HOME
DETAILS

പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമി തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

  
backup
June 22 2019 | 18:06 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%88%e0%b4%af


തൊടുപുഴ: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിനായി പ്രത്യേക സര്‍വേ സംഘത്തെ നിയോഗിച്ചു.


ഇടുക്കി കലക്ടര്‍ എച്ച്. ദിനേശനാണ് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മൂന്ന് റീ-സര്‍വേ ഉദ്യോഗസ്ഥരെ ഉടുമ്പന്‍ചോല താലൂക്കിലേക്ക് അടിയന്തര ഉത്തരവിലൂടെ മാറ്റി നിയമിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കുടുംബത്തിന്റെ കൈയേറ്റം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിക്കുന്നത്. അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ തൊടുപുഴയിലും ഒരാള്‍ ബഥേല്‍ റീസര്‍വേ സൂപ്രണ്ട് ഓഫിസിലുമാണ് നിലവില്‍ ജോലി ചെയ്യുന്നത്. കുടുംബം അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
അടുത്തിടെ ചിന്നക്കനാലിലെ വിവാദ ഭൂമി കൈയേറ്റ വിഷയത്തില്‍ അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയുടെ ഇടപാടുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു.


ഇതില്‍ വെള്ളൂക്കുന്നേല്‍ കുടുംബം മാത്രം മേഖലയില്‍ 313 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും അടിയന്തര നടപടിക്ക് വഴിയൊരുക്കി. പിന്നാലെ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ ഉള്‍പ്പെട്ട ആര്‍.ടി.എസ് കമ്പനിക്കും മേഖലയില്‍ ഭൂമി ഉള്ളതായി കണ്ടെത്തിയിരുന്നു. സബ് കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജിലെ തണ്ടപ്പേര്‍ പരിശോധിച്ചതില്‍ ഒരേ മേല്‍വിലാസത്തില്‍ മാത്രം വലിയ തോതില്‍ ഭൂമി കൈമാറിയിരിക്കുന്നത് കണ്ടെത്തിയിരുന്നു. 113 തണ്ടപ്പേരിലായി 127 ഹെക്ടറോളം ഭൂമി വിവിധ കാലയളവിലായി വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കരം തീരുവയായി കണ്ടെത്തിയിട്ടുണ്ട്. വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, റോക്ക് ലാന്റ് എസ്‌റ്റേറ്റ്, എവര്‍ഗ്രീന്‍, ഹില്‍ വ്യൂ എസ്‌റ്റേറ്റ്, മേരിലാന്റ് എസ്‌റ്റേറ്റ്, ഷണ്‍മുഖവിലാസം, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ ലാന്റ് എസ്‌റ്റേറ്റ്,, ലേക്ക് വ്യൂ എസ്‌റ്റേറ്റ് എന്നിവയുടെ പേരിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. 2017 ഏപ്രിലിലാണ് പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് നീക്കിയത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുരിശില്‍ തൊടരുതെന്ന് പറഞ്ഞ് കൈയേറ്റത്തിന് അനുകൂല നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  3 months ago
No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  3 months ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  3 months ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  3 months ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 months ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  3 months ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  3 months ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 months ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  3 months ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  3 months ago


No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 months ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  3 months ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  3 months ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  3 months ago