HOME
DETAILS

ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി പ്രചാരണം

  
backup
July 25, 2016 | 10:15 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae



കൊച്ചി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളെ ഹാജരാക്കുന്ന എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉച്ചയ്ക്ക് മുമ്പായി പൊലിസ് വ്യക്തമാക്കിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഇതെന്നും വിശദീകരണമുണ്ടായി. എന്നാല്‍, ഇത്തരത്തില്‍ ആവശ്യമൊന്നും ഉന്നയിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് തങ്ങള്‍ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നതെന്നും തടയാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിച്ചത്. ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ അര്‍ഷി ഖുറേശി, റിസ്‌വാന്‍ എന്നിവരെ ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു അറിയിപ്പ്.
തുടര്‍ന്ന്  ഉച്ചക്ക് ഒരുമണിയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശം അനുവദിക്കരുതെന്ന് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു പൊലിസിന്റ വിശദീകരണം. സംഘര്‍ഷമുണ്ടായാല്‍ തടയുന്നതിനു കോടതി പരിസരത്ത് വന്‍ പൊലിസ് സംഘം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറാതെ സമീപത്തുള്ള താലൂക്ക് ഒഫിസ് പരിസരത്ത് നിലയുറപ്പിച്ചു.
പ്രതീക്ഷിച്ചതില്‍ നിന്ന് രണ്ടുമണിക്കൂറോളം വൈകി നാലുമണിയോടെയാണ് പ്രതികളുമായി പൊലിസ് വാഹനം എത്തിയത്. കോടതിയില്‍ നിന്ന് കുറച്ചകലെ  വാഹനംനിര്‍ത്തി പ്രതികളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോയതിനാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തുടര്‍ന്നു കോടതിയില്‍ പ്രവേശിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരെ പൊലിസ് തടഞ്ഞില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹ ഡോക്ടറോട് മോശമായി സംസാരിച്ചവരെ ചോദ്യം ചെയ്തു; ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഡോക്ടർക്ക് മർദ്ദനം; അന്വേഷണം ആരംഭിച്ചു

Kerala
  •  16 hours ago
No Image

സുരക്ഷാ പരിശോധനകളിലെ കാലതാമസം; അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിലെത്തണം; മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  17 hours ago
No Image

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

uae
  •  18 hours ago
No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  18 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  19 hours ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  19 hours ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  20 hours ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  20 hours ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  21 hours ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  21 hours ago