HOME
DETAILS

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് മരണം: സ്ഥലയുടമയും ക്വാറി നടത്തിപ്പുകാരും ഒളിവില്‍: നാലുപേര്‍ക്കെതിരേ കേസെടുത്തു

  
Web Desk
June 18 2019 | 13:06 PM

kerala-landslide-calicut-cheruvadi-two-died-case-charged

മുക്കം: രണ്ടു തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് കാരണമായ ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. കോഴിക്കോട് -മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. കാരശ്ശേരി പഞ്ചായത്ത് അനധികൃത ക്വാറികള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്ന ക്വാറി പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കുകയും ചെയ്തു.

എന്നാല്‍ വാഴ കൃഷി ചെയ്യാന്‍ നിലമൊരുക്കുകയാണെന്ന് പറഞ്ഞ് ക്വാറി ഉടമ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സ്ഥലമുടമ അബ്ദുസലാം, ക്വാറി നടത്തിപ്പുകാരായ ബഷീര്‍, അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി 304 ജാമ്യമില്ലാ വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. ഇതില്‍ സ്ഥലം ഉടമയായ അബ്ദുസലാം കൊടിയത്തൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പറും സി.പി.എം നേതാവുമായ ടി.പി.സി മുഹമ്മദിന്റെ സഹോദരനാണ്.


പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. യാതൊരു സുരക്ഷയില്ലാതെ മണ്ണെടുത്തതാണ് രണ്ടു തൊഴിലാളികളുടെ മരണത്തില്‍ കലാശിച്ചത്. തൊഴിലാളികള്‍ യന്ത്രമുപയോഗിച്ച് കല്ല് ചെത്തുന്നതിന് സമീപത്തായി വന്‍ തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കല്ലു ചെത്തുന്നതിനിടെ ഉണ്ടായ പ്രകമ്പനം മൂലം കല്ലും മണ്ണും അടങ്ങിയ മിശ്രിതം തൊഴിലാളികളുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മിക്ക ക്വാറികളും തൊഴിലാളികളുടെ സുരക്ഷയോ പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതമോ പരിഗണിക്കാറില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഖനന മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷക്ക് കാര്യമായ പരിഗണന നല്‍കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago