്‍

Kerala
  •  7 days ago
No Image

ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; ഇലകള്‍ പാലില്‍ ചേര്‍ത്തും ചമ്മന്തിയാക്കിയും ഉപയോഗിച്ചു; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങിയത് ലക്ഷങ്ങള്‍ ശബളമുള്ള ഐ.ടി കമ്പനി മാനേജര്‍ 

Kerala
  •  7 days ago
No Image

ട്രംപിനെ മോദിക്ക് പേടിയെന്ന് പിണറായി വിജയന്‍; ഇ.ഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ അല്ലെന്ന് ബി.ജെ.പി എം.എല്‍.എ; സഭയില്‍ വാക്‌പോര്

Kerala
  •  7 days ago
No Image

സൗഹാര്‍ദ്ദപരമായി പിരിയാന്‍ ആഗ്രഹിക്കുന്നു; അണ്ണാമലൈ ദേശീയനേതൃത്വത്തോട് പറഞ്ഞതായി റിപ്പോര്‍ട്ട്

National
  •  7 days ago
No Image

കാലവര്‍ഷം മറ്റന്നാളെത്തും; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിര്‍മിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ ബന്ധുനിയമനം; സഹോദരീഭര്‍ത്താവിനെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

Kerala
  •  7 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  7 days ago