HOME
DETAILS

എല്‍.ജെ.പിയുമായി പോര്

  
backup
November 13, 2020 | 12:59 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

 


ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വിമുഖത കാട്ടിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബി.ജെ.പി നിതീഷിനെ നിര്‍ബന്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം നിതീഷ് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ജെ.ഡി.യുവിന് ലഭിക്കുന്ന ഏറ്റവും കുറച്ച് സീറ്റുകളാണ് ഇത്തവണത്തേത്. 43 സീറ്റുകള്‍ മാത്രമാണ് ജെ.ഡി.യു നേടിയത്.
എല്‍.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ സീറ്റുകള്‍ കുറയാന്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്. എല്‍.ജെ.പി ജെ.ഡി.യുവിന്റെ സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യു ബി.ജെ.പിയുമായി സംസ്ഥാനത്തും സഖ്യത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജെ.ഡി.യുവിന് 25 മുതല്‍ 30 സീറ്റുകള്‍ വരെ കുറയാന്‍ എല്‍.ജെ.പിയുടെ നിലപാടുകള്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്.
ജെ.ഡി.യു മന്ത്രിമാരായ ജയ്കുമാര്‍ സിങ്, ശൈലേഷ് കുമാര്‍, കൃഷ്ണാധന്‍ വര്‍മ, രാംസേവക് സിങ്, സന്തോഷ് നിരാല, ഖുര്‍ഷിദ് ആലം എന്നിവര്‍ തോല്‍ക്കാന്‍ കാരണം അവരുടെ മണ്ഡലത്തില്‍ എല്‍.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണെന്നും നിതീഷ് കരുതുന്നു.
എന്നാല്‍ കഴിഞ്ഞ മന്ത്രിസഭ പോലെ നിതീഷിന് സര്‍ക്കാറിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ഇടപെടലുകള്‍ നടത്തില്ലെന്നുമാണ് ബി.ജെ.പി നേതൃത്വം നിതീഷിനെ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  4 days ago
No Image

വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങൾ സമൂഹം തള്ളിക്കളയണം; സമസ്ത പ്രമേയം

samastha-centenary
  •  4 days ago
No Image

യുപിയിൽ മിഠായി നൽകി പ്രലോഭിപ്പിച്ചു മൂന്ന് വയസുകാരന് നേരെ പീഡനം; പന്ത്രണ്ടുകാരൻ പൊലിസ് പിടിയിൽ  

National
  •  4 days ago
No Image

പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണം; സമസ്ത 

samastha-centenary
  •  4 days ago
No Image

കേരളത്തിൽ അറബി & ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല സ്ഥാപിക്കുക; സമസ്ത പ്രമേയം 

Kerala
  •  4 days ago
No Image

ധാർമ്മിക പാഠങ്ങളും സൈബർ എത്തിക്സും പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുക്കുക; സമസ്ത 

samastha-centenary
  •  4 days ago