HOME
DETAILS

എല്‍.ജെ.പിയുമായി പോര്

  
backup
November 13 2020 | 00:11 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

 


ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വിമുഖത കാട്ടിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബി.ജെ.പി നിതീഷിനെ നിര്‍ബന്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം നിതീഷ് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ജെ.ഡി.യുവിന് ലഭിക്കുന്ന ഏറ്റവും കുറച്ച് സീറ്റുകളാണ് ഇത്തവണത്തേത്. 43 സീറ്റുകള്‍ മാത്രമാണ് ജെ.ഡി.യു നേടിയത്.
എല്‍.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ സീറ്റുകള്‍ കുറയാന്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്. എല്‍.ജെ.പി ജെ.ഡി.യുവിന്റെ സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യു ബി.ജെ.പിയുമായി സംസ്ഥാനത്തും സഖ്യത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജെ.ഡി.യുവിന് 25 മുതല്‍ 30 സീറ്റുകള്‍ വരെ കുറയാന്‍ എല്‍.ജെ.പിയുടെ നിലപാടുകള്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്.
ജെ.ഡി.യു മന്ത്രിമാരായ ജയ്കുമാര്‍ സിങ്, ശൈലേഷ് കുമാര്‍, കൃഷ്ണാധന്‍ വര്‍മ, രാംസേവക് സിങ്, സന്തോഷ് നിരാല, ഖുര്‍ഷിദ് ആലം എന്നിവര്‍ തോല്‍ക്കാന്‍ കാരണം അവരുടെ മണ്ഡലത്തില്‍ എല്‍.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണെന്നും നിതീഷ് കരുതുന്നു.
എന്നാല്‍ കഴിഞ്ഞ മന്ത്രിസഭ പോലെ നിതീഷിന് സര്‍ക്കാറിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ഇടപെടലുകള്‍ നടത്തില്ലെന്നുമാണ് ബി.ജെ.പി നേതൃത്വം നിതീഷിനെ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Kerala
  •  4 days ago
No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  4 days ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  4 days ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  4 days ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  4 days ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  4 days ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  4 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  4 days ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  4 days ago