HOME
DETAILS

ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി പ്രചാരണം

  
backup
July 25, 2016 | 10:15 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae



കൊച്ചി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളെ ഹാജരാക്കുന്ന എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉച്ചയ്ക്ക് മുമ്പായി പൊലിസ് വ്യക്തമാക്കിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഇതെന്നും വിശദീകരണമുണ്ടായി. എന്നാല്‍, ഇത്തരത്തില്‍ ആവശ്യമൊന്നും ഉന്നയിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് തങ്ങള്‍ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നതെന്നും തടയാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിച്ചത്. ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ അര്‍ഷി ഖുറേശി, റിസ്‌വാന്‍ എന്നിവരെ ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു അറിയിപ്പ്.
തുടര്‍ന്ന്  ഉച്ചക്ക് ഒരുമണിയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശം അനുവദിക്കരുതെന്ന് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു പൊലിസിന്റ വിശദീകരണം. സംഘര്‍ഷമുണ്ടായാല്‍ തടയുന്നതിനു കോടതി പരിസരത്ത് വന്‍ പൊലിസ് സംഘം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറാതെ സമീപത്തുള്ള താലൂക്ക് ഒഫിസ് പരിസരത്ത് നിലയുറപ്പിച്ചു.
പ്രതീക്ഷിച്ചതില്‍ നിന്ന് രണ്ടുമണിക്കൂറോളം വൈകി നാലുമണിയോടെയാണ് പ്രതികളുമായി പൊലിസ് വാഹനം എത്തിയത്. കോടതിയില്‍ നിന്ന് കുറച്ചകലെ  വാഹനംനിര്‍ത്തി പ്രതികളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോയതിനാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തുടര്‍ന്നു കോടതിയില്‍ പ്രവേശിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരെ പൊലിസ് തടഞ്ഞില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  6 hours ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  6 hours ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  6 hours ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  6 hours ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  7 hours ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  7 hours ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  7 hours ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  7 hours ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  7 hours ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  8 hours ago