HOME
DETAILS

എല്‍.ജെ.പിയുമായി പോര്

  
backup
November 13, 2020 | 12:59 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

 


ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വിമുഖത കാട്ടിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബി.ജെ.പി നിതീഷിനെ നിര്‍ബന്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം നിതീഷ് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ജെ.ഡി.യുവിന് ലഭിക്കുന്ന ഏറ്റവും കുറച്ച് സീറ്റുകളാണ് ഇത്തവണത്തേത്. 43 സീറ്റുകള്‍ മാത്രമാണ് ജെ.ഡി.യു നേടിയത്.
എല്‍.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ സീറ്റുകള്‍ കുറയാന്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്. എല്‍.ജെ.പി ജെ.ഡി.യുവിന്റെ സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യു ബി.ജെ.പിയുമായി സംസ്ഥാനത്തും സഖ്യത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജെ.ഡി.യുവിന് 25 മുതല്‍ 30 സീറ്റുകള്‍ വരെ കുറയാന്‍ എല്‍.ജെ.പിയുടെ നിലപാടുകള്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്.
ജെ.ഡി.യു മന്ത്രിമാരായ ജയ്കുമാര്‍ സിങ്, ശൈലേഷ് കുമാര്‍, കൃഷ്ണാധന്‍ വര്‍മ, രാംസേവക് സിങ്, സന്തോഷ് നിരാല, ഖുര്‍ഷിദ് ആലം എന്നിവര്‍ തോല്‍ക്കാന്‍ കാരണം അവരുടെ മണ്ഡലത്തില്‍ എല്‍.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണെന്നും നിതീഷ് കരുതുന്നു.
എന്നാല്‍ കഴിഞ്ഞ മന്ത്രിസഭ പോലെ നിതീഷിന് സര്‍ക്കാറിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ഇടപെടലുകള്‍ നടത്തില്ലെന്നുമാണ് ബി.ജെ.പി നേതൃത്വം നിതീഷിനെ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  a month ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  a month ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  a month ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  a month ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  a month ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  a month ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  a month ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  a month ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  a month ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  a month ago