HOME
DETAILS

പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമി തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

  
backup
June 22, 2019 | 6:29 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%88%e0%b4%af


തൊടുപുഴ: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിനായി പ്രത്യേക സര്‍വേ സംഘത്തെ നിയോഗിച്ചു.


ഇടുക്കി കലക്ടര്‍ എച്ച്. ദിനേശനാണ് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മൂന്ന് റീ-സര്‍വേ ഉദ്യോഗസ്ഥരെ ഉടുമ്പന്‍ചോല താലൂക്കിലേക്ക് അടിയന്തര ഉത്തരവിലൂടെ മാറ്റി നിയമിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കുടുംബത്തിന്റെ കൈയേറ്റം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിക്കുന്നത്. അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ തൊടുപുഴയിലും ഒരാള്‍ ബഥേല്‍ റീസര്‍വേ സൂപ്രണ്ട് ഓഫിസിലുമാണ് നിലവില്‍ ജോലി ചെയ്യുന്നത്. കുടുംബം അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
അടുത്തിടെ ചിന്നക്കനാലിലെ വിവാദ ഭൂമി കൈയേറ്റ വിഷയത്തില്‍ അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയുടെ ഇടപാടുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു.


ഇതില്‍ വെള്ളൂക്കുന്നേല്‍ കുടുംബം മാത്രം മേഖലയില്‍ 313 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും അടിയന്തര നടപടിക്ക് വഴിയൊരുക്കി. പിന്നാലെ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ ഉള്‍പ്പെട്ട ആര്‍.ടി.എസ് കമ്പനിക്കും മേഖലയില്‍ ഭൂമി ഉള്ളതായി കണ്ടെത്തിയിരുന്നു. സബ് കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജിലെ തണ്ടപ്പേര്‍ പരിശോധിച്ചതില്‍ ഒരേ മേല്‍വിലാസത്തില്‍ മാത്രം വലിയ തോതില്‍ ഭൂമി കൈമാറിയിരിക്കുന്നത് കണ്ടെത്തിയിരുന്നു. 113 തണ്ടപ്പേരിലായി 127 ഹെക്ടറോളം ഭൂമി വിവിധ കാലയളവിലായി വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കരം തീരുവയായി കണ്ടെത്തിയിട്ടുണ്ട്. വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, റോക്ക് ലാന്റ് എസ്‌റ്റേറ്റ്, എവര്‍ഗ്രീന്‍, ഹില്‍ വ്യൂ എസ്‌റ്റേറ്റ്, മേരിലാന്റ് എസ്‌റ്റേറ്റ്, ഷണ്‍മുഖവിലാസം, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ ലാന്റ് എസ്‌റ്റേറ്റ്,, ലേക്ക് വ്യൂ എസ്‌റ്റേറ്റ് എന്നിവയുടെ പേരിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. 2017 ഏപ്രിലിലാണ് പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് നീക്കിയത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുരിശില്‍ തൊടരുതെന്ന് പറഞ്ഞ് കൈയേറ്റത്തിന് അനുകൂല നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  6 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  6 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  6 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  6 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  6 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  6 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  6 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  7 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  7 days ago