HOME
DETAILS

പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമി തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

  
backup
June 22, 2019 | 6:29 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%88%e0%b4%af


തൊടുപുഴ: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിനായി പ്രത്യേക സര്‍വേ സംഘത്തെ നിയോഗിച്ചു.


ഇടുക്കി കലക്ടര്‍ എച്ച്. ദിനേശനാണ് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മൂന്ന് റീ-സര്‍വേ ഉദ്യോഗസ്ഥരെ ഉടുമ്പന്‍ചോല താലൂക്കിലേക്ക് അടിയന്തര ഉത്തരവിലൂടെ മാറ്റി നിയമിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കുടുംബത്തിന്റെ കൈയേറ്റം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിക്കുന്നത്. അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ തൊടുപുഴയിലും ഒരാള്‍ ബഥേല്‍ റീസര്‍വേ സൂപ്രണ്ട് ഓഫിസിലുമാണ് നിലവില്‍ ജോലി ചെയ്യുന്നത്. കുടുംബം അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
അടുത്തിടെ ചിന്നക്കനാലിലെ വിവാദ ഭൂമി കൈയേറ്റ വിഷയത്തില്‍ അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയുടെ ഇടപാടുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു.


ഇതില്‍ വെള്ളൂക്കുന്നേല്‍ കുടുംബം മാത്രം മേഖലയില്‍ 313 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും അടിയന്തര നടപടിക്ക് വഴിയൊരുക്കി. പിന്നാലെ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ ഉള്‍പ്പെട്ട ആര്‍.ടി.എസ് കമ്പനിക്കും മേഖലയില്‍ ഭൂമി ഉള്ളതായി കണ്ടെത്തിയിരുന്നു. സബ് കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജിലെ തണ്ടപ്പേര്‍ പരിശോധിച്ചതില്‍ ഒരേ മേല്‍വിലാസത്തില്‍ മാത്രം വലിയ തോതില്‍ ഭൂമി കൈമാറിയിരിക്കുന്നത് കണ്ടെത്തിയിരുന്നു. 113 തണ്ടപ്പേരിലായി 127 ഹെക്ടറോളം ഭൂമി വിവിധ കാലയളവിലായി വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കരം തീരുവയായി കണ്ടെത്തിയിട്ടുണ്ട്. വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, റോക്ക് ലാന്റ് എസ്‌റ്റേറ്റ്, എവര്‍ഗ്രീന്‍, ഹില്‍ വ്യൂ എസ്‌റ്റേറ്റ്, മേരിലാന്റ് എസ്‌റ്റേറ്റ്, ഷണ്‍മുഖവിലാസം, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ ലാന്റ് എസ്‌റ്റേറ്റ്,, ലേക്ക് വ്യൂ എസ്‌റ്റേറ്റ് എന്നിവയുടെ പേരിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. 2017 ഏപ്രിലിലാണ് പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് നീക്കിയത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുരിശില്‍ തൊടരുതെന്ന് പറഞ്ഞ് കൈയേറ്റത്തിന് അനുകൂല നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  4 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  4 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  4 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  4 days ago
No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  4 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  4 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  4 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  4 days ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  4 days ago