HOME
DETAILS

ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി പ്രചാരണം

  
backup
July 25, 2016 | 10:15 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae



കൊച്ചി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളെ ഹാജരാക്കുന്ന എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉച്ചയ്ക്ക് മുമ്പായി പൊലിസ് വ്യക്തമാക്കിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഇതെന്നും വിശദീകരണമുണ്ടായി. എന്നാല്‍, ഇത്തരത്തില്‍ ആവശ്യമൊന്നും ഉന്നയിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് തങ്ങള്‍ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നതെന്നും തടയാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍ പിന്നീട് വിശദീകരിച്ചത്. ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ അര്‍ഷി ഖുറേശി, റിസ്‌വാന്‍ എന്നിവരെ ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു അറിയിപ്പ്.
തുടര്‍ന്ന്  ഉച്ചക്ക് ഒരുമണിയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശം അനുവദിക്കരുതെന്ന് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു പൊലിസിന്റ വിശദീകരണം. സംഘര്‍ഷമുണ്ടായാല്‍ തടയുന്നതിനു കോടതി പരിസരത്ത് വന്‍ പൊലിസ് സംഘം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറാതെ സമീപത്തുള്ള താലൂക്ക് ഒഫിസ് പരിസരത്ത് നിലയുറപ്പിച്ചു.
പ്രതീക്ഷിച്ചതില്‍ നിന്ന് രണ്ടുമണിക്കൂറോളം വൈകി നാലുമണിയോടെയാണ് പ്രതികളുമായി പൊലിസ് വാഹനം എത്തിയത്. കോടതിയില്‍ നിന്ന് കുറച്ചകലെ  വാഹനംനിര്‍ത്തി പ്രതികളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോയതിനാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തുടര്‍ന്നു കോടതിയില്‍ പ്രവേശിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരെ പൊലിസ് തടഞ്ഞില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  21 days ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  21 days ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  21 days ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  21 days ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  21 days ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  21 days ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  21 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  21 days ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  21 days ago
No Image

ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം

qatar
  •  21 days ago