HOME
DETAILS

എല്‍.ജെ.പിയുമായി പോര്

  
backup
November 13, 2020 | 12:59 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

 


ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വിമുഖത കാട്ടിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബി.ജെ.പി നിതീഷിനെ നിര്‍ബന്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം നിതീഷ് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ജെ.ഡി.യുവിന് ലഭിക്കുന്ന ഏറ്റവും കുറച്ച് സീറ്റുകളാണ് ഇത്തവണത്തേത്. 43 സീറ്റുകള്‍ മാത്രമാണ് ജെ.ഡി.യു നേടിയത്.
എല്‍.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ സീറ്റുകള്‍ കുറയാന്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്. എല്‍.ജെ.പി ജെ.ഡി.യുവിന്റെ സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യു ബി.ജെ.പിയുമായി സംസ്ഥാനത്തും സഖ്യത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജെ.ഡി.യുവിന് 25 മുതല്‍ 30 സീറ്റുകള്‍ വരെ കുറയാന്‍ എല്‍.ജെ.പിയുടെ നിലപാടുകള്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്.
ജെ.ഡി.യു മന്ത്രിമാരായ ജയ്കുമാര്‍ സിങ്, ശൈലേഷ് കുമാര്‍, കൃഷ്ണാധന്‍ വര്‍മ, രാംസേവക് സിങ്, സന്തോഷ് നിരാല, ഖുര്‍ഷിദ് ആലം എന്നിവര്‍ തോല്‍ക്കാന്‍ കാരണം അവരുടെ മണ്ഡലത്തില്‍ എല്‍.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണെന്നും നിതീഷ് കരുതുന്നു.
എന്നാല്‍ കഴിഞ്ഞ മന്ത്രിസഭ പോലെ നിതീഷിന് സര്‍ക്കാറിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ഇടപെടലുകള്‍ നടത്തില്ലെന്നുമാണ് ബി.ജെ.പി നേതൃത്വം നിതീഷിനെ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  8 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  8 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  8 days ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  8 days ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  8 days ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  8 days ago
No Image

യു.എസ് സമമ്മര്‍ദത്തിന് വഴങ്ങാതെ യൂറോപ്പ്; ഇന്ത്യ- ഇ.യു വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും

National
  •  8 days ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  8 days ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  8 days ago