HOME
DETAILS

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് മരണം: സ്ഥലയുടമയും ക്വാറി നടത്തിപ്പുകാരും ഒളിവില്‍: നാലുപേര്‍ക്കെതിരേ കേസെടുത്തു

  
backup
June 18, 2019 | 1:49 PM

kerala-landslide-calicut-cheruvadi-two-died-case-charged

മുക്കം: രണ്ടു തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് കാരണമായ ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. കോഴിക്കോട് -മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. കാരശ്ശേരി പഞ്ചായത്ത് അനധികൃത ക്വാറികള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്ന ക്വാറി പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കുകയും ചെയ്തു.

എന്നാല്‍ വാഴ കൃഷി ചെയ്യാന്‍ നിലമൊരുക്കുകയാണെന്ന് പറഞ്ഞ് ക്വാറി ഉടമ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സ്ഥലമുടമ അബ്ദുസലാം, ക്വാറി നടത്തിപ്പുകാരായ ബഷീര്‍, അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി 304 ജാമ്യമില്ലാ വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. ഇതില്‍ സ്ഥലം ഉടമയായ അബ്ദുസലാം കൊടിയത്തൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പറും സി.പി.എം നേതാവുമായ ടി.പി.സി മുഹമ്മദിന്റെ സഹോദരനാണ്.


പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. യാതൊരു സുരക്ഷയില്ലാതെ മണ്ണെടുത്തതാണ് രണ്ടു തൊഴിലാളികളുടെ മരണത്തില്‍ കലാശിച്ചത്. തൊഴിലാളികള്‍ യന്ത്രമുപയോഗിച്ച് കല്ല് ചെത്തുന്നതിന് സമീപത്തായി വന്‍ തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കല്ലു ചെത്തുന്നതിനിടെ ഉണ്ടായ പ്രകമ്പനം മൂലം കല്ലും മണ്ണും അടങ്ങിയ മിശ്രിതം തൊഴിലാളികളുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മിക്ക ക്വാറികളും തൊഴിലാളികളുടെ സുരക്ഷയോ പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതമോ പരിഗണിക്കാറില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഖനന മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷക്ക് കാര്യമായ പരിഗണന നല്‍കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  4 minutes ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  21 minutes ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  23 minutes ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  31 minutes ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  38 minutes ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  an hour ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  an hour ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  an hour ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  2 hours ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 hours ago